ചിന്ത

ചിന്ത.. For Daily Thoughts  


ലോക ജനതക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും പൊൻതൂവൽ വീശിയ പ്രവാചക പ്രഭുവിന്റെ 1491 മത് ജന്മദിനാശംസകൾ..
"
സല്ലല്ലാഹു അലാ മുഹമ്മദ് 
സല്ലല്ലാഹു അലൈഹിവ സല്ലം.."




സൃഷ്ടാവിന്റെ നിയമങ്ങളിൽ ഭേതഗതി വരുത്താൻ സൃഷ്ടികൾക്കെന്ത് അവകാശം ?
മോങ്ങം ദർസ്



സ്വയം ചെറിയവനെന്ന് കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസ്സിൽ വലിയവനായിരിക്കും!

സത്യസന്ധത, നീതിനിഷ്ഠത, കരാര്‍പാലനം, ക്ഷമ, സഹനം, കാരുണ്യം, വിനയം, വാല്‍സല്യം, ലജ്ജ, മാന്യത, സ്നേഹം, ആദരവ് തുടങ്ങിയ സ്വഭാവങ്ങളെല്ലാം മുസ്ലിമിന്റെ ഓരോ പ്രവര്‍ത്തനത്തിലുമുണ്ടാവണമെന്നാണ് ഖുര്‍ആനും നബിമൊഴികളും നിഷ്കര്‍ഷിക്കുന്നത്.
 
മോങ്ങം ദർസ്



തീ വിറകിനെ തിന്നുന്നതു പോലെ അസൂയ നന്മകളെ കരിച്ചു കളയുന്നതാണ് 
- മുഹമ്മദ് (സ)
കാപട്യം, അസൂയ, അത്യാഗ്രഹം, വിദ്വേഷം, വഞ്ചന, ധൂര്‍ത്ത്, പിശുക്ക്, അഹങ്കാരം, കൃത്രിമത്വം, പൊങ്ങച്ചം, പരിഹസിക്കല്‍, കള്ളം പറയല്‍, ഏഷണി, പരദൂഷണം പറയല്‍ മുന്‍കോപം എന്നീ ദുസ്വഭാവങ്ങളൊന്നും മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഖുര്‍ആനും നബിവചനങ്ങളും
മോങ്ങം ദർസ്

മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവന്റെയും അല്ലാഹുവിന്റെയും ഇടയിൽ യാതൊരു മറയുമില്ല.
മൂന്നു പേരുടെ ദുആക്ക് തീർച്ചയായും ഉത്തരം നല്കപ്പെടുന്നതാണ്. 
1.മർദ്ദിതന്, 2.യാത്രക്കാരന്, 3.മക്കളുടെ കാര്യത്തിലുള്ള മാതാപിതാക്കളുടെ പ്രാർത്ഥനക്ക്
മോങ്ങം ദർസ്

ഒഴുകുന്ന പുഴക്കരികിൽ നിന്നാണെങ്കിൽ പോലും നിങ്ങൾ വെള്ളം മിതമായി ഉപയോഗിക്കുക.. -മുഹമ്മദ് (സ)

മോങ്ങം ദർസ്


വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്.
മോങ്ങം ദർസ്



കാപട്യത്തിന്റെ കവിടങ്ങളിൽ ഒന്നാവുന്നു അസത്യം -മുഹമ്മദ്(സ)
മോങ്ങം ദർസ്


നീ ഈ ദുനിയാവിൽ അപരിചിതനെപ്പോലെ ആവുക.അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെ..
മോങ്ങം ദർസ്


അനാഥകളുടെ ധനം അന്യായമായി തിന്നുന്നവർ അഗ്നി മാത്രമാണ് തിന്നുന്നത്! (വി.ഖുർആൻ 4:10 )
 إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا

മോങ്ങം ദർസ്


ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തി, നമസ്കാരം അതിന്റെ സമയത്ത് നിർവഹിക്കലാകുന്നു

അല്ലാഹു (സു) പറയുന്നു . എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു. നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ)  .നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം എന്നാണ് അതിനർത്ഥം. നിസ്‌കാരം നിര്‍ബന്ധമുള്ള മുള്ള മുസ്‌ലിം മനപ്പൂര്‍വ്വം ഒരു ഫര്‍ള് നിസ്‌കാരത്തെ ജംഇന്റെ സമയത്തിനപ്പുറം പിന്തിച്ചാല്‍ അയാളോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടണം. അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ഇസ്‌ലാമിക ഭരണ വ്യവസ്ഥയില്‍) വധശിക്ഷക്ക് അര്‍ഹനായിരിക്കും. (ഫത്ഹുൽ.മുഈന്‍ 51, 52). നിസ്‌കാരത്തിന്റെ നിര്‍ബന്ധാവസ്ഥ നിഷേധിച്ചുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ അയാള്‍ക്കും വധ ശിക്ഷ നല്‍കണണം. അവന്റെ മയ്യിത്ത് കുളിപ്പിക്കാനോ നിസ്‌കരിക്കാനോ പാടില്ല.

മോങ്ങം ദർസ്


അല്ലയോ മനുഷ്യരേ,അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണ്. അതിനാൽ ഭൗതിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടേ..
മോങ്ങം ദർസ്


നാളെ മുതൽ മാറാമെന്നുകരുതിയ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിൽ കിടക്കുന്നത്!
മോങ്ങം ദർസ്


രഹസ്യ ധാനം നാഥന്റെ കോപത്തെ കെടുത്തും -മുഹമ്മദ് (സ)
മോങ്ങം ദർസ്

കപട വിശ്വാസിയുടെ ലക്ഷണം മൂന്നാണ്, അവൻ കള്ളം പറയും. വാഗ്ദാനം ലംഘിക്കും.വിശ്വസിച്ചവനെ ചതിക്കും!
മോങ്ങം ദർസ്

കാപട്യത്തിന്റെ കവാടങ്ങളിൽ ഒന്നാവുന്നു അസത്യം!
മോങ്ങം ദർസ്




മുഹമ്മദു നബി (സ) യുടെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ.

  • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം
  • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം
  • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
  • പരസ്പരം കരാറുകള്‍ പാലിക്കണം.
  • അതിഥികളെ ആദരിക്കണം.
  • സംസാരിച്ചാല്‍ സത്യം പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക.
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലൂടെയോ വന്നാലും സ്വീകരിക്കരുത്.
  • ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല.
  • വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
  • സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താകുന്നു അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
  • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
  • ഭരണാധികാരിയുടെ വഞ്ചനയേക്കാള്‍ കടുത്ത വഞ്ചനയില്ല.
  • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവും തമ്മില്‍ യാതൊരു മറയും ഇല്ല.
  • നിങ്ങളില്‍ ശ്രേഷ്ഠന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ചു കൊടുക്കരുത്‌.
  • വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
  • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്തു പറയുന്ന പുരുഷന് അന്ത്യ നാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹ മോചനം.
  • നിങ്ങള്‍ കഴിയുന്നതും വിവാഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും.
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
  • സദ്‌ വൃത്തയായ ഭാര്യയാണ് ഐഹിക വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
  • ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്.
  • ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • ഒരാള്‍ മോറ്റൊരാളുടെ ന്യൂനത മറച്ചു വെച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വക്കും.
  • തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ മായ്ച്ചു കളയും
  • അസൂയാര്‍ഹരായി രണ്ടുപെരെയുള്ളൂ... ധനം നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിപ്പിക്കുന്നവനും.
  • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്.
  • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
  • മരിച്ചവരെപറ്റി നിങ്ങള്‍ കുറ്റം പറയരുത്.
  • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നതയും സല്‍സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
  • ഭക്തിയും സല്‍സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തെക്കടുപ്പിക്കും.
  • മലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
  • കോപം വന്നാല്‍ മൗനം പാലിക്കുക.
  • നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നത്തില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
  • നിങ്ങളുടെയടുത്ത് കൊച്ചു കുട്ടികളുണ്ട് എങ്കില്‍ നിങ്ങളും കുട്ടികളെപ്പോലെയാവുക.
  • നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
  • കൈകൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
  • പിശുക്ക് സൂക്ഷിക്കുക; അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും.
  • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണ്‌ വാരിയിടണം
  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
  • പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
  • തൊഴിലാളികളെ കൊണ്ടു പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
  • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപെടുകയില്ല.
  • നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുമ്പോള്‍ കൊടുക്കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
  • ദരിദ്രന് നല്കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ദുവിനുള്ള ദാനം രണ്ടു പ്രതിഫലം നല്‍കും. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
  • മതം ഗുണകാംക്ഷയാകുന്നു.- മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. മുഹമ്മദ് നബി (സ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ