പ്രവാചകസ്‌നേഹം
മുഹമ്മദ് നബി(സ) മുസ്‌ലിംകള്‍ക്ക് ആരാണ്? കേവലമൊരു സന്ദേശവാഹകനും പ്രവാചകനുമാണോ? അല്ലെങ്കില്‍, മഹാനായ ഒരു ആചാര്യനും മാര്‍ഗദര്‍ശിയുമാണോ? അതോ, തങ്ങളുടെ ജീവനേക്കാള്‍ വലിയ പ്രേമഭാജനവും ദൈവത്തിന്റെ പ്രഭാപൂരം ചൊരിയുന്ന നിത്യജ്യോതിസ്സുമാണോ? അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും അവിടത്തെ ഉപദേശങ്ങളും മാത്രമേ അവരെ സംബന്ധിക്കുന്നുള്ളൂ? മുഹമ്മദ് നബി(സ) എന്ന ആള്‍ അവരുടെ ഹൃദയത്തിലും ജീവിതത്തിലും കുടിപാര്‍പ്പിക്കപ്പെടേണ്ടതില്ലേ?
വിശുദ്ധ ഖുര്‍ആന്‍, മുഹമ്മദ് നബി(സ)യും
അനുയായികളും തമ്മിലുള്ള ബന്ധം നമ്മെ ഗ്രഹിപ്പിക്കുന്നതിങ്ങനെയാണ്: ”നബി
വിശ്വാസികളോട് അവരവരുടെ ജീവനേക്കാള്‍ അടുത്താണ്” (അല്‍അഹ്‌സാബ് 6). ഈ
വാക്യത്തിന്റെ ആകെത്തുക നമുക്ക് നല്‍കുന്നത് ചിന്തോദ്ദീപകമായ ഒരാശയമാണ്.
സ്‌നേഹത്തെക്കാള്‍ അന്യോന്യം അടുപ്പിക്കുന്ന ഘടകം വേറെയൊന്നില്ല.
സ്‌നേഹമല്ലാത്ത ഏതൊരു ബന്ധത്തിനും അകലവും അതിരുമുണ്ട്.
സ്‌നേഹത്തിലൂടെയല്ലാതെ ആര്‍ക്കും ആരുമായും ജീവനേക്കാള്‍
അടുത്തിരിക്കാനാവില്ല. അതിനാല്‍, മുഹമ്മദ് നബി (സ)യെ തന്റെ ജീവിതത്തിലേക്കു
സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും അവിടത്തോട് ഒരു പ്രണയ പ്രതിജ്ഞയില്‍
ഏര്‍പ്പെടുകയാണ്. നബി(സ)യുടെ സ്വന്തം വാക്കുകളിലൂടെ തന്നെ ഇക്കാര്യം
വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ‘മിശ്കാത്തുല്‍ മസ്വാബീഹ്’ മുതലായ
സമാഹാരങ്ങളില്‍ കുറ്റമറ്റ നിലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബി
വാക്യത്തില്‍ ഇങ്ങനെ വായിക്കാം: ”നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും
മാതാപിതാക്കളോടും മക്കളോടും എന്നല്ല, മുഴുവന്‍
മനുഷ്യരാശിയോടുമുള്ളതിനെക്കാള്‍ സ്‌നേഹം എന്നോടായിരിക്കുന്നതു വരെ അയാള്‍
യഥാര്‍ത്ഥ വിശ്വാസിയാകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ
പേരില്‍ ആണയിട്ടു പ്രസ്താവിക്കുന്നു.”
മുഹമ്മദ് നബി(സ) എന്ന ആളിനോടുള്ള
വിശുദ്ധവും അഗാധവുമായ പ്രേമബന്ധത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്.
മുഹമ്മദ് നബി എന്ന ആളിനോടു തന്നെയാണിത്. അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ
ഉപദേശിച്ച ഉപദേശങ്ങളോടോ ചരിച്ച ചര്യയോടോ അല്ല. പാഠങ്ങളും ഉപദേശങ്ങളും
ചര്യയും ഒരാള്‍ ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമെല്ലാം അവിടന്ന്
പഠിപ്പിച്ചതും ഉപദേശിച്ചതും ചരിച്ചതുമാണ് അവ എന്നതു കൊണ്ടാണ്.
മാതാപിതാക്കളെയും മക്കളെയും മറ്റും
അടുത്തു സ്‌നേഹിക്കുന്നതിനോടൊപ്പം അവര്‍ക്ക് അന്യമോ വിരുദ്ധമോ ആയ
മൂല്യങ്ങളെ സ്‌നേഹിക്കാന്‍ ഒരാള്‍ക്കു കഴിയും. രണ്ടു സ്‌നേഹവും മനസ്സിന്റെ
വ്യത്യസ്ത തലങ്ങളെ പുല്‍കുകയും സ്വാധീനിക്കുകയും ചെയ്യുകയെന്നതാണ് അന്നേരം
അയാളില്‍ സംഭവിക്കുന്നത്. ഇതിനര്‍ത്ഥം, മാതാപിതാക്കളോടും മക്കളോടും മറ്റും
മനുഷ്യന്‍ പുലര്‍ത്തുന്ന സ്‌നേഹം അവരുടെയൊക്കെ ആളത്വത്തിന്റെ
നേരെയുള്ളതാണെന്നാണ്. സ്വന്തം ആത്മാവിനോടുള്ള ഒരാളുടെ സ്‌നേഹവും താനെന്ന
ആളിനോടുള്ളതാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ സിദ്ധിക്കുന്നത്, ഒരാള്‍ സ്വന്തം
ജീവനെയും മാതാപിതാക്കളെയും മക്കളെയുമെന്നല്ല, താന്‍ സ്‌നേഹിക്കുന്ന
ഏതൊരാളേക്കാളും മുഹമ്മദ് നബി(സ) എന്ന ആളിനെ സ്‌നേഹിച്ചെങ്കിലേ യഥാര്‍ത്ഥ
വിശ്വാസിയാകൂ എന്നതാണ്.
ഹസ്രത്ത് ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോടു
പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് എന്നെക്കഴിച്ചാല്‍
മറ്റെന്തിനേക്കാളും അങ്ങയോടാണ് സ്‌നേഹം.’ ഇതു കേട്ടപ്പോള്‍ അവിടന്ന്
പറഞ്ഞു: ‘അതു പറ്റില്ല ഉമറേ, താങ്കള്‍ക്കു താങ്കളോടുള്ളതിനേക്കാളും സ്‌നേഹം
എന്നോടായിരിക്കണം.’ തല്‍ക്ഷണം ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ,
എനിക്കെന്തിലുമേറെ സ്‌നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ ‘എങ്കില്‍
ശരി’ അവിടന്ന് പ്രതിവചിച്ചു. മുഹമ്മദ് നബി(സ) എന്ന ആളിനോടുള്ള
സ്‌നേഹമല്ലാതെ, അവിടുത്തെ ചര്യയോടോ, അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ
ഉപദേശിച്ച മൂല്യങ്ങളോടോ ഉള്ള പ്രതിബദ്ധതയല്ല ഇവിടെ ഒന്നാം സ്ഥാനം
നല്‍കിപ്പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. നബി(സ) അവിടന്ന് ജനതക്ക് നല്‍കിയ
ആശയങ്ങളോടും മൂല്യങ്ങളോടുള്ളമുള്ളതിനെക്കാള്‍ കവിഞ്ഞ ബന്ധം അവിടുത്തെ
ആളത്വത്തോടു ഘടിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അനുയായികളോട്
പുലര്‍ത്തിയിരുന്നത്. അവിടന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു വാചകം
ശ്രദ്ധിക്കുക: ”ഞാന്‍ ഏതൊരു വിശ്വാസിക്കും തനിക്കു താനെന്നതിനേക്കാള്‍ വലിയ
ബന്ധുവാകുന്നു. അതിനാല്‍ ഒരാള്‍ സ്വത്ത് വിട്ടേച്ച് മരിച്ചുപോയാല്‍
അതയാളുടെ അനന്തരാവകാശികള്‍ വീതിച്ചെടുത്തു കൊള്ളട്ടെ; കടം ബാക്കിവെച്ചു
മരിച്ചാല്‍ അതെന്നോടു ചോദിച്ചുകൊള്ളണം.” ഒരാളുടെ കട ബാധ്യത മുഴുവന്‍
യാതൊരുവിധ നിര്‍ബന്ധിതാവസ്ഥയുമില്ലാതെ തന്നെ ഏറ്റെടുക്കാന്‍ തയ്യാറാക്കുന്ന
ബന്ധം ഏതാണെന്ന് ഊഹിക്കാവുന്നതാണ്.
ഒരാള്‍ നബി(സ)യോടു ചോദിച്ചു: ”ഈ ലോകം
എപ്പോഴാണ് അവസാനിക്കുക?” നബി(സ) തിരിച്ചു ചോദിച്ചു: ”അന്നത്തേക്കു വേണ്ടി
നീ എന്തൊക്കെയാണ് ഒരുക്കങ്ങള്‍ ചെയ്തിട്ടുള്ളത്?” ചോദ്യകര്‍ത്താവ്: ”ഞാന്‍
അധികം നിസ്‌കരിച്ചോ നോമ്പനുഷ്ഠിച്ചോ ഉള്ള ഒരുക്കമൊന്നും ചെയ്തിട്ടില്ല.
അല്ലാഹുവിനെയും അവന്റെ ദൂതരെയും സ്‌നേഹിക്കുന്നുണ്ട്.” ഇത് കേട്ടപ്പോള്‍
നബി(സ) പറഞ്ഞു: ”ഏതൊരാളും അയാളുടെ സ്‌നേഹിതരോടൊപ്പമായിരിക്കും.”
അല്ലാഹുവിനെയും അവന്റെ ദൂതരെയും ്‌സ്‌നേഹിച്ചവന്‍ അല്ലാഹുവിന്റെയും അവന്റെ
തിരുദൂതര്‍ (സ) യുടെയും ഒപ്പമായിരിക്കുമെന്നര്‍ത്ഥം. ഇവിടെ നബി(സ)യെ
സ്‌നേഹിക്കുകയെന്നു പറഞ്ഞതിന്റെ പൊരുള്‍ മുഹമ്മദ് നബി(സ) എന്ന ആളിനെ
സ്‌നേഹിക്കല്‍ തന്നെയാണ്. അതാണ് സത്യവിശ്വാസത്തിന്റെ പരിപൂര്‍ണതക്കുള്ള
ആധാരമായി എടുത്തു പറഞ്ഞിരിക്കുന്നതും. മുഹമ്മദ് നബി(സ) എന്ന ആളോടുള്ള
അനുരക്തി മനസ്സില്‍ മറ്റാരേക്കാളും അഗാധമായും ഉപരിയായും സ്ഥാനം
പിടിക്കുകയും അവിടത്തെ ഹൃദയസര്‍വസ്വമായി വരിക്കുകയും ചെയ്യുന്ന
ഘട്ടത്തിലാണ് ഒരാള്‍ക്ക് സത്യത്തിലുള്ള വിശ്വാസം പരിപൂര്‍ണത
പ്രാപിക്കുന്നത്.
നബി(സ)യെ സ്‌നേഹിക്കുകയെന്നാല്‍ നബി(സ)യെ
സ്‌നേഹിക്കുകയെന്നു തന്നെ സാരം. നബി(സ) യെ അനുസ്മരിക്കുകയെന്നല്ല. അനുസരണം
സ്‌നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും
ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണയും ഇസ്‌ലാമായി
വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍, സ്‌നേഹത്തിന്റെ
ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി(സ)
തങ്ങളോടുള്ള സ്‌നേഹമാണ് ഒരു വിശ്വാസിയെ നബി(സ)യില്‍ ലയിപ്പിക്കുന്നത്. നാം
ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ നമുക്കനുകരിക്കാന്‍ കഴിയുന്നത്.
അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സംസ്‌കാരത്തിന്റെയും
അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സംസ്‌കാരം നബി(സ) യെ അനുകരിക്കലാണ്.
അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. ”നിങ്ങള്‍
അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുകയാണ്
ചെയ്യേണ്ടതെന്നും അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുമെന്നുമുള്ള കാര്യം
അവിടത്തെ അനുയായികളെ അറിയിക്കാന്‍ അല്ലാഹു നബി(സ)യോടു
ആവശ്യപ്പെട്ടിരിക്കുന്നു” (ഖുര്‍ആന്‍ 3:31).
നബി(സ)യെ സ്‌നേഹിക്കാതെ നബി(സ)യെ അനുകരിക്കാനാവില്ല. നരകത്തെഭയപ്പെട്ട് ഒരുപക്ഷേ, അനുസരിച്ചേക്കുമെന്നു മാത്രം. നബി(സ)യെ സ്‌നേഹിക്കുകവഴിയാണ് അവിടന്ന്പഠിപ്പിച്ചതും പുലര്‍ത്തിയതുമായസംസ്‌കാരത്തെ ഒരാള്‍സ്വാംശീകരിക്കുന്നത്.
നബി(സ)യെ സ്‌നേഹിക്കാതെ നബി(സ)യെ അനുകരിക്കാനാവില്ല. നരകത്തെഭയപ്പെട്ട് ഒരുപക്ഷേ, അനുസരിച്ചേക്കുമെന്നു മാത്രം. നബി(സ)യെ സ്‌നേഹിക്കുകവഴിയാണ് അവിടന്ന്പഠിപ്പിച്ചതും പുലര്‍ത്തിയതുമായസംസ്‌കാരത്തെ ഒരാള്‍സ്വാംശീകരിക്കുന്നത്.
നബി(സ)യോടുള്ള
സ്‌നേഹം സൗകര്യമല്ല, കര്‍ത്തവ്യമാണ് മുസ്‌ലിംകള്‍ക്കു നല്‍കുന്നത്. ”എന്നെ
സ്‌നേഹിക്കുന്നവന്‍ ദരിദ്രനാവാന്‍ ഒരുങ്ങിക്കൊള്ളണ” മെന്ന് നബി(സ)
അരുളിയതിന്റെ പൊരുളെന്താണ്? പക്ഷേ, എല്ലാ അസൗകര്യങ്ങളെയും
തിക്താനുഭവങ്ങളെയും ആ സ്‌നേഹം മധുരമാക്കിത്തരും.
എന്നാല്‍
എന്തുകൊണ്ട് നാം നബി(സ)യെ സ്‌നേഹിക്കണം? എങ്ങനെയാണതിനു കഴിയുക?
സ്‌നേഹത്തിന്റെ അടിസ്ഥാനം അറിവാണ്. ഒരാളെ സൗന്ദര്യത്തിന്റെ പേരില്‍
സ്‌നേഹിക്കണമെങ്കില്‍ അയാളിലെ സൗന്ദര്യത്തെ കണ്ടെത്തുകയും അറിയുകയും വേണം.
ഒരാളെ ബന്ധത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളുമായുള്ള ബന്ധം
അറിഞ്ഞിരിക്കണം. ഒരാളെ പാണ്ഡിത്യത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍
അയാളുടെ പാണ്ഡിത്യത്തെ കുറിച്ച് അറിവും ബോധവുമുണ്ടായിരിക്കണം. ഒരാളെ
ഉപകാരത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാള്‍ ചെയ്ത ഉപകാരമെന്തെന്ന്
അറിയുകയും ഓര്‍ക്കുകയും വേണം. ഈ അര്‍ത്ഥത്തില്‍ മുഹമ്മദ് നബി(സ)യെ
സ്‌നേഹിക്കാന്‍ കഴിയുക അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ്. പ്രപഞ്ച
സ്രഷ്ടാവ് സൃഷ്ടിച്ച എല്ലാ നല്ല ഗുണങ്ങളുടെയും പരിപൂര്‍ണ സമ്മേളനമാണ്
മുഹമ്മദ് നബി(സ). അവിടത്തെ ആളത്വം ആ ഗുണങ്ങളിലും ആ ഗുണങ്ങള്‍ അവിടത്തെ
ആളത്വത്തിലും വിലയിതമാണ്. നബിത്വസിദ്ധിക്കു മുമ്പേ ആ ഗുണങ്ങളിലഖിലം
അവിടത്തില്‍ സമ്മേളിച്ചിരുന്നു. അവിടത്തെ പരിപൂര്‍ണതയെക്കുറിച്ചുള്ള
അല്ലാഹുവിന്റെ അറിവാണ് അവിടത്തെ അന്ത്യപ്രവാചകനായി നിശ്ചയിച്ചത്. അവിടന്ന്
എല്ലാ ദൈവിക ഗുണങ്ങളുടെയും പ്രകാശനവും എല്ലാ മാനുഷിക ഗുണങ്ങളുടെയും
അന്ത്യവും മുദ്രയുമാണ്. എല്ലാ മനുഷ്യഗുണങ്ങളും അദ്ദേഹത്തില്‍ ചെന്ന്
അന്ത്യം കാണുന്നു. തിരുമേനി(സ) എല്ലാ നന്മകളുടെയും ആസ്ഥാനമാകുന്നു.
മുഹമ്മദായി ഭൂജാതനായതു മുതല്‍ക്കു തന്നെ ഇതെല്ലാം തിരുനബി (സ) യിലുണ്ട്.
‘സ്തുതിക്കപ്പെട്ടവന്‍’ എന്നര്‍ത്ഥമുള്ള മുഹമ്മദ് എന്ന അവിടത്തേക്കുള്ള
നാമകരണം ദൈവികമായ പ്രചോദനത്താലായിരുന്നു. പിതാമഹനായ അബ്ദുല്‍ മുഥ്ഥലിബിന്
അവിടത്തേക്ക് മറ്റൊരു പേരിടാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനാല്‍
മുഹമ്മദ് എന്ന് പേര് വിളിച്ച് ചീത്ത പറയുന്നവര്‍ക്കു പോലും അവിടത്തെ
പ്രകീര്‍ത്തിക്കേണ്ടിവരുന്നു. ഭൂജാതനായി നാല്‍പതാം വയസ്സില്‍
പ്രവാചകത്വപട്ടം കിട്ടുന്നതിനു മുമ്പേ അവിടന്ന് മുഹമ്മദായിട്ടുണ്ട്. നബിയും
റസൂലുമായിട്ടും അവിടന്ന് മുഹമ്മദ് തന്നെ. നബിത്വം ഭൂമിയിലെ അവിടത്തെ
രണ്ടാം പിറവിയാണ്. ഒന്നാം പിറവി മുഹമ്മദായിട്ടാണ്. ഒന്നാം പിറവിയില്ലാതെ
രണ്ടാം പിറവിയില്ല. അതിനാല്‍ ഭൂജാതനായതു മുതല്‍ക്ക് നബിത്വ സാധ്യം
വരെക്കുള്ള അവിടത്തെ ആളത്വത്തെ അപ്രധാനമായി കണ്ടുകൂടാ. ഒന്നാം പിറവി മുതല്‍
നബി പട്ടം കിട്ടുവോളം അവിടന്ന് സര്‍വ്വ സ്വീകാര്യനായ ‘അല്‍അമീനാ’യിരുന്നു.
അതിനാല്‍, രണ്ടാം പിറവി മുതല്‍ക്ക് ദേഹവിയോഗം വരെയുള്ള ഇരുപത്തിമൂന്ന്
കൊല്ലമേ അവിടത്തെ ജീവിതത്തില്‍നിന്ന് നമ്മെ സംബന്ധിക്കുന്നുള്ളൂവെന്ന്
കാണുന്നതും മുഹമ്മദായിക്കൊണ്ടുള്ള നാല്‍പതു വര്‍ഷത്തെ തള്ളുന്നതും അവിടത്തെ
മുഴുവനായി ഉള്‍ക്കൊള്ളാതിരിക്കലാണ്. മുഴുവനായി ഉള്‍ക്കൊള്ളാതിരിക്കല്‍
തിരുമേനി(സ)യുടെ ആളത്വത്തെ വിഭജിക്കലാണ്. വിഭജിച്ചുകൊണ്ട് ആര്‍ക്കും ആരെയും
സ്മരിക്കാനാവില്ല.
നാം
ഏത് ഗുണത്തിന്റെ പേരില്‍ ആരെ സ്‌നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ
പൂര്‍ണതയോടെ നബി(സ)യിലുണ്ട്. അതിനാല്‍, നബി(സ)യെക്കുറിച്ചുള്ള അറിവ്
കൂടുന്തോറും മറ്റുള്ള സ്‌നേഹിതന്‍മാരേക്കാളുപരി നാം അവിടത്തെ ആളത്വത്തില്‍
ആകൃഷ്ടരായി അവിടത്തെ സ്‌നേഹിക്കും. അങ്ങനെ ദൈവത്തെ പ്രാപിക്കാന്‍ നമുക്കു
സാധിക്കും. ഇഖ്ബാലിന്റെ വാക്കുകള്‍ കാണുക: ”നീ നിന്റെ സ്‌നേഹഭാജനത്തിന്
(മുഹമ്മദ് -സ) സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാവുക. അങ്ങനെ എല്ലാ
കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തെ പ്രാപിക്കാം.
ഭൗതികമോ അഭൗതികമോ ആയ ഏതടിസ്ഥാനത്തില്‍ ചിന്തിച്ചാലും മുഹമ്മദ് നബി (സ)യായിരിക്കും ഒരു മുസ്‌ലിമിന്റെ സ്‌നേഹ വസ്തു. അവിടുന്ന് ലോകത്തിനാകെയും കരുണയും വെളിച്ചവുമാണ്. വെളിച്ചമെന്നല്ല, വിളക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ”നബിയേ, അങ്ങയെ നാം സാക്ഷിയും സന്തോഷവാര്‍ത്തയും മുന്നറിയിപ്പു നല്‍കുന്നവനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്കു വിളിക്കുന്നവനും സദാപ്രകാശം നല്‍കുന്ന ദീപവുമായിക്കൊണ്ടാണ് അയച്ചിരിക്കുന്നത്.” (ഖുര്‍ആന്‍ 33:46) ജനങ്ങളോടു പൊതുവിലും, അനുയായികളോട് വിശേഷിച്ചും അവിടന്ന് പുലര്‍ത്തിയിട്ടുള്ള മനോഭാവമെന്തെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെയാണ്: ”നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനും, വിശ്വാസികളോട് അങ്ങേയറ്റം ദയാപരനും കരുണാമയനുമാണ് അദ്ദേഹം” (ഖുര്‍ആന്‍ 9:128). നാം നബി(സ)ക്ക് നല്‍കുന്ന എല്ലാ സ്‌നേഹവും അവിടന്ന് നമ്മുടെ നേരെ പുലര്‍ത്തുന്ന സ്‌നേഹത്തിനുള്ള കൃതജ്ഞത പോലുമാകുന്നില്ല. നമ്മുടെ ഹൃദയം അവിടത്തോടുള്ള സ്‌നേഹം അനുഭവിക്കുന്നുണ്ടോ? അവിടത്തെ സ്മരിക്കുമ്പോള്‍ നമുക്ക് കുളിര്‍മ തോന്നുന്നുണ്ടോ? നമ്മുടെ കണ്ണുകള്‍ നനയുന്നുണ്ടോ? തിരുമേനി (സ)യെ നിര്‍ശംസിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍ നാം രോഷാകുലരാകുന്നുണ്ടോ? അവിടത്തോടുള്ള പ്രണയ പരവശതയില്‍ നമ്മുടെ മനസ്സ് തപിക്കുന്നുണ്ടോ? ഇതൊന്നുമില്ലെങ്കിലും നാം സത്യവിശ്വാസികളാണെന്ന വാദം നമുക്കുണ്ടോ? നാം നമ്മുടെ സത്വത്തെ മുഹമ്മദ് നബി(സ)യില്‍ നഷ്ടപ്പെടുത്തണം. അതാണ് നമ്മുടെ മുക്തിയുടെ മാര്‍ഗം.
ഭൗതികമോ അഭൗതികമോ ആയ ഏതടിസ്ഥാനത്തില്‍ ചിന്തിച്ചാലും മുഹമ്മദ് നബി (സ)യായിരിക്കും ഒരു മുസ്‌ലിമിന്റെ സ്‌നേഹ വസ്തു. അവിടുന്ന് ലോകത്തിനാകെയും കരുണയും വെളിച്ചവുമാണ്. വെളിച്ചമെന്നല്ല, വിളക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ”നബിയേ, അങ്ങയെ നാം സാക്ഷിയും സന്തോഷവാര്‍ത്തയും മുന്നറിയിപ്പു നല്‍കുന്നവനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്കു വിളിക്കുന്നവനും സദാപ്രകാശം നല്‍കുന്ന ദീപവുമായിക്കൊണ്ടാണ് അയച്ചിരിക്കുന്നത്.” (ഖുര്‍ആന്‍ 33:46) ജനങ്ങളോടു പൊതുവിലും, അനുയായികളോട് വിശേഷിച്ചും അവിടന്ന് പുലര്‍ത്തിയിട്ടുള്ള മനോഭാവമെന്തെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെയാണ്: ”നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനും, വിശ്വാസികളോട് അങ്ങേയറ്റം ദയാപരനും കരുണാമയനുമാണ് അദ്ദേഹം” (ഖുര്‍ആന്‍ 9:128). നാം നബി(സ)ക്ക് നല്‍കുന്ന എല്ലാ സ്‌നേഹവും അവിടന്ന് നമ്മുടെ നേരെ പുലര്‍ത്തുന്ന സ്‌നേഹത്തിനുള്ള കൃതജ്ഞത പോലുമാകുന്നില്ല. നമ്മുടെ ഹൃദയം അവിടത്തോടുള്ള സ്‌നേഹം അനുഭവിക്കുന്നുണ്ടോ? അവിടത്തെ സ്മരിക്കുമ്പോള്‍ നമുക്ക് കുളിര്‍മ തോന്നുന്നുണ്ടോ? നമ്മുടെ കണ്ണുകള്‍ നനയുന്നുണ്ടോ? തിരുമേനി (സ)യെ നിര്‍ശംസിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍ നാം രോഷാകുലരാകുന്നുണ്ടോ? അവിടത്തോടുള്ള പ്രണയ പരവശതയില്‍ നമ്മുടെ മനസ്സ് തപിക്കുന്നുണ്ടോ? ഇതൊന്നുമില്ലെങ്കിലും നാം സത്യവിശ്വാസികളാണെന്ന വാദം നമുക്കുണ്ടോ? നാം നമ്മുടെ സത്വത്തെ മുഹമ്മദ് നബി(സ)യില്‍ നഷ്ടപ്പെടുത്തണം. അതാണ് നമ്മുടെ മുക്തിയുടെ മാര്‍ഗം.
ആരായിരുന്നു അലവി ഹാജി?
അദ്നാൻ.വിഎ
പുലർച്ചെ 3.30 ആവുമ്പഴേക്ക് പള്ളിയിലെത്തിയാൽ മൊല്ല വന്ന് വാതിൽ തുറക്കുന്നതുവരെ തസ്ബീഹ് മാലയും മറിച്ച് ഹൗളിനരികെ കസേരയിലിരിക്കുകയും പിന്നീട് പള്ളിയിൽ കയറി നിസ്കരിച്ച് ഏഴുമണിയോടെ വീട്ടിൽ പോയി കുളിച്ച് ചായകുടിച്ച് ഒൻപതരയോടെ വീണ്ടും പള്ളിയിലെത്തി നിസ്കാരവും ഓത്തും അൽപ്പം ഉറക്കവുമായി സമയം കഴിച്ച് കൂട്ടി ളുഹ്റിനു ശേഷം ഭക്ഷണം കഴിച്ച് വീണ്ടും പള്ളിയിലേക്കു വന്നാൽ അസ്വറിനു ശേഷം ഒരു ചായകുടിച്ച് വന്ന് വായനശാലയിലിരുന്ന് ബീഡിയും വലിച്ച് മുതഅല്ലിമീങ്ങളോട് സംസാരിച്ചിരിക്കും.
അമിതമായി മറ്റാരോടുംസംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
പിന്നീട് മഗ് രിബിന് മുക്കാൽ/അര മണിക്കൂറു മുൻപ് പള്ളിയിൽ കയറി ഖുർആൻ ഓതും..
ഇഷാഅ കഴിഞ്ഞാണ് പിന്നെ വീട്ടിൽ പോവുക.
ഉസ്താദിനെ ഭയങ്കര ഇഷ്ടമായിരുന്നു . അതുപോലെ മുതഅല്ലിമീങ്ങളോട് സൗഹൃതവും..
അല്ലാഹുവിന്റെ പള്ളിയെ അത്രമേൽ ജീവിപ്പിച്ചിരുന്ന മോങ്ങം പ്രദേശത്തെ ഏക വ്യക്തിയായിരുന്നു അലവി ഹാജി.
ഈ കൃത്യ നിഷ്ടക്കിടയിൽ ബന്ധങ്ങൾ പുതുക്കാനും മമ്പുറത്ത് പോവാനും മക്കളുടെ വീട്ടിൽ പോവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
മക്കൾ നന്നാവാനും,എല്ലാ ജമാഅത്തിനും പള്ളിയിൽ ഇമാമിന്റെ തൊട്ടു പിറകിൽ നിന്ന് നമസ്കരിക്കാനും,മരണം വരെ ഉസ്താദിന്റെ കൂടെ കഴിയാനും ഉസ്താദിനോട് വന്ന് ഇടക്കിടെ ദുആ ചെയ്യിക്കാറുമുണ്ടായിരുന്നു ..
ജീവിതം കൊണ്ട് ഞങ്ങൾക്കു കിട്ടിയ സന്ദേശം ചെറുതൊന്നുമായിരുന്നില്ല..!
എന്റെ ഓർമ്മയിൽ ശക്തമായ അസുഖവും,തിമിര ഓപ്പറേഷനും,കുറച്ചു മുൻപ് പിടിപെട്ട ഒരു പ്രത്യേക രോഗാവസ്ഥയുമൊഴിച്ചാൽ അദ്ദേഹം പള്ളിയിൽ ജമാഅത്തിനില്ലാത്ത സമയം ഇല്ലെന്നു തന്നെ പറയാം..
ഇമാമിനു തൊട്ടു പിറകെയുള്ള അദ്ദേഹത്തിന്റെ സ്ഥലം ഒഴിഞ്ഞു കിടന്നാൽ ആരായാലും ചോദിച്ചു പോവുമായിരുന്നു അലവിഹാജിക്കെന്തുപറ്റിയെന്ന്?..
വരാതിരുന്നാൽ പിന്നീട് വന്ന് ഉസ്താദിനെ കണ്ട് പള്ളിയിലെത്താൻ പ്രാർഥിക്കാൻ പറയുന്ന ഏക മനുഷ്യൻ!
വെള്ളം ശരീരത്തിൽ തട്ടിയാൽ ശർദ്ദിക്കുന്ന അവസ്ഥയായിരുന്നു അവസാനം അലവിഹാജിക്ക് പള്ളിയിൽ വരാതിരിക്കാനുള്ള അവസാന കാരണം.
എന്നാലും ഈ കഴിഞ്ഞ 8.05.16ന് അദ്ദേഹം പേരമകന്റെ കൂടെ ഉസ്താദിനെ കാണാൻ വന്നു.
ഞങ്ങളോട് ഉസ്താദ് അദ്ദേഹത്തെ മുസാഫഹത്ത് ചെയ്യാൻ പറഞ്ഞു.
ഞങ്ങളെല്ലാവരും മുസാഫഹത്ത് ചെയ്തു കഴിഞ്ഞപ്പഴേക്കും അവരുടെ ശബ്ദം ഇടറിയിരുന്നു..കണ്ണ് നിറഞ്ഞിരുന്നു..
അവസാനമായി ഞങ്ങളോടും ഉസ്താദിനോടും അദ്ദേഹം പറഞ്ഞത് "ങ്ങളാരും ന്നെ മറക്കര്ത്..ന്ക്ക് ആഫിയത്തുണ്ടാവാനും,ആരോഗ്യം തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണം.. ആരോഗ്യം കിട്ടിയാൽ ഞാനിവിടെ എത്തും." എന്നായിരുന്നു..
നാട്ടിലെ ഇക്കഴിഞ്ഞ മാസാന്ത സ്വലാത്തിൽ ഉസ്താദ് സൂചിപ്പിച്ചത് മോങ്ങത്തിന്റെ അനുഗ്രഹമായിരുന്ന അലവി ഹാജിക്ക് വേണ്ടി പ്രാർത്ഥിക്കാനായിരുന്നു.
ഇന്ന് രാവിലെ ഉസ്താദ് തന്റെ ഉസ്താദിന്റെ കബർ സിയാറത്തിന് പോയിരുന്നു . അത് കഴിഞ്ഞ് തികച്ചും അപ്രതീക്ഷിതമായ ആഗ്രഹം മൂലം പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ കിടക്കുന്ന പൂന്തല അലവി ഹാജിയെ കാണാൻ പോയി. ഐസിയുവിൽ കിടക്കുന്ന അദ്ദേഹത്തെ കാണാൻ ആർക്കും അനുവാദമില്ലായിരുന്നു. പക്ഷേ... പ്രത്യേക വസ്ത്രവും വേഷവും ധരിപ്പിച്ച് ഉസ്താദിനെ ഡോക്ടേർസ് അകത്ത് കയറ്റി. ഓർമ്മയില്ലേലും കണ്ണ് തുറന്ന് കിടക്കുന്ന അലവിഹാജിയുടെ കൈപിടിച്ച് ഉസ്താദ് കലിമചൊല്ലാൻ പറയുകയും ചെവിയിൽ കലിമ ചൊല്ലി കൊടുക്കുകയും ചെയ്തപ്പോൾ ഒരു സമ്മതമെന്ന പോലെ തല താഴോട്ടും മേലോട്ടുമായി അൽപ്പം ചലിപ്പിച്ചിരുന്നു എന്ന് ഉസ്താദ് വൈകീട്ട് എത്തിയപ്പൊ ഞങ്ങളോട് പറഞ്ഞു..
..
അങ്ങനെ അല്ലാഹുവിന്റെ വിധി വന്നതോടെ ഇന്ന് (ശഅബാൻ 5) വെള്ളിയാഴ്ചരാവിൽ അദ്ദേഹം നമ്മോട് വിടപറഞ്ഞു..
അൽഹംദുലില്ലാഹ്. .!
അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മരണം വരേ ഉസ്താദിന്റെ കൂടെ കഴിയാൻ അല്ലാഹു തൗഫീഖ് നൽകി..!!
ഇതാണ് തഖ് വയുടേയും, ഈമാനിന്റേയും ശുദ്ധി!!!!
_____
അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ..
നമ്മേയും അവരേയും മുത്ത് നബിയോടു കൂടെ അവന്റെ ജന്നാത്തുന്നഈമിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടേ...ആമീൻ
-----
12.05.16
മോങ്ങം
ഔലിയാക്കളും കറാമത്തും
അബ്ദുറഷീദ്. എംപി
ഔലിയാക്കളുടെ കറാമത്തുകള്‍ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്വഹാബത്തിന്റെ ചരിത്രത്തിലും അവിടന്നിങ്ങോട്ട് ഇന്നേ ദിവസം വരെയുമുള്ള മഹാന്മാരുടെ സംഭവങ്ങളിലും സ്ഥിരപ്പെട്ടുകഴിഞ്ഞതാണ്. കര്‍മശാസ്ത്രപണ്ഡിതന്മാര്‍, മുഹദ്ദിസുകള്‍, ഉസ്വൂലികള്‍, സ്വൂഫീസാരഥികള്‍ തുടങ്ങി അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ മഹാഭൂരിഭാഗം പണ്ഡിതശ്രേഷ്ഠരും കറാമത്ത് അംഗീകരിച്ചവരത്രേ. അവരുടെ രചനകളെല്ലാം ഉച്ചൈസ്തരം അതുദ്‌ഘോഷിക്കുന്നുമുണ്ട്. വ്യത്യസ്ത ഇസ്‌ലാമിക കാലഘട്ടങ്ങളില്‍ പലര്‍ക്കും നേരിട്ട് കണ്ട് അനുഭവമുള്ളതുമാണത്.
പരിശുദ്ധ ഖുര്‍ആനില്‍ ഔലിയാക്കള്‍ക്ക് കറാമത്ത് സ്ഥിരീകരിക്കുന്ന സൂക്തങ്ങളുണ്ട്. ഗുഹാവാസികളുടെ (അസ്വ്ഹാബുല്‍ കഹ്ഫ്) കഥ അതില്‍ പെട്ടതാണ്. വിപത്തുകളില്‍ നിന്നൊക്കെ സുരക്ഷിതരായി മുന്നൂറ്റി ഒമ്പത് കൊല്ലക്കാലം അവരതില്‍ ജീവനോടെ ഉറങ്ങിക്കഴിഞ്ഞു. വെയിലിന്റെ ചൂടില്‍ നിന്ന് അല്ലാഹു അവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടായിരുന്നു. ഖുര്‍ആന്‍ അവരുടെ അവസ്ഥകള്‍ വിവരിക്കുകയുണ്ടായി: സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ അവരുടെ ഗുഹ വിട്ട് വലതുഭാഗത്തേക്ക് തിരിയുന്നതായി നിനക്ക് കാണാം. അസ്തമിക്കാന്‍ പോകുമ്പോഴാകട്ടെ, ഗുഹാവാസികളെ അത് ഇടതുഭാഗത്താക്കി മാറ്റും… അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നാണ് നീ വിചാരിക്കുക, യഥാര്‍ഥത്തില്‍ നിദ്രയിലാണവര്‍. ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും ഇടക്കിടെ അവരെ നാം തിരിച്ചുകിടത്തും. അവരുടെ നായ ഗുഹാമുഖത്തുതന്നെ കൈപരത്തി കിടക്കുന്നുണ്ട്… ആ ഗുഹയിലവര്‍ മൂന്നൂറ്റി ഒമ്പത് വര്‍ഷം താമസിച്ചു. ഗുഹാവാസികളുടെ ഇക്കഥ സുപ്രസിദ്ധമാണല്ലോ.
- മര്‍യം ബീവി(റ) ഈത്തപ്പന കുലുക്കിയതും കറാമത്തിനുള്ള ഖുര്‍ആനിക പ്രമാണമാണ്. ഉണങ്ങിയ ഈന്തത്തടിയാണവര്‍ കുലുക്കിയത്. തല്‍ക്ഷണമത് പച്ച പിടിച്ചതാവുകയും പഴുത്ത് പാകമായ പഴം വീഴ്ത്തിക്കൊടുക്കുകയും ചെയ്തു. അത്, ഈത്തപ്പഴത്തിന്റെ സീസണ്‍ അല്ലായിരുന്നുതാനും. അല്ലാഹു നിര്‍ദേശിച്ചു: ആ ഈന്തത്തടി പിടിച്ചുകുലുക്കുക, എങ്കില്‍ നിങ്ങള്‍ക്കത് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരുന്നതാണ്.
- സകരിയ്യാ നബി(അ)യുടെ അനുഭവം ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. മര്‍യം ബീവി(അ) ധ്യാനനിമഗ്നയായിരിക്കുന്ന മുറിയിലേക്ക് സകരിയ്യാ നബി കടന്നുചെല്ലുമ്പോഴെല്ലാം അവിടെ അപൂര്‍വ ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നു. സകരിയ്യാ നബിയല്ലാതെ മറ്റാരും അങ്ങോട്ട് കടന്നുചെല്ലാറില്ലതാനും. സ്വാഭാവികമായും അദ്ദേഹം ചോദിക്കും, മര്‍യമേ, ഇതെവിടന്നാണ് കിട്ടിയത്? ബീവിയുടെ പ്രതികരണം: അല്ലാഹുവിങ്കല്‍ നിന്ന്. ഖുര്‍ആന്‍ വിവരിക്കുന്നത് നോക്കുക: ആരാധനാമുറിയില്‍ മര്‍യം ബീവിയുടെയരികിലേക്ക് സകരിയ്യാ നബി പ്രവേശിക്കുമ്പോഴെല്ലാം അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാകും. മര്‍യമേ, ഇത് നിനക്കെവിടെ നിന്ന് കിട്ടി എന്ന് ചോദിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നായിരിക്കും മറുപടി.
- സുലൈമാന്‍ നബി(അ)-ആസ്വഫുബ്‌നു ബര്‍ഖിയാ സംഭവം. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പക്ഷമനുസരിച്ച് ആസ്വഫ് എന്ന വലിയ്യാണതിലെ കഥാപാത്രം. ഖുര്‍ആന്‍ പ്രസ്താവിച്ചു: കിതാബില്‍ നിന്നുള്ള വിജ്ഞാനമുണ്ടായിരുന്ന ഒരാള്‍ (ആസ്വഫ്) പ്രതികരിച്ചു: കണ്ണടച്ചു തുറക്കും മുമ്പ് ബില്‍ഖീസിന്റെ സിംഹാസനം ഞാന്‍ താങ്കള്‍ക്ക് കൊണ്ടുവന്നുതരാം. അങ്ങനെ കണ്ണിമക്കുന്നതിനിടയില്‍ (സെകന്റ് നേരം കൊണ്ട്) യമനില്‍ നിന്ന് ഫലസ്ഥീനിലേക്ക് ആസ്വഫ് ബില്‍ഖീസിന്റെ സിംഹാസനം കൊണ്ടുപോയി
- തൊട്ടിലില്‍ സംസാരിച്ച മറ്റൊരു കുട്ടിയുടെ കഥയും കറാമത്തിന് തെളിവാണ്. യാത്രാമധ്യേ ഒരു ഗുഹയില്‍ അഭയം തേടിയ മൂന്നു പേരുടെ കഥയുണ്ട്. അവരതില്‍ പ്രവേശിച്ച ശേഷം വലിയൊരു പാറക്കല്ല് ഉരുണ്ടുവന്നുവീണ് ഗുഹാമുഖം അടച്ചുകളയുകയുണ്ടായി. പിന്നീട് ആ പാറ നീങ്ങി ഗുഹ തുറന്നു. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണ്. ഒരു പശുവിന്റെ ചരിത്രവും പ്രമാണങ്ങളിലുണ്ട്. അത് തന്റെ യജമാനനോട് സംസാരിച്ചതാണ് സംഭവം. കുറ്റമറ്റതും സുപ്രസിദ്ധവുമായ ഹദീസിലുള്ളതാണത്.
- ഇനി സ്വഹാബത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ ധാരാളം കറാമത്ത് സംഭവങ്ങള്‍ അവരില്‍ നിന്നുദ്ധരിക്കപ്പെട്ടതായി കാണാന്‍ കഴിയും. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെയടുത്ത് അതിഥികള്‍ വന്നപ്പോഴുണ്ടായ സംഭവം അതില്‍ പെട്ടതാണ്. വിരുന്നുകാരെത്തിയപ്പോള്‍ സ്വിദ്ദീഖ്(റ)വിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ഭക്ഷണം വര്‍ധിച്ചുവരികയാണുണ്ടായത്. ആഹരിച്ചു കഴിഞ്ഞ ശേഷം, നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഭക്ഷണം കൂടുതല്‍ കാണപ്പെടുകയായിരുന്നു. ഈ സംഭവം സ്വഹീഹായ ഹദീസിലുള്ളതും ഇമാം ബുഖാരി(റ) ഉദ്ധരിച്ചതുമാകുന്നു.
- രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) മദീനയിലെ മിമ്പറില്‍ കയറി നിന്ന് സേനാനായകനെ വിളിച്ച്, ഹേ സാരിയ, പര്‍വതത്തില്‍ കയറി രക്ഷപ്പെടുക എന്നാഹ്വാനം ചെയ്തതും കറാമത്തുതന്നെ. അത് ഹസന്‍ ആയ ഹദീസിലുള്ളതാണ്. തന്റെ സമീപത്തേക്കുവന്ന ഒരു വ്യക്തിയോട് അന്യസ്ത്രീയെ നോക്കിയത് ഹ. ഉസ്മാനു ബ്‌നു അഫ്ഫാന്‍(റ) തുറന്നുപറഞ്ഞ ഹദീസും കറാമത്തിന് തെളിവു തന്നെ.
- ഹ. അലിയ്യുബ്‌നു അബീഥാലിബ്(റ) മരിച്ചവരുടെ സംസാരം കേട്ട സംഭവമുണ്ട്. ഇമാം ബൈഹഖി(റ) അതുദ്ധരിച്ചിരിക്കുന്നു.അബ്ബാദുബ്‌നു ബിശ്‌റ്, ഉസൈദുബ്‌നു ഹുളൈര്‍(റ) എന്നീ രണ്ടു സ്വഹാബികള്‍ ഇരുട്ടുള്ള ഒരു രാത്രി നബിസന്നിധിയില്‍ നിന്ന് മടങ്ങി പോയപ്പോള്‍ അവരുടെ വടി പ്രകാശിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതും സ്വഹീഹായ ഹദീസ് തന്നെ. ബുഖാരി ആ ചരിത്രം ഉദ്ധരിച്ചിരിക്കുന്നു.
- ഹ. ഖുബൈബിന്റെ അത്ഭുതസിദ്ധി പ്രസിദ്ധമാണ്. ബന്ധനസ്ഥനായിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ അസമയത്ത് മുന്തിരിക്കുല കാണപ്പെടുകയായിരുന്നു. കുറ്റമറ്റ ഹദീസാണത്. ഹ. സഅ്ദുബ്‌നു അബീവഖ്ഖാസ്വിന്റെയും സഈദുബ്‌നു സൈദി(റ)ന്റെയും ഒരത്ഭുതവൃത്താന്തമുണ്ട്. അവരില്‍ ഓരോരുത്തരും തനിക്കെതിരെ വ്യാജം പറഞ്ഞ വ്യക്തിക്ക് പ്രതികൂലമായി പ്രാര്‍ഥിക്കുകയായിരുന്നു. ആ ദുആക്ക് ഉത്തരം ലഭിക്കുകയും ചെയ്തു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതാണിത്.
ദര്‍സ്
കുട്ടികളുടെ കല ,സാഹിത്യ പരമായ കഴിവുകളെ വികസിപ്പിച്ചെടുക്കാനും അവരിലെ
കഴിവുകളെ ഉണര്‍ത്തി കൊണ്ടുവരാനും വേണ്ടി രണ്ട് ആഴ്ചയില്‍ ഒരുദിവസം ദര്‍സ്
ഹാളില്‍ വെച്ചു സാഹിത്യ സമാജം നടത്തിക്കൊണ്ടു വരുന്നു. ഇങ്ങനെ നടത്തുന്ന
സമാജ്യങ്ങളില്‍ നല്ല രീതിയില്‍ പരിപാടികള്‍ കാഴ്ച്ച വെക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ പിന്നീട് നടക്കുന്ന ദര്‍സ് ഫെസ്റ്റുകളിലും , skssf ത്വലബ സര്‍ഗലയങ്ങളിലും പങ്കടുപ്പിക്കുകയും ചെയ്തുകൊണ്ട് അവരുടെ സര്‍ഗ സംഭാവനകള്‍ ലോകത്തിനു മുന്നില്‍ തുറക്കുവാനുള്ള അവസരങ്ങളും ഒരുക്കി കൊടുക്കുന്നു.
മസ്ജിദില്‍ പാട്ടു പാടലും കേള്‍ക്കലും
- ഹ. സഈദുബ്‌നുല്‍ മുസയ്യബി(റ)ല്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു സംഭവം കാണാം. അദ്ദേഹം പറഞ്ഞു: ഹ. ഉമര്‍(റ) പള്ളിയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഹസ്സാനുബിന്‍ സാബിത്(റ) പദ്യം ചൊല്ലുന്നത് ഉമര്‍(റ) ശ്രവിച്ചു. അദ്ദേഹം ഹസ്സാനെ-അനിഷ്ടസൂചകമായി-തറപ്പിച്ച് ഒന്നു നോക്കി. ഈ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാക്കിയ ഹസ്സാന്‍ ഉമര്‍(റ)വിനോട് പ്രതികരിച്ചു: താങ്കളേക്കാള്‍ ശ്രേഷ്ഠവ്യക്തി (നബി-സ്വ-യാണ് ഉദ്ദേശ്യം) പള്ളിയിലുണ്ടായിരിക്കെ ഞാന്‍ പദ്യം ചൊല്ലാറുണ്ടായിരുന്നു! തുടര്‍ന്ന് അബൂഹുറൈറ(റ)യുടെ നേരെ തിരിഞ്ഞ് ഹസ്സാന്‍ ചോദിച്ചു: ‘എനിക്കു വേണ്ടി മറുപടി നല്‍കൂ.(2) അല്ലാഹുവേ, ജിബ്‌രീലി(അ)നെ അയച്ചുകൊടുത്തുകൊണ്ട് ഈ ഹസ്സാനെ നീ ശക്തിപ്പെടുത്തേണമേ’ എന്ന് നബി(സ്വ) പ്രാര്‍ഥിച്ചതായി താങ്കള്‍ കേട്ടിട്ടുണ്ടോ?(3) അബൂഹുറൈറ(റ) അതെ എന്ന് മറുപടി നല്‍കി.
- റസൂല്‍ തിരുമേനി(സ്വ) പറഞ്ഞതായി ഉബയ്യുബ്‌നു കഅ്ബ്(റ) നിവേദനം ചെയ്യുന്നു-നിശ്ചയം കവിതയില്‍ തത്ത്വജ്ഞാനമുണ്ട്.(1) അനസ്(റ)വില്‍ നിന്നുദ്ധരണം-മസ്ജിദ് നിര്‍മാണ വേളയില്‍ ജനങ്ങളോടൊപ്പം തിരുമേനി(സ്വ)യും ഇഷ്ടിക വഹിച്ചിരുന്നു.(2) അവര്‍ ജോലിക്കിടയില്‍ ഇങ്ങനെ ഈണത്തില്‍ പാടുകയും ചെയ്തു:(അല്ലാഹുവേ, സാക്ഷാല്‍ ജീവിതം പാരത്രികലോകത്തെ ജീവിതം മാത്രമാണ്. [ആ പരലോകനേട്ടത്തിനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെയും.] അതുകൊണ്ട് ഈ ശ്രമപൂര്‍ത്തീകരണത്തിനായി മുഹാജിറുകളെയും അന്‍സ്വാറുകളെയും നീ സഹായിക്കേണമേ.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ