"ഏകീകൃത സിവില്‍കോഡും മുസ് ലിങ്ങളും" എന്ന വിഷയത്തിൽ ഒരു പ്രമുഖ ബ്ലോഗർ എഴുതിയ പൊതു വീക്ഷണവും യാഥാസ്ഥിക കാഴ്ചപ്പാടുമാണ് താഴെ കൊടുത്തിരിക്കുന്നത്. സാധാരണക്കാർക്ക് വളരെ പെട്ടന്ന് മനസ്സിലാവുന്ന രീതിയിലാണ് ലേഖകൻ ഇതെഴുതിയിട്ടുള്ളത് .
മുസ്ലീങ്ങൾ എന്തുകൊണ്ടാണ് ഏക സിവിൽ കോഡിനെ എതിർക്കുന്നതെന്നും, എന്താണ് അതിന്റെ അടിസ്ഥാനമെന്നും ഈ സന്ദർഭത്തിൽ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്നത്കൊണ്ട് ടി.ടി.എസ് എഡിറ്റേഴ്സ് ആ വ്യക്തിയുടെ എഴുത്ത് ഇവിടെ കൊടുക്കുകയാണ്.
'ഏകീകൃത സിവില്‍കോഡും മുസ് ലിങ്ങളും'
( ആദ്യമേ പറയട്ടെ, ഇതെഴുതുന്ന ബ്ലോഗര്‍ ഒരു ശരീഅത്ത് പണ്ഡിതനോ നിയമവിശാരദനോ അല്ല. ഞാനുന്നയിക്കുന്ന പ്രശ്നം , ഇസ്ലാമിക ശരീഅത്തിന്റെ ശരിതെറ്റുകളുമല്ല. ഏകീകൃത സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍ ജനാധിപത്യ മര്യാദ ഇല്ലാത്തവരും ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവരും ആണെന്നുമാണ് എന്റെ വാദം. സംഘ് പരിവാര്‍ വിഭാഗം ആസൂത്രിതമായി ഉന്നയിക്കുന്ന ആ വാദം മുസ്ലിം സാംസ്കാരികതയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണെന്ന അഭിപ്രായം ഉള്ളവരുടെ കൂട്ടത്തിലാണ് സത്യാന്വേഷിയും. )
രസകരമായ സംഗതി, മുസ്ലിം വ്യക്തി നിയമം അങ്ങേയറ്റം പ്രാകൃതമാണെന്ന നെഗറ്റീവ് സമീപനമല്ലാതെ, ഏകീകൃത സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍ക്ക് തങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന ആ സിവില്‍കോഡിന്റെ മൂര്‍ത്തമായ ഒരു രൂപരേഖ ഇന്നുവരെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്.അതുകൊണ്ടുതന്നെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടാവണമെങ്കില്‍ ആ കോഡിന്റെ രൂപവും ഉള്ളടക്കവും എന്തെന്ന് ആരെങ്കിലും ഒന്നവതരിപ്പിക്കേണ്ടതാണ്. യുക്തിവാദികള്‍ ആദ്യം അതു ചെയ്യട്ടെ.
ഭരണഘടനയുടെ 44-ാം വകുപ്പിലെ പതിനാലു മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒന്നു മാത്രമാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിര്‍ദേശം.അതു നടപ്പാക്കുന്നത് ഭരണഘടനയുടെ തന്നെ ആര്‍ട്ടിക്ക്ള്‍ 25ന് എതിരായി വരുമെങ്കില്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ക്കല്ല ,മറിച്ച് മൌലികാവകാശങ്ങള്‍ക്കാണ് രാഷ്ട്രം മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്നവുമില്ലാത്ത, ഒരു മതവിഭാഗവും പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്ത മദ്യ നിരോധനം സംബന്ധിച്ച നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് യുക്തിവാദികളുള്‍പ്പെടെ ഒരു പുരോഗമനവാദിയും മിണ്ടിക്കാണുന്നില്ല. (അതെങ്ങനെ?സമ്മേളനവും റാലിയും കഴിഞ്ഞു്-ചിലപ്പോള്‍ അതിനു മുന്‍പേ-ബാറിലേക്കു മാര്‍ച്ചു ചെയ്യുന്നവരില്‍ യുക്തിവാദികള്‍ വരെയുള്ളപ്പോള്‍ അവര്‍ എങ്ങനെയാണ് മദ്യനിരോധനത്തെ സംബന്ധിച്ച മാര്‍ഗനിര്‍ദേശക തത്ത്വത്തെപ്പറ്റി ഓര്‍ക്കുന്നത്?).മറിച്ച് ഏകീകൃത സിവില്‍കോഡിനു വേണ്ടി അതിശക്തമായി വാദിക്കുന്ന കമ്യൂണിസ്റ്റുകളാണ്,തൊഴിലാളികളുടെ പേരു പറഞ്ഞ് മദ്യനിരോധത്തെ ശക്തമായി എതിര്‍ക്കുന്നത്. കുടുംബങ്ങളെയും വ്യക്തികളെയും സമൂഹത്തെയും സാമ്പത്തികവ്യവസ്ഥിതിയേയും തകര്‍ക്കുന്നതില്‍ (മദ്യം സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ക്കുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനം ശാസ്ത്രസാഹിത്യപരിഷത്തിന്റെ മാസികയില്‍-ശാസ്ത്രഗതിയില്‍ - ടി പി കുഞ്ഞിക്കണ്ണന്‍ എഴുതിയിരുന്നു. )ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന, ഏറ്റവും വലിയ സാമൂഹിക തിന്മയായി വളര്‍ന്ന മദ്യപാനശീലം ഇല്ലാതാക്കാന്‍ ബോധവത്കരണം മാത്രം മതി എന്നാണവരുടെ വാദം. മറിച്ച് ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അത് ഉടന്‍ നടപ്പാക്കണമെന്ന് സകല 'പുരോഗാമിക'ളായ മദ്യപരും ശക്തമായി വാദിക്കുന്നു. (കമ്യൂണിസ്റ്റുകള്‍-ഫെമിനിസ്റ്റുകള്‍ വരെ- ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി ഒച്ചവയ്ക്കുന്നില്ല. സംഘികള്‍ക്കും യുക്തിവാദികള്‍ക്കുമാണ് ധൃതി)
എന്താണ് മുസ്ലിം വ്യക്തിനിയമമെന്നോ ശരീഅത്തെന്നോ സാമാന്യമായിപ്പോലും അറിയാത്തവരാണ് മുസ്ലിം വ്യക്തിനിയമത്തിനെതിരെയും ഏകീകൃത സിവില്‍കോഡിനുവേണ്ടിയും നിരന്തരമായി ലേഖനങ്ങള്‍ കാച്ചുന്നതെന്നതാണു വാസ്തവം. പ്രസിദ്ധമായ ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ശരീഅത്തിനെതിരെ വിരുദ്ധര്‍ എഴുതിക്കൂട്ടിയ ലേഖനങ്ങള്‍ മാത്രം കണ്ടിട്ടാണ് ഇവരില്‍ പലരും ചമ്പൂപ്രബന്ധങ്ങള്‍ രചിക്കുന്നത്. ചില പോങ്ങന്മാര്‍ ധരിച്ചു വച്ചിരിക്കുന്നത് ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കു് ഒരു നിയമവും മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമവും നിലനില്‍ക്കുന്നു എന്നാണ്.അതായത് മുസ്ലിങ്ങള്‍ കൈവെട്ടിയാല്‍ അവര്‍ക്കെതിരെ ശരീഅത്ത് അനുസരിച്ചും മറ്റു മതസ്ഥര്‍ അത്തരം അക്രമങ്ങള്‍ കാണിച്ചാല്‍ അവരെ ഇന്‍ഡ്യന്‍ പീനല്‍കോഡനുസരിച്ചും ശിക്ഷിക്കും എന്നു വരെ അത്തരക്കാര്‍ കരുതുന്നു.
ആമുഖം നീട്ടുന്നില്ല. പറയാനുള്ളത് അക്കമിട്ടു പറയാം.
01. ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ നടപ്പാക്കുന്നത് മൌലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാവരുത്. മതസ്വതന്ത്ര്യം മൌലികാവകാശങ്ങളില്‍പ്പെട്ടതാണ്. മുസ്ലിം വ്യക്തിനിയമങ്ങള്‍ ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഭാഗമാണ്. മതത്തിന്റെ നിര്‍വചനത്തില്‍ വിശ്വാസപ്രമാണങ്ങള്‍ മാത്രമല്ല, ആചാരങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് പരമോന്നത നീതിപീഠം സ്പഷ്ടമാക്കിയിട്ടുണ്ട്.
02. ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമം സമ്പൂര്‍ണമായ ഇസ്ലാമിക ശരീഅത്തല്ല. ക്രിമിനല്‍ നിയമം, തെളിവു നിയമം, കോണ്‌ട്രാക്റ്റ് ആക്റ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നില്ല. വിവാഹം, വിവാഹമോചനം, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, സ്ത്രീസ്വത്ത്, ദാനം, വഖ്ഫ്, ട്രസ്റ്റ് എന്നീ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണത്. ഇവയില്‍ ഒരു കാര്യത്തിനും സമുദായാതീതമായ മാനങ്ങളില്ല. അതായത്, മുസ്ലിമും മുസ്ലിമും കക്ഷികളായ പ്രശ്നങ്ങളില്‍ മാത്രമേ വ്യക്തിനിയമം ബാധകമാവൂ.
03. ശരീഅത്തില്‍ സിവില്‍ നിയമങ്ങള്‍ മാത്രമല്ല, ക്രിമിനല്‍ നിയമങ്ങളുമുണ്ട്. ഇന്‍ഡ്യയില്‍ ക്രിമിനല്‍ നിയമങ്ങള്‍ പൌരന്മാര്‍ക്കെല്ലാം-മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമില്ലാതെ- ബാധകമാണ്. സിവില്‍ നിയമങ്ങളില്‍ത്തന്നെ ,വ്യക്തിനിയമങ്ങള്‍ മാത്രമേ ഏകീകൃതമല്ലാതുള്ളൂ.
04. ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം വേണം. എന്നല്ല വ്യക്തികള്‍ നിയമം കൈയിലെടുത്താല്‍ ഭരണകൂടം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യും. (അതുകൊണ്ടാണല്ലോ അധ്യാപകന്റെ കൈവെട്ടി "ഇസ്ലാമിക ശരീഅത്ത് നടപ്പാക്കി"യ മുസ്ലിങ്ങളെ ഭരണകൂടം പിടികൂടിക്കൊണ്ടിരിക്കുന്നത്). എന്നാല്‍ വിവാഹവും വിവാഹമോചനവും സ്വത്ത് ഓഹരി വയ്ക്കലുമൊക്കെ ശരീഅത്ത് വ്യവസ്ഥയ്ക്കു വിധേയമായി നടപ്പാക്കാന്‍ വ്യക്തികള്‍ വിചാരിച്ചാല്‍ മാത്രം മതി. തര്‍ക്കമുണ്ടായാല്‍ മുസ്ലിം വ്യക്തിനിയമമനുസരിച്ചു തന്നെ വിധി പറയാന്‍ കോടതികളുമുണ്ട്.
05. ശരീഅത്ത്(മുസ്ലിം വ്യക്തിനിയമം) അതില്‍ വിശ്വാസമില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെടുന്നില്ല. മുസ്ലിം സമുദായത്തില്‍ പിറന്നവര്‍ക്കുതന്നെ വിവാഹം കഴിക്കാനും മറ്റും ശരീഅത്താവശ്യമില്ലെങ്കില്‍ മതപരിത്യാഗിയോ യുക്തിവാദിയോ ആയി ഹിന്ദുകോഡിനെയോ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിനെയോ ആശ്രയിച്ച് അതു ചെയ്യാന്‍ നിലവില്‍ ഒരു തടസ്സവും ഇല്ല.
06. ബഹുഭാര്യാത്വം നിയമപരമായി അംഗീകരിച്ചിട്ടുള്ള മുസ്ലിങ്ങളേക്കാള്‍ ബഹുഭാര്യാത്വം ,അത്തരം കാര്യങ്ങളില്‍ നിയതവും ലിഖിതവുമായ വ്യവസ്ഥകളില്ലാത്ത അന്യസമുദായങ്ങളിലുണ്ട്; വിശേഷിച്ചും ചില ഗോത്രസമുദായങ്ങളില്‍! (ഔദ്യോഗികമായിത്തന്നെ ഇക്കാര്യം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്) മുസ്ലിങ്ങളുടെ കാര്യത്തിലാണെങ്കില്‍ പലവിധ നിബന്ധനകള്‍ക്കു വിധേയമായാണ് ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടില്‍ രണ്ടാമത്തെ ഭാര്യയുള്ള മുസ്ലിങ്ങളുടെ എണ്ണം അവഗണാനാര്‍ഹമാംവിധം കുറവായിരിക്കുന്നത്. വ്യഭിചാരം കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇസ്ലാമില്‍ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം അനുവദനീയമല്ല.(വിവാഹത്തില്‍ ലൈംഗികതക്കു വളരെയധികം പ്രാധാന്യമുണ്ടെങ്കിലും അതില്‍ മറ്റു പല ഘടകങ്ങളുമുണ്ട്. അതവിടെ നില്‍ക്കട്ടെ.) എന്നാല്‍ ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്ന 'പുരോഗാമികള്‍,' വിവാഹപൂര്‍വവും വിവാഹേതരവുമായ ലൈംഗികബന്ധത്തെ അനുകൂലിക്കുന്നവരാണ്. "ഒരു സ്ത്രീയോടോ പുരുഷനോടോ ലൈംഗികബന്ധം വേണമെന്ന് പുരുഷനോ സ്ത്രീയോ ആഗ്രഹിക്കുമ്പോള്‍ അതിനു കഴിയുക എന്നത് ലൈംഗിക സ്വാതന്ത്ര്യമല്ല. ബന്ധം വേണമെന്ന് സ്ത്രീയും പുരുഷനും ആഗ്രഹിക്കുമ്പോള്‍ അതിനു തടസ്സം ഉണ്ടാവാതിരിക്കലാണ് ലൈംഗിക സ്വാതന്ത്ര്യം."എന്നാണ് ചരിത്രകാരനും പുരോഗാമിയുമായ ഡോ എം ഗംഗാധരന്‍ പറയുന്നത്. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 സെപ്റ്റംബര്‍ 26 ലക്കത്തില്‍ ഡോ എസ് മായ നടത്തിയ അഭിമുഖം കാണുക )അതായത് ഒരു പുരുഷന് സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടായാല്‍, ആ സ്ത്രീ, സെക്സ് വര്‍ക്കറോ കാള്‍ഗേളോ കാമുകിയോ വെപ്പാട്ടിയോ ഗേള്‍ഫ്രണ്ടോ ആരുവേണമെങ്കിലും ആവുന്നതില്‍ ഒരു തെറ്റും ഈ പുരോഗാമികള്‍ കാണുന്നില്ല. എന്നാല്‍ അവര്‍ രണ്ടാമത്തെ ഭാര്യയാകുന്നതുമാത്രം അങ്ങേയറ്റം പിന്തിരിപ്പത്തരവും കാടത്തവുമാണ്.എങ്ങനെയുണ്ട് ലോജിക്?
07. വിവാഹമുക്തകളായ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ചതാണ് ശരീഅത്തിനെതിരായി കോലാഹലം നടത്തുന്നവര്‍ ഉന്നയിക്കുന്ന മുഖ്യമായ ഒരു വിമര്‍ശനം. പ്രസിദ്ധമായ ശാബാനു ബീഗം കേസാണ് അതിന്നവര്‍ ആധാരമാക്കുന്നത്. ആ കേസിലെ യഥാര്‍ഥ വസ്തുതകള്‍ എന്തെന്ന് ഇപ്പോഴും ആ കേസും പൊക്കിപ്പിടിച്ചു നടക്കുന്ന സെക്കുലറിസ്റ്റുകള്‍ക്ക് അറിയാമെന്നു തോന്നുന്നില്ല. ആ കേസിന്റെ പശ്ചാത്തലത്തില്‍ 'മുസ്ലിം യാഥാസ്ഥിതികരുടെ മുന്നില്‍ മുട്ടുമടക്കിയ' രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ1986ലെ 'മുസ്ലിം സ്ത്രീ(വിവാഹമോചനാനന്തര അവകാശ സംരക്ഷണ)ബില്‍' അങ്ങേയറ്റം പിന്തിരിപ്പനാണെന്നും അത് വിവാഹമുക്തകളെ വഴിയാധാരമാക്കുന്നു എന്നുമാണ് ഇത്തരക്കാര്‍ കരുതുന്നത്. എന്നാല്‍ ബില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം വാസ്തവത്തില്‍ ഉണ്ടായത് തങ്ങളെപ്പോലുള്ളവര്‍ ആശങ്കിച്ചതിനു വിപരീതമായിരുന്നു എന്ന് ,ആ ബില്ലിനെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എതിര്‍ത്തിരുന്നവരില്‍ പ്രമുഖനായ അസ്ഗര്‍ അലി എഞ്ജിനീയര്‍ 2003ലെഴുതിയ ലേഖനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
"A couple of years ago the Bombay High Court had awarded the Muslim divorcee maintenance for life under the provisions of the Muslim Women's Act. The Honourable Judge of the Bombay High Court so interpreted the Act that he felt a Muslim divorcee should be given enough within the iddah period to maintain herself for life.
Similarly the Calcutta High Court too while deciding Ms.Shakila Pervin's case opined that she should be given within the iddah period sufficient amount to last her for life. This judgement was given by Justice Basudev Panigrahi of Calcutta High Court on the petition for maintenance by Shakila Pervin against her husband Haider Ali.. However, Haider Ali did not contest the case and remained absent from the Court. The District Magistrate, however, had in its judgement, awarded her, besides her mehr amount of Rs.2500 a maintenance of Rs.800 per month until the iddah period. This judgement was given in 1993. Ms. Pervin, however, was not happy with this judgement and she filed an appeal against the lower court's judgement. The Judge tried to interpret section 3 of the Muslim Women's Act very broadly which says, "a reasonable and fair provision and maintenance to be made and paid to her within the iddah period by her former husband."
Justice Panigrahi maintained that the Supreme Court had unequivocally held that the provisions of section 125 of the Cr.PC procedure override the personal law and it necessitated the enactment of the Act in Parliament in 1986. The judge said that "A divorced Muslim woman is entitled to maintenance after contemplating her future needs and the maintenance is not limited only up to the iddat period. The phrase used in Section 3 (I) (A) of the Act, 1986 is reasonable and fair provision and maintenance to be made to see that the divorced woman get sufficient means of livelihood after divorce and that she does not become destitute or is not thrown out on the street."
Now the full Bench of the Bombay High Court has given similar judgement on 11th of July 2000. The full Bench of the Bombay High Court also held that a Muslim husband must make a "fair and reasonable provision" for his divorced wife within the 'iddat' period to last her for her life time or till such time that she remarries or incurs any other disability under the Muslim Women (Protection of Rights on Divorce) Act, 1986. As Muslim husband's liability to pay maintenance to his divorced wife ceases the moment the 'iddat' period gets over, the Court said he has to provide within that period a reasonable amount to her which should take care of her beyond the iddat period. The Bench came to this conclusion after debating whether a Muslim woman is entitled to get maintenance after the iddat period. The Court also had to resolve the controversy about the scope and effect of the provisions of section 125 to 128 of Cr.P.C. The question before the Court was whether the Muslim husband's liability under Section 3(A) of the MWA to make a reasonable and fair provision and pay maintenance is only restricted to the 'iddat' period or whether it extends beyond the iddat period. The Court also held that while deciding the amount of the provision, several factors including the standard of life enjoyed by the divorced woman during her marriage and the means of income of her former husband will have to be taken into account. If the husband, the Court said, is unable to arrange such a lump sum amount he can ask for instalments and the Court shall consider granting him instalments.
Thus it will be seen that all courts now have been interpreting the Section 3 (a) of MWA, 1986 such as to give benefit of maintenance to Muslim divorcees beyond the iddah period which is in fact the intention of the section 125 of the Cr.P.C. Instead of giving maintenance every month as provided for in Cr.P.C the husband under MWA, 1986 will have to pay lumpsum within the iddah period so as to benefit the divorcee beyond iddah period. The Muslim theologians too were insisting during the Shah Bano agitation that the Qur'an provides for one time provision only as in the verse 2:241. There were of course different interpretations of 2:241 by the companions of the holy Prophet. But some companions like Abdullah bin Abbas did hold that the provision (mata`) has to be substantial and not merely symbolic.
............................................................The Muslim women had feared that the enactment of MWA, 1986 has taken away their right of maintenance beyond the period of iddah. But these court judgements have given them the benefit which perhaps they did not expect."
01. ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ നടപ്പാക്കുന്നത് മൌലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാവരുത്. മതസ്വതന്ത്ര്യം മൌലികാവകാശങ്ങളില്‍പ്പെട്ടതാണ്. മുസ്ലിം വ്യക്തിനിയമങ്ങള്‍ ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഭാഗമാണ്. മതത്തിന്റെ നിര്‍വചനത്തില്‍ വിശ്വാസപ്രമാണങ്ങള്‍ മാത്രമല്ല, ആചാരങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് പരമോന്നത നീതിപീഠം സ്പഷ്ടമാക്കിയിട്ടുണ്ട്.
02. ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമം സമ്പൂര്‍ണമായ ഇസ്ലാമിക ശരീഅത്തല്ല. ക്രിമിനല്‍ നിയമം, തെളിവു നിയമം, കോണ്‌ട്രാക്റ്റ് ആക്റ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നില്ല. വിവാഹം, വിവാഹമോചനം, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, സ്ത്രീസ്വത്ത്, ദാനം, വഖ്ഫ്, ട്രസ്റ്റ് എന്നീ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണത്. ഇവയില്‍ ഒരു കാര്യത്തിനും സമുദായാതീതമായ മാനങ്ങളില്ല. അതായത്, മുസ്ലിമും മുസ്ലിമും കക്ഷികളായ പ്രശ്നങ്ങളില്‍ മാത്രമേ വ്യക്തിനിയമം ബാധകമാവൂ.
03. ശരീഅത്തില്‍ സിവില്‍ നിയമങ്ങള്‍ മാത്രമല്ല, ക്രിമിനല്‍ നിയമങ്ങളുമുണ്ട്. ഇന്‍ഡ്യയില്‍ ക്രിമിനല്‍ നിയമങ്ങള്‍ പൌരന്മാര്‍ക്കെല്ലാം-മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമില്ലാതെ- ബാധകമാണ്. സിവില്‍ നിയമങ്ങളില്‍ത്തന്നെ ,വ്യക്തിനിയമങ്ങള്‍ മാത്രമേ ഏകീകൃതമല്ലാതുള്ളൂ.
04. ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം വേണം. എന്നല്ല വ്യക്തികള്‍ നിയമം കൈയിലെടുത്താല്‍ ഭരണകൂടം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യും. (അതുകൊണ്ടാണല്ലോ അധ്യാപകന്റെ കൈവെട്ടി "ഇസ്ലാമിക ശരീഅത്ത് നടപ്പാക്കി"യ മുസ്ലിങ്ങളെ ഭരണകൂടം പിടികൂടിക്കൊണ്ടിരിക്കുന്നത്). എന്നാല്‍ വിവാഹവും വിവാഹമോചനവും സ്വത്ത് ഓഹരി വയ്ക്കലുമൊക്കെ ശരീഅത്ത് വ്യവസ്ഥയ്ക്കു വിധേയമായി നടപ്പാക്കാന്‍ വ്യക്തികള്‍ വിചാരിച്ചാല്‍ മാത്രം മതി. തര്‍ക്കമുണ്ടായാല്‍ മുസ്ലിം വ്യക്തിനിയമമനുസരിച്ചു തന്നെ വിധി പറയാന്‍ കോടതികളുമുണ്ട്.
05. ശരീഅത്ത്(മുസ്ലിം വ്യക്തിനിയമം) അതില്‍ വിശ്വാസമില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെടുന്നില്ല. മുസ്ലിം സമുദായത്തില്‍ പിറന്നവര്‍ക്കുതന്നെ വിവാഹം കഴിക്കാനും മറ്റും ശരീഅത്താവശ്യമില്ലെങ്കില്‍ മതപരിത്യാഗിയോ യുക്തിവാദിയോ ആയി ഹിന്ദുകോഡിനെയോ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിനെയോ ആശ്രയിച്ച് അതു ചെയ്യാന്‍ നിലവില്‍ ഒരു തടസ്സവും ഇല്ല.
06. ബഹുഭാര്യാത്വം നിയമപരമായി അംഗീകരിച്ചിട്ടുള്ള മുസ്ലിങ്ങളേക്കാള്‍ ബഹുഭാര്യാത്വം ,അത്തരം കാര്യങ്ങളില്‍ നിയതവും ലിഖിതവുമായ വ്യവസ്ഥകളില്ലാത്ത അന്യസമുദായങ്ങളിലുണ്ട്; വിശേഷിച്ചും ചില ഗോത്രസമുദായങ്ങളില്‍! (ഔദ്യോഗികമായിത്തന്നെ ഇക്കാര്യം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്) മുസ്ലിങ്ങളുടെ കാര്യത്തിലാണെങ്കില്‍ പലവിധ നിബന്ധനകള്‍ക്കു വിധേയമായാണ് ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടില്‍ രണ്ടാമത്തെ ഭാര്യയുള്ള മുസ്ലിങ്ങളുടെ എണ്ണം അവഗണാനാര്‍ഹമാംവിധം കുറവായിരിക്കുന്നത്. വ്യഭിചാരം കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇസ്ലാമില്‍ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം അനുവദനീയമല്ല.(വിവാഹത്തില്‍ ലൈംഗികതക്കു വളരെയധികം പ്രാധാന്യമുണ്ടെങ്കിലും അതില്‍ മറ്റു പല ഘടകങ്ങളുമുണ്ട്. അതവിടെ നില്‍ക്കട്ടെ.) എന്നാല്‍ ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്ന 'പുരോഗാമികള്‍,' വിവാഹപൂര്‍വവും വിവാഹേതരവുമായ ലൈംഗികബന്ധത്തെ അനുകൂലിക്കുന്നവരാണ്. "ഒരു സ്ത്രീയോടോ പുരുഷനോടോ ലൈംഗികബന്ധം വേണമെന്ന് പുരുഷനോ സ്ത്രീയോ ആഗ്രഹിക്കുമ്പോള്‍ അതിനു കഴിയുക എന്നത് ലൈംഗിക സ്വാതന്ത്ര്യമല്ല. ബന്ധം വേണമെന്ന് സ്ത്രീയും പുരുഷനും ആഗ്രഹിക്കുമ്പോള്‍ അതിനു തടസ്സം ഉണ്ടാവാതിരിക്കലാണ് ലൈംഗിക സ്വാതന്ത്ര്യം."എന്നാണ് ചരിത്രകാരനും പുരോഗാമിയുമായ ഡോ എം ഗംഗാധരന്‍ പറയുന്നത്. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 സെപ്റ്റംബര്‍ 26 ലക്കത്തില്‍ ഡോ എസ് മായ നടത്തിയ അഭിമുഖം കാണുക )അതായത് ഒരു പുരുഷന് സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടായാല്‍, ആ സ്ത്രീ, സെക്സ് വര്‍ക്കറോ കാള്‍ഗേളോ കാമുകിയോ വെപ്പാട്ടിയോ ഗേള്‍ഫ്രണ്ടോ ആരുവേണമെങ്കിലും ആവുന്നതില്‍ ഒരു തെറ്റും ഈ പുരോഗാമികള്‍ കാണുന്നില്ല. എന്നാല്‍ അവര്‍ രണ്ടാമത്തെ ഭാര്യയാകുന്നതുമാത്രം അങ്ങേയറ്റം പിന്തിരിപ്പത്തരവും കാടത്തവുമാണ്.എങ്ങനെയുണ്ട് ലോജിക്?
07. വിവാഹമുക്തകളായ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ചതാണ് ശരീഅത്തിനെതിരായി കോലാഹലം നടത്തുന്നവര്‍ ഉന്നയിക്കുന്ന മുഖ്യമായ ഒരു വിമര്‍ശനം. പ്രസിദ്ധമായ ശാബാനു ബീഗം കേസാണ് അതിന്നവര്‍ ആധാരമാക്കുന്നത്. ആ കേസിലെ യഥാര്‍ഥ വസ്തുതകള്‍ എന്തെന്ന് ഇപ്പോഴും ആ കേസും പൊക്കിപ്പിടിച്ചു നടക്കുന്ന സെക്കുലറിസ്റ്റുകള്‍ക്ക് അറിയാമെന്നു തോന്നുന്നില്ല. ആ കേസിന്റെ പശ്ചാത്തലത്തില്‍ 'മുസ്ലിം യാഥാസ്ഥിതികരുടെ മുന്നില്‍ മുട്ടുമടക്കിയ' രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ1986ലെ 'മുസ്ലിം സ്ത്രീ(വിവാഹമോചനാനന്തര അവകാശ സംരക്ഷണ)ബില്‍' അങ്ങേയറ്റം പിന്തിരിപ്പനാണെന്നും അത് വിവാഹമുക്തകളെ വഴിയാധാരമാക്കുന്നു എന്നുമാണ് ഇത്തരക്കാര്‍ കരുതുന്നത്. എന്നാല്‍ ബില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം വാസ്തവത്തില്‍ ഉണ്ടായത് തങ്ങളെപ്പോലുള്ളവര്‍ ആശങ്കിച്ചതിനു വിപരീതമായിരുന്നു എന്ന് ,ആ ബില്ലിനെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എതിര്‍ത്തിരുന്നവരില്‍ പ്രമുഖനായ അസ്ഗര്‍ അലി എഞ്ജിനീയര്‍ 2003ലെഴുതിയ ലേഖനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
"A couple of years ago the Bombay High Court had awarded the Muslim divorcee maintenance for life under the provisions of the Muslim Women's Act. The Honourable Judge of the Bombay High Court so interpreted the Act that he felt a Muslim divorcee should be given enough within the iddah period to maintain herself for life.
Similarly the Calcutta High Court too while deciding Ms.Shakila Pervin's case opined that she should be given within the iddah period sufficient amount to last her for life. This judgement was given by Justice Basudev Panigrahi of Calcutta High Court on the petition for maintenance by Shakila Pervin against her husband Haider Ali.. However, Haider Ali did not contest the case and remained absent from the Court. The District Magistrate, however, had in its judgement, awarded her, besides her mehr amount of Rs.2500 a maintenance of Rs.800 per month until the iddah period. This judgement was given in 1993. Ms. Pervin, however, was not happy with this judgement and she filed an appeal against the lower court's judgement. The Judge tried to interpret section 3 of the Muslim Women's Act very broadly which says, "a reasonable and fair provision and maintenance to be made and paid to her within the iddah period by her former husband."
Justice Panigrahi maintained that the Supreme Court had unequivocally held that the provisions of section 125 of the Cr.PC procedure override the personal law and it necessitated the enactment of the Act in Parliament in 1986. The judge said that "A divorced Muslim woman is entitled to maintenance after contemplating her future needs and the maintenance is not limited only up to the iddat period. The phrase used in Section 3 (I) (A) of the Act, 1986 is reasonable and fair provision and maintenance to be made to see that the divorced woman get sufficient means of livelihood after divorce and that she does not become destitute or is not thrown out on the street."
Now the full Bench of the Bombay High Court has given similar judgement on 11th of July 2000. The full Bench of the Bombay High Court also held that a Muslim husband must make a "fair and reasonable provision" for his divorced wife within the 'iddat' period to last her for her life time or till such time that she remarries or incurs any other disability under the Muslim Women (Protection of Rights on Divorce) Act, 1986. As Muslim husband's liability to pay maintenance to his divorced wife ceases the moment the 'iddat' period gets over, the Court said he has to provide within that period a reasonable amount to her which should take care of her beyond the iddat period. The Bench came to this conclusion after debating whether a Muslim woman is entitled to get maintenance after the iddat period. The Court also had to resolve the controversy about the scope and effect of the provisions of section 125 to 128 of Cr.P.C. The question before the Court was whether the Muslim husband's liability under Section 3(A) of the MWA to make a reasonable and fair provision and pay maintenance is only restricted to the 'iddat' period or whether it extends beyond the iddat period. The Court also held that while deciding the amount of the provision, several factors including the standard of life enjoyed by the divorced woman during her marriage and the means of income of her former husband will have to be taken into account. If the husband, the Court said, is unable to arrange such a lump sum amount he can ask for instalments and the Court shall consider granting him instalments.
Thus it will be seen that all courts now have been interpreting the Section 3 (a) of MWA, 1986 such as to give benefit of maintenance to Muslim divorcees beyond the iddah period which is in fact the intention of the section 125 of the Cr.P.C. Instead of giving maintenance every month as provided for in Cr.P.C the husband under MWA, 1986 will have to pay lumpsum within the iddah period so as to benefit the divorcee beyond iddah period. The Muslim theologians too were insisting during the Shah Bano agitation that the Qur'an provides for one time provision only as in the verse 2:241. There were of course different interpretations of 2:241 by the companions of the holy Prophet. But some companions like Abdullah bin Abbas did hold that the provision (mata`) has to be substantial and not merely symbolic.
............................................................The Muslim women had feared that the enactment of MWA, 1986 has taken away their right of maintenance beyond the period of iddah. But these court judgements have given them the benefit which perhaps they did not expect."
ലേഖനത്തിന്റെ മുഴുവന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്സിക്കുക.
(അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനവും- UNIFORM CIVIL CODE OR LEGAL PLURALISM -വായിക്കുന്നതു നന്ന്.)
ഖുറാന്‍ ദൈവത്തിന്റെ വചനമാണെന്നും മുഹമദ് നബി അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങള്‍ എല്ലാവരും. അതുകൊണ്ടുതന്നെ ഖുറാനെയും പ്രവാചകചര്യയേയും ആധാരമാക്കിയുള്ള നിയമസംഹിതയെ പാവനമായും കര്‍ശനമായി പാലിക്കേണ്ടതായും ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ കരുതുന്നു.മുസ്ലിങ്ങള്‍ ശരീഅത്തിലെ വ്യവസ്ഥകള്‍ പാലിച്ചു ജീവിക്കുന്നത് ഇതര മതസ്ഥര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കാത്ത സാഹചര്യത്തില്‍ അവരെ മറ്റൊരു നിയമം സ്വീകരിക്കാനായി നിര്‍ബന്ധിക്കാന്‍ അവിശ്വാസികള്‍ക്കോ അന്യമതസ്ഥര്‍ക്കോ എന്തവകാശമാണുള്ളത്? അതു ജനാധിപത്യവിരുദ്ധമല്ലേ? പിന്നെ സുശീലും മറ്റും ചൂണ്ടിക്കാണിക്കുന്ന ഹിന്ദുമതത്തിലേയും മറ്റും അനാചാരങ്ങളെക്കുറിച്ചാണെങ്കില്‍, അതു മാറ്റാന്‍ ആവശ്യപ്പെടുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നോര്‍ക്കണം. മുസ്ലിം വ്യക്തിനിയമം ശരീഅത്തിനനുസൃതമായി പരിഷ്കരിക്കണമെന്നല്ലാതെ അത് സെക്കുലറിസ്റ്റുകള്‍ പറയുന്ന രീതിയില്‍ മാറ്റണമെന്നോ ഏകീകൃത സിവില്‍കോഡ് സ്വീകരിക്കണമെന്നോ മുസ്ലിങ്ങളിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടു കണ്ടിട്ടില്ല. എന്നിരുന്നാലും ആമിനാ വദൂദിനേയും ഫാത്തിമ മെര്‍നിസിയേയും പോലുള്ള ഇസ്ലാമിക് ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പരിഗണിക്കാതെ ആധുനിക കാലത്ത് മുസ്ലിം സമൂഹത്തിനും മുന്നോട്ടു പോകാന്‍ പ്രയാസമായിരിക്കും എന്ന വസ്തുത ഇതെഴുതുന്നയാളും കാണുന്നു.
എന്നാല്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ ഉള്ളിലേക്കു വിമര്‍ശനപരമായി നോക്കാന്‍ ഒരിക്കലും പറ്റാത്തവിധം പ്രശ്നമുഖരിതവും സങ്കീര്‍ണവുമാണ് ബാഹ്യമായി അവര്‍ നേരിടുന്ന ഭീഷണികള്‍. ഇക്കാര്യം ഡോ. ബാബാസാഹിബ് അംബേഡ്കര്‍ തന്നെ (നാല്പതുകളില്‍) ഇങ്ങനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
"ഇന്‍ഡ്യന്‍ മുസല്‍മാനില്‍ പരിവര്‍ത്തന താത്പര്യമില്ലാത്തതിന്റെ കാരണം, ഇന്‍ഡ്യയില്‍ അയാള്‍ കഴിയുന്ന സവിശേഷമായ സാഹചര്യത്തിലാണു കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നു് എനിക്കു തോന്നുന്നു. മുഖ്യമായും ഹൈന്ദവമായ സാമൂഹിക സാഹചര്യങ്ങളുടെ നടുവിലാണ് അയാള്‍ സ്ഥിതി ചെയ്യുന്നത് . ആ ഹൈന്ദവ പരിതസ്ഥിതി എല്ലായ്പ്പോഴും അയാളെ , നിശ്ശബ്ദമായി,എന്നാല്‍ ഉറപ്പായും ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെ അമുസ്ലിമാക്കിക്കൊണ്ടിരിക്കുന്നതായി അയാള്‍ക്കു തോന്നുന്നു. പതുക്കെപ്പതുക്കെയുള്ള ഈ സ്വാധീനത്തില്‍നിന്നുള്ള ഒരു സംരക്ഷണമെന്ന നിലയില്‍ , ഇസ്ലാമികമായ സകലതും നിര്‍ബന്ധമായും നിലനിര്‍ത്തുന്നതിനു് അയാള്‍ പ്രേരിതനാകുന്നു. അത് അയാളുടെ സമൂഹത്തിനു ഗുണകരമാണോ ദോഷകരമാണോ എന്നൊന്നും അയാള്‍ പരിശോധിക്കുന്നില്ല. രണ്ടാമതായി, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമായും ഹൈന്ദവമാണ്. താന്‍ അടിച്ചമര്‍ത്തപ്പെടുമെന്നും രാഷ്ട്രീയമായ ആ അടിച്ചമര്‍ത്തല്‍ മുസ്ലിങ്ങളെ ഒരധകൃതവര്‍ഗമാക്കിത്തീര്‍ക്കുമെന്നും അയാള്‍ക്കു കരുതുന്നു. സാമൂഹികമായും രാഷ്ട്രീയമായും ഹിന്ദുക്കളാല്‍ ഗ്രസിക്കപ്പെടുന്നതില്‍നിന്ന് തന്നെ സംരക്ഷിക്കേണ്ടതാണെന്നുള്ള ഈ ബോധമാണ്,ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഇന്‍ഡ്യയ്ക്കു പുറത്തുള്ള മുസ്ലിങ്ങളെ അപേക്ഷിച്ച് സാമൂഹിക പരിഷ്കാരത്തിന്റെ കാര്യത്തില്‍ പിന്നിട്ടുനില്‍ക്കാനുള്ള മുഖ്യകാരണമെന്ന് ഞാന്‍ കരുതുന്നു. സീറ്റുകള്‍ക്കും തസ്തികകള്‍ക്കും വേണ്ടി ഹിന്ദുക്കളോടു നടത്തുന്ന നിരന്തര പോരാട്ടം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് അവരുടെ സകല ഊര്‍ജവും ചെലവഴിക്കുന്നതിനാല്‍ സാമൂഹികപരിഷ്കാരങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമയമോ ചിന്തയോ ഇടമോ അവര്‍ക്കു ലഭിക്കുന്നില്ല. അപ്രകാരമെന്തെങ്കിലും ഉണ്ടെങ്കില്‍പ്പോലും ഏതു വിധേനയും തങ്ങളുടെ സാമൂഹികവും മതപരവുമായ ഐക്യം നിലനിര്‍ത്തുന്നതുവഴി ഹിന്ദുക്കളിലും ഹിന്ദുത്വത്തിലും നിന്നുള്ള ഭീഷണിക്കെതിരായി ഗാഢമായി ഒത്തൊരുമിച്ചുനിന്ന് ഒരു ഏകീകൃത മുന്നണി സൃഷ്ടിക്കാനുള്ള ആഗ്രഹം അതിനെയെല്ലാം അധക്കരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു. സാമുദായിക സംഘര്‍ഷത്തിന്റെ സമ്മര്‍ദം ഈ ആഗ്രഹം ജനിപ്പിക്കുന്നതാണ്." ( ഡോ അംബേഡ്കര്‍ 'പാക്കിസ്ഥാന്‍ അഥവാ ഇന്‍ഡ്യാ വിഭജനം '-)
ഇന്നത്തെ സാഹചര്യം ഇതിനേക്കാള്‍ രൂക്ഷമാണ്.എന്നാല്‍ മുസ്ലിങ്ങളെ നിരന്തരമായി വിമര്‍ശിക്കുന്ന എം എന്‍ കാരശ്ശേരി മുതല്‍ ഹമീദ് ചേന്ദമംഗലൂര്‍ വരെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രിയ താരങ്ങളും കാളിദാസന്‍ മുതല്‍ ജബ്ബാര്‍ മാഷ് വരെയുള്ള ബ്ലോഗര്‍മാരും മുസ്ലിങ്ങള്‍ ഒരു ജനതയെന്ന നിലയില്‍ യാതൊരു പ്രശ്നവും നേരിടുന്നില്ലെന്നും അഥവാ നേരിടുന്നുണ്ടെങ്കില്‍ അതവരുടെ മതവിശ്വാസം മൂലമാണെന്നും പ്രചരിപ്പിക്കുന്നവരാണ്.സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കാണാന്‍കൂട്ടാക്കാത്ത വിധം അന്ധമായ മുസ്ലിം വിരോധമാണ് അവരെ നയിക്കുന്നത്. മുസ്ലിങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ നിര്‍ത്തി ദലിത്-പിന്നക്ക ജനതകളില്‍ വരെ മുസ്ലിം ശത്രുത വളര്‍ത്തുന്ന ബ്രാഹ്മണ്യ ശക്തികളുമായി താദാത്മ്യപ്പെടുന്നതാണ് മേല്‍പ്പറഞ്ഞവരുടെ മിക്കവാറും എല്ലാ നിലപാടുകളും-വിശേഷിച്ച് മുസ്ലിം വിഷയങ്ങളില്‍. അതുകൊണ്ടാണ് ഇത്തരക്കാരുടെ വിമര്‍ശനങ്ങളെ മുസ്ലിം സമൂഹം വിലവയ്ക്കാത്തത്.
(അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനവും- UNIFORM CIVIL CODE OR LEGAL PLURALISM -വായിക്കുന്നതു നന്ന്.)
ഖുറാന്‍ ദൈവത്തിന്റെ വചനമാണെന്നും മുഹമദ് നബി അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങള്‍ എല്ലാവരും. അതുകൊണ്ടുതന്നെ ഖുറാനെയും പ്രവാചകചര്യയേയും ആധാരമാക്കിയുള്ള നിയമസംഹിതയെ പാവനമായും കര്‍ശനമായി പാലിക്കേണ്ടതായും ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ കരുതുന്നു.മുസ്ലിങ്ങള്‍ ശരീഅത്തിലെ വ്യവസ്ഥകള്‍ പാലിച്ചു ജീവിക്കുന്നത് ഇതര മതസ്ഥര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കാത്ത സാഹചര്യത്തില്‍ അവരെ മറ്റൊരു നിയമം സ്വീകരിക്കാനായി നിര്‍ബന്ധിക്കാന്‍ അവിശ്വാസികള്‍ക്കോ അന്യമതസ്ഥര്‍ക്കോ എന്തവകാശമാണുള്ളത്? അതു ജനാധിപത്യവിരുദ്ധമല്ലേ? പിന്നെ സുശീലും മറ്റും ചൂണ്ടിക്കാണിക്കുന്ന ഹിന്ദുമതത്തിലേയും മറ്റും അനാചാരങ്ങളെക്കുറിച്ചാണെങ്കില്‍, അതു മാറ്റാന്‍ ആവശ്യപ്പെടുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നോര്‍ക്കണം. മുസ്ലിം വ്യക്തിനിയമം ശരീഅത്തിനനുസൃതമായി പരിഷ്കരിക്കണമെന്നല്ലാതെ അത് സെക്കുലറിസ്റ്റുകള്‍ പറയുന്ന രീതിയില്‍ മാറ്റണമെന്നോ ഏകീകൃത സിവില്‍കോഡ് സ്വീകരിക്കണമെന്നോ മുസ്ലിങ്ങളിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടു കണ്ടിട്ടില്ല. എന്നിരുന്നാലും ആമിനാ വദൂദിനേയും ഫാത്തിമ മെര്‍നിസിയേയും പോലുള്ള ഇസ്ലാമിക് ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പരിഗണിക്കാതെ ആധുനിക കാലത്ത് മുസ്ലിം സമൂഹത്തിനും മുന്നോട്ടു പോകാന്‍ പ്രയാസമായിരിക്കും എന്ന വസ്തുത ഇതെഴുതുന്നയാളും കാണുന്നു.
എന്നാല്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ ഉള്ളിലേക്കു വിമര്‍ശനപരമായി നോക്കാന്‍ ഒരിക്കലും പറ്റാത്തവിധം പ്രശ്നമുഖരിതവും സങ്കീര്‍ണവുമാണ് ബാഹ്യമായി അവര്‍ നേരിടുന്ന ഭീഷണികള്‍. ഇക്കാര്യം ഡോ. ബാബാസാഹിബ് അംബേഡ്കര്‍ തന്നെ (നാല്പതുകളില്‍) ഇങ്ങനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
"ഇന്‍ഡ്യന്‍ മുസല്‍മാനില്‍ പരിവര്‍ത്തന താത്പര്യമില്ലാത്തതിന്റെ കാരണം, ഇന്‍ഡ്യയില്‍ അയാള്‍ കഴിയുന്ന സവിശേഷമായ സാഹചര്യത്തിലാണു കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നു് എനിക്കു തോന്നുന്നു. മുഖ്യമായും ഹൈന്ദവമായ സാമൂഹിക സാഹചര്യങ്ങളുടെ നടുവിലാണ് അയാള്‍ സ്ഥിതി ചെയ്യുന്നത് . ആ ഹൈന്ദവ പരിതസ്ഥിതി എല്ലായ്പ്പോഴും അയാളെ , നിശ്ശബ്ദമായി,എന്നാല്‍ ഉറപ്പായും ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെ അമുസ്ലിമാക്കിക്കൊണ്ടിരിക്കുന്നതായി അയാള്‍ക്കു തോന്നുന്നു. പതുക്കെപ്പതുക്കെയുള്ള ഈ സ്വാധീനത്തില്‍നിന്നുള്ള ഒരു സംരക്ഷണമെന്ന നിലയില്‍ , ഇസ്ലാമികമായ സകലതും നിര്‍ബന്ധമായും നിലനിര്‍ത്തുന്നതിനു് അയാള്‍ പ്രേരിതനാകുന്നു. അത് അയാളുടെ സമൂഹത്തിനു ഗുണകരമാണോ ദോഷകരമാണോ എന്നൊന്നും അയാള്‍ പരിശോധിക്കുന്നില്ല. രണ്ടാമതായി, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമായും ഹൈന്ദവമാണ്. താന്‍ അടിച്ചമര്‍ത്തപ്പെടുമെന്നും രാഷ്ട്രീയമായ ആ അടിച്ചമര്‍ത്തല്‍ മുസ്ലിങ്ങളെ ഒരധകൃതവര്‍ഗമാക്കിത്തീര്‍ക്കുമെന്നും അയാള്‍ക്കു കരുതുന്നു. സാമൂഹികമായും രാഷ്ട്രീയമായും ഹിന്ദുക്കളാല്‍ ഗ്രസിക്കപ്പെടുന്നതില്‍നിന്ന് തന്നെ സംരക്ഷിക്കേണ്ടതാണെന്നുള്ള ഈ ബോധമാണ്,ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഇന്‍ഡ്യയ്ക്കു പുറത്തുള്ള മുസ്ലിങ്ങളെ അപേക്ഷിച്ച് സാമൂഹിക പരിഷ്കാരത്തിന്റെ കാര്യത്തില്‍ പിന്നിട്ടുനില്‍ക്കാനുള്ള മുഖ്യകാരണമെന്ന് ഞാന്‍ കരുതുന്നു. സീറ്റുകള്‍ക്കും തസ്തികകള്‍ക്കും വേണ്ടി ഹിന്ദുക്കളോടു നടത്തുന്ന നിരന്തര പോരാട്ടം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് അവരുടെ സകല ഊര്‍ജവും ചെലവഴിക്കുന്നതിനാല്‍ സാമൂഹികപരിഷ്കാരങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമയമോ ചിന്തയോ ഇടമോ അവര്‍ക്കു ലഭിക്കുന്നില്ല. അപ്രകാരമെന്തെങ്കിലും ഉണ്ടെങ്കില്‍പ്പോലും ഏതു വിധേനയും തങ്ങളുടെ സാമൂഹികവും മതപരവുമായ ഐക്യം നിലനിര്‍ത്തുന്നതുവഴി ഹിന്ദുക്കളിലും ഹിന്ദുത്വത്തിലും നിന്നുള്ള ഭീഷണിക്കെതിരായി ഗാഢമായി ഒത്തൊരുമിച്ചുനിന്ന് ഒരു ഏകീകൃത മുന്നണി സൃഷ്ടിക്കാനുള്ള ആഗ്രഹം അതിനെയെല്ലാം അധക്കരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു. സാമുദായിക സംഘര്‍ഷത്തിന്റെ സമ്മര്‍ദം ഈ ആഗ്രഹം ജനിപ്പിക്കുന്നതാണ്." ( ഡോ അംബേഡ്കര്‍ 'പാക്കിസ്ഥാന്‍ അഥവാ ഇന്‍ഡ്യാ വിഭജനം '-)
ഇന്നത്തെ സാഹചര്യം ഇതിനേക്കാള്‍ രൂക്ഷമാണ്.എന്നാല്‍ മുസ്ലിങ്ങളെ നിരന്തരമായി വിമര്‍ശിക്കുന്ന എം എന്‍ കാരശ്ശേരി മുതല്‍ ഹമീദ് ചേന്ദമംഗലൂര്‍ വരെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രിയ താരങ്ങളും കാളിദാസന്‍ മുതല്‍ ജബ്ബാര്‍ മാഷ് വരെയുള്ള ബ്ലോഗര്‍മാരും മുസ്ലിങ്ങള്‍ ഒരു ജനതയെന്ന നിലയില്‍ യാതൊരു പ്രശ്നവും നേരിടുന്നില്ലെന്നും അഥവാ നേരിടുന്നുണ്ടെങ്കില്‍ അതവരുടെ മതവിശ്വാസം മൂലമാണെന്നും പ്രചരിപ്പിക്കുന്നവരാണ്.സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കാണാന്‍കൂട്ടാക്കാത്ത വിധം അന്ധമായ മുസ്ലിം വിരോധമാണ് അവരെ നയിക്കുന്നത്. മുസ്ലിങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ നിര്‍ത്തി ദലിത്-പിന്നക്ക ജനതകളില്‍ വരെ മുസ്ലിം ശത്രുത വളര്‍ത്തുന്ന ബ്രാഹ്മണ്യ ശക്തികളുമായി താദാത്മ്യപ്പെടുന്നതാണ് മേല്‍പ്പറഞ്ഞവരുടെ മിക്കവാറും എല്ലാ നിലപാടുകളും-വിശേഷിച്ച് മുസ്ലിം വിഷയങ്ങളില്‍. അതുകൊണ്ടാണ് ഇത്തരക്കാരുടെ വിമര്‍ശനങ്ങളെ മുസ്ലിം സമൂഹം വിലവയ്ക്കാത്തത്.
----------------------------------------------------------
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ :
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം ഭരണഘടനയില്‍ ഭദ്രമാക്കിയ മൗലികാവകാശമാണ്. ഏക സിവില്‍ കോഡ് എന്നത് മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നുമാത്രമാണ്. മൗലികാവകാശങ്ങളെക്കാള്‍ ഒരു പ്രത്യേക മാര്‍ഗനിര്‍ദേശക തത്വത്തിന് മുന്‍ഗണന നല്‍കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മതേതര വിശ്വാസികള്‍ തിരിച്ചറിയും. പണ്ഡിറ്റ് നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും പട്ടേലും ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്പികള്‍ മൗലികാവകാശങ്ങളെ ഇന്ത്യയുടെ അഭിമാനമായാണ് കണ്ടത്. ഇന്ത്യയുടെ അന്തസ്സിന്റെ പ്രതീകമാണത്.ശരീഅത്ത് നിയമത്തെ രാജ്യത്ത് ഇല്ലാതാക്കുന്നതിനും ഏക സംസ്കാരം അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള നീക്കം രാജ്യത്തെ സാമൂഹികാന്തരീക്ഷം സങ്കീര്‍ണമാക്കും. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ഉപേക്ഷിക്കാന്‍ കഴിയില്ല. ശരീഅത്ത് നിയമം തിരസ്ക്കരിക്കുന്നത് വിശുദ്ധ ഖുര്‍ആനിനും പ്രവാചകചര്യക്കും എതിരാണ്. അതുകൊണ്ടു തന്നെ വിശ്വാസ വിരുദ്ധമായ കാര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആ നീക്കം ഉള്‍ക്കൊള്ളാനാവില്ല. രാജ്യത്ത് ഭയം വിതച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ഫാസിസ്റ്റ് കക്ഷികള്‍ ശ്രമിക്കുന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ മൗലികാവകാശ നിഷേധത്തെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം
-------------------------------------
ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും
ബഹുസ്വരതയും ബഹുവിധ സംസ്‌കാരങ്ങളും ജീവിത രീതികളും എല്ലാ സമൂഹങ്ങളിലും വളരെ പ്രകടമാണ്. എല്ലാവരും ഒരു പോലെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യണമെന്ന ഫാഷിസ്റ്റ് വാദം നിരര്‍ത്ഥകവും അബദ്ധവുമാണ്. പല കാരണങ്ങളാല്‍ അപ്രായോഗികവുമാണ്. മാനവിക ചരിത്രം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഗതി ഓരോ ജനവിഭാഗവും അവരുടെ വിശ്വാസ ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അഭിലഷിക്കുന്നു എന്നതാണ് അത്. അടിച്ചമര്‍ത്തുകയോ ഭീഷണിയിലൂടെ തിരുത്തുകയോ ചെയ്യുക പലപ്പോഴും അസാധ്യമാവും. സാമൂഹിക ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമാവാത്തിടത്തോളം അതനുവദിക്കുകയാണ് കരണീയം. അപവാദങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ നാളിതുവരെ കണ്ടതും അത് തന്നെയാണ്.ലോകത്ത് നിലനില്‍ക്കുന്ന മതങ്ങളും സംസ്‌കാരങ്ങളും ഈ വസ്തുതയെ അംഗീകരിച്ചതായി കാണാന്‍ സാധിക്കും. ഇസ്ലാം മതം ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതാണ്. ബഹുസ്വരതയോടുള്ള സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വം മുസ്ലിമിന്റെ അടിസ്ഥാന സ്വഭാവമായി വിശുദ്ധ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്നു. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും ഉദാത്ത മാനവികത കാണിക്കണമെന്ന് പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു നബി (സ). ബഹുസ്വര സമൂഹത്തില്‍ ഒരു മുസ്ലിം എങ്ങനെ ജീവിക്കണമെന്ന് ഇസ്ലാം കൃത്യമായി വിവരിക്കുന്നുണ്ട്.
പരശ്ശതം മതങ്ങളും ജാതികളും അധിവസിക്കുന്ന ഇന്ത്യയില്‍ പാരസ്പര്യത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നാനാത്വത്തിലെ ഈ ഏകത്വത്തെ അംഗീകരിക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടത് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് എല്ലാവരെയും ഉള്‍ക്കൊള്ളാനും ചിദ്ര ശക്തികളെ അടിച്ചമര്‍ത്താനും കല്‍പിക്കുന്നു. ഈ വൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ വളരെ സൂക്ഷമതലത്തില്‍ തന്നെ ഭരണഘടന ആവിഷ്‌കരിച്ചിട്ടുണ്ടെന്നിരിക്കെയാണ് വൈവിധ്യങ്ങള്‍ തല്ലിത്തകര്‍ത്ത് ഒറ്റ ജീവിത രീതിയിലേക്ക് നീങ്ങണമെന്ന ഫാഷിസ്റ്റ് മുറവിളി പല ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ച പോലെ വ്യക്തി നിയമങ്ങളും ഏകീകരിക്കണമെന്നാണ് അവരുടെ വാദം. പാരമ്പര്യത്തെയും പൈതൃകത്തേയും മാത്രമല്ല പ്രായോഗിക ബോധത്തെ പോലും വലിച്ചെറിഞ്ഞുള്ള ഏകീകൃത സിവില്‍ കോഡിനുള്ള സംഘ് പരിവാറിന്റെ ആവശ്യകതയുടെ പിന്നാമ്പുറങ്ങള്‍ വളരെ ആധികാരികമായി പരിശോധിക്കുന്ന കൃതിയാണ് അല്‍ ഹാഫിള് സഈദലി വാഫി രചിച്ച ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും എന്ന കൃതി.
ഭരണഘടനയോളം പഴക്കമുള്ള ഏക സിവില്‍ കോഡ് വാദത്തിന്റെ നാള്‍വഴികളും പ്രായോഗികതയും അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ബഹുസ്വരതയെ അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദങ്ങളുമെല്ലാം ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു. ബഹുസ്വരതയോടുള്ള ഇസ്ലാമിന്റെ സമീപനമാണ് ആദ്യ രണ്ട് അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. തുടര്‍ന്ന് മതങ്ങളും ഇന്ത്യന്‍ ഭരണഘടനയും ഏക സിവില്‍ കോഡിന്റെ ഉത്ഭവവും പരിണാമവും വാദങ്ങളും പ്രതിവാദങ്ങളും ഏകീകൃത സംസ്‌കാരത്തിന്റെ സാധുത ശരീഅത്ത് സത്യവും മിഥ്യയും സ്ത്രീയുടെ അനന്തരവകാശത്തിലെ തിരുത്തപ്പെടേണ്ട ധാരണകള്‍ എന്നീ അധ്യായങ്ങളിലായി ഈ വിഷയം ഹൃസ്വമെങ്കിലും ഏറെക്കുറെ സമഗ്രമായി സഈദലി വാഫി കൈകാര്യം ചെയ്യുന്നുണ്ട്. അവതാരികയില്‍ എം കെ കൊടശ്ശേരി ഫൈസി സൂചിപ്പിക്കുന്ന പോലെ വസ്തുതയെ ആധികാരികമായി ഉള്‍ക്കൊള്ളാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഇതൊരു റഫറന്‍സ് കൃതിയാണ്. 116 പേജുള്ള പ്രസ്തുത കൃതിയുടെ പ്രസാധനം നിര്‍വഹിച്ചത് വളാഞ്ചേരി മര്‍ക്കസ് വാഫി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമിക് മിഷന്‍ ഓഫ് അലുംനി ഓഫ് മര്‍ക്കസും വിതരണം നടത്തുന്നത് ഇസ്ലാമിക സാഹിത്യ അക്കാദമിയുമാണ്.
ഏക സിവില്‍ കോഡ് ; പൊട്ടിച്ചു കളയേണ്ട ഒരു ചോരകുരുവാണ്
ഇന്ത്യന്‍
ഭരണഘടന പൗരന്‍മാര്‍ക്ക് വകവെച്ചു നല്‍കുന്ന സവിശേഷമായ അവകാശമാണ് ഇഷ്ടമുള്ള
മതം തിരഞ്ഞെടുക്കാനും, ആചരിക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള
സ്വാതന്ത്ര്യം. ഓരോ മതങ്ങള്‍ക്കും അവയുടെ കര്‍ത്തൃത്വത്തെ കുറിക്കുന്ന
വിശ്വാസ സംഹിതകളും, വ്യക്തി-സാമൂഹ്യ ജീവിതത്തിലെ വിവിധ രംഗങ്ങളെ ചൂഴ്ന്നു
നില്‍ക്കുന്ന നിയമ വ്യാഖ്യാനങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യയുടെ മതേതര
പരിസരത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ വ്യക്തിത്വത്തെ
നിര്‍ണയിക്കുന്ന ഭരണകൂട സംബന്ധിയും, പരസ്പര ഇടപാടുകളുമായി ബന്ധപ്പെട്ടതുമായ
നിയമങ്ങളെ പൊതുസമാജത്തിന്റെ നിയമമായി പ്രായോഗിക തലത്തില്‍ കൊണ്ടു
വരികയെന്നത് അസംഭ്യവമാണ്. അതു പോലെ വ്യക്തിതലത്തില്‍ ഓരോ മതവിശ്വാസിയും
അവന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായും ആചരിക്കേണ്ട
നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയെന്നതും ആശാസ്യമല്ല.
മോദിയുടെ അധികാരാരോഹണത്തിന് ശേഷം ഇന്ത്യയുടെ ആശയ സംവാദ പ്രതലത്തില്‍ ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രതീക്ഷയും, പ്രതികൂലിക്കുന്നവര്‍ക്ക് ആശങ്കകള്‍ക്ക് വകനല്‍കുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെടുന്നവര്‍ ഇസ്‌ലാം മതത്തിന്റെ നിയമവ്യവസ്ഥയേയും, ആചാരാനുഷ്ഠാനങ്ങളെയും ഉന്നംവെച്ചു കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. ഏക സിവില്‍ കോഡ് നിലവില്‍ വന്നാല്‍ മുസ്‌ലിംകളുടെ പ്രാകൃതമായ നാല് കെട്ടല്‍ സമ്പ്രദായം അവസാനിപ്പിക്കും, അസമത്വപൂര്‍ണ്ണമായ അനന്തരാവകാശ നിയമങ്ങള്‍ റദ്ദു ചെയ്യപ്പെടും എന്നു തുടങ്ങിയ അസംബന്ധ ജടിലവും മതസഹിഷ്ണുതക്ക് പോറലേല്‍പ്പിക്കുന്നതുമായ വാദങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന്റെ സ്ഥാപിത ലക്ഷ്യമായ ഹിന്ദുത്വാധിപത്യം നടപ്പാക്കുവാനാണ് ഏക സിവില്‍ കോഡിന് വേണ്ടി മുറവിളിക്കൂട്ടുന്നത് എന്ന ധാരണയും സമൂഹത്തില്‍ ശക്തമാണ്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന സാമൂഹത്തിന്റെ മുന്നോട്ടു പോക്കിനെ ഒരു തരത്തിലും ബാധിക്കാത്തതും, വ്യക്തി ജീവിതത്തെ, അല്ലെങ്കില്‍ ഓരോ മതങ്ങളുടേയും ആഭ്യന്തര കാര്യങ്ങളെ മാത്രം സ്പര്‍ശിക്കുന്നതുമായ മതനിയമങ്ങള്‍ പിന്തുടരുന്നതും മൂല്യങ്ങള്‍ ആചരിക്കുന്നതുമെല്ലാം സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും ഭംഗം വരുത്തുന്നതാണ് എന്ന 'ഭൂരിപക്ഷത്തിന്റെ' വാദം ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യം എന്താണ് എന്നതിനെ കുറിച്ചും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റിയും സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ഭരണഘടനയുടേയും, ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ഇനിയും അത്തരം ഇടപെടലുകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഒരോ മതേതര വിശ്വാസിയുടേയും അഭിലാഷം. പക്ഷെ അത് മതത്തിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനപരമായ വിശ്വാസ സംഹിതകളും ആചാരങ്ങളും റദ്ദു ചെയ്തു കൊണ്ടുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കുന്ന പണിയാണ് ഭരണകൂടം എടുക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കാനുള്ള അവകാശം വ്യക്തികളുടെ ഒരു കൂട്ടമായ ഭരണകൂടത്തിന് വകവെച്ചു നല്‍കുന്ന നിയമനിര്‍മാണങ്ങള്‍ മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് എതിര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രീണന രാഷ്ട്രീയമാണ് എന്ന വാദം, ഏകസിവില്‍ കോഡിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എന്ന മറുവാദവുമായി പോരടിക്കുന്ന ഒരു രാഷ്ട്രീയ കാഴ്ച്ചയാണ് ഇന്ന് നിലനില്‍ക്കുന്നത്.
വിഷയം മതവുമായി ബന്ധപെട്ടിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അവഗാഹമുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരുടേയും മതജീവിതത്തെ വ്രണപെടുത്താതെയും, അവഹേളിക്കാതെയും ഉചിതമായ ഒരു തീരുമാനത്തിലെത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ പൊതുജനത്തിന്റെ ബാധ്യതയാണ്. അല്ലാതെ ചില തല്‍പര കക്ഷികളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി ജനമനസ്സുകളില്‍ നിരന്തരം സംശയത്തിന്റെയും ആശങ്കയുടെയും ഒരിക്കലും അണയാത്ത കനലുകള്‍ അവശേഷിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് നാം കൈകൊള്ളുന്നതെങ്കില്‍ അത് സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാലത്തും എല്ലാ മതസ്ഥരും തങ്ങളുടെ മതവിധികള്‍ വ്യക്തി ജീവിതത്തിലും മതപരമായ സാമൂഹ്യ ജീവിതത്തിലും പാലിച്ചു കൊണ്ടു തന്നെയാണ് ഇന്ത്യയില്‍ സമാധാന പൂര്‍വ്വം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന അനിഷേധ്യമായ യാഥാര്‍ഥ്യം ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മനസ്സിലാക്കണം.
മോദിയുടെ അധികാരാരോഹണത്തിന് ശേഷം ഇന്ത്യയുടെ ആശയ സംവാദ പ്രതലത്തില്‍ ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രതീക്ഷയും, പ്രതികൂലിക്കുന്നവര്‍ക്ക് ആശങ്കകള്‍ക്ക് വകനല്‍കുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെടുന്നവര്‍ ഇസ്‌ലാം മതത്തിന്റെ നിയമവ്യവസ്ഥയേയും, ആചാരാനുഷ്ഠാനങ്ങളെയും ഉന്നംവെച്ചു കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. ഏക സിവില്‍ കോഡ് നിലവില്‍ വന്നാല്‍ മുസ്‌ലിംകളുടെ പ്രാകൃതമായ നാല് കെട്ടല്‍ സമ്പ്രദായം അവസാനിപ്പിക്കും, അസമത്വപൂര്‍ണ്ണമായ അനന്തരാവകാശ നിയമങ്ങള്‍ റദ്ദു ചെയ്യപ്പെടും എന്നു തുടങ്ങിയ അസംബന്ധ ജടിലവും മതസഹിഷ്ണുതക്ക് പോറലേല്‍പ്പിക്കുന്നതുമായ വാദങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന്റെ സ്ഥാപിത ലക്ഷ്യമായ ഹിന്ദുത്വാധിപത്യം നടപ്പാക്കുവാനാണ് ഏക സിവില്‍ കോഡിന് വേണ്ടി മുറവിളിക്കൂട്ടുന്നത് എന്ന ധാരണയും സമൂഹത്തില്‍ ശക്തമാണ്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന സാമൂഹത്തിന്റെ മുന്നോട്ടു പോക്കിനെ ഒരു തരത്തിലും ബാധിക്കാത്തതും, വ്യക്തി ജീവിതത്തെ, അല്ലെങ്കില്‍ ഓരോ മതങ്ങളുടേയും ആഭ്യന്തര കാര്യങ്ങളെ മാത്രം സ്പര്‍ശിക്കുന്നതുമായ മതനിയമങ്ങള്‍ പിന്തുടരുന്നതും മൂല്യങ്ങള്‍ ആചരിക്കുന്നതുമെല്ലാം സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും ഭംഗം വരുത്തുന്നതാണ് എന്ന 'ഭൂരിപക്ഷത്തിന്റെ' വാദം ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യം എന്താണ് എന്നതിനെ കുറിച്ചും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റിയും സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ഭരണഘടനയുടേയും, ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ഇനിയും അത്തരം ഇടപെടലുകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഒരോ മതേതര വിശ്വാസിയുടേയും അഭിലാഷം. പക്ഷെ അത് മതത്തിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനപരമായ വിശ്വാസ സംഹിതകളും ആചാരങ്ങളും റദ്ദു ചെയ്തു കൊണ്ടുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കുന്ന പണിയാണ് ഭരണകൂടം എടുക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കാനുള്ള അവകാശം വ്യക്തികളുടെ ഒരു കൂട്ടമായ ഭരണകൂടത്തിന് വകവെച്ചു നല്‍കുന്ന നിയമനിര്‍മാണങ്ങള്‍ മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് എതിര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രീണന രാഷ്ട്രീയമാണ് എന്ന വാദം, ഏകസിവില്‍ കോഡിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എന്ന മറുവാദവുമായി പോരടിക്കുന്ന ഒരു രാഷ്ട്രീയ കാഴ്ച്ചയാണ് ഇന്ന് നിലനില്‍ക്കുന്നത്.
വിഷയം മതവുമായി ബന്ധപെട്ടിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അവഗാഹമുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരുടേയും മതജീവിതത്തെ വ്രണപെടുത്താതെയും, അവഹേളിക്കാതെയും ഉചിതമായ ഒരു തീരുമാനത്തിലെത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ പൊതുജനത്തിന്റെ ബാധ്യതയാണ്. അല്ലാതെ ചില തല്‍പര കക്ഷികളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി ജനമനസ്സുകളില്‍ നിരന്തരം സംശയത്തിന്റെയും ആശങ്കയുടെയും ഒരിക്കലും അണയാത്ത കനലുകള്‍ അവശേഷിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് നാം കൈകൊള്ളുന്നതെങ്കില്‍ അത് സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാലത്തും എല്ലാ മതസ്ഥരും തങ്ങളുടെ മതവിധികള്‍ വ്യക്തി ജീവിതത്തിലും മതപരമായ സാമൂഹ്യ ജീവിതത്തിലും പാലിച്ചു കൊണ്ടു തന്നെയാണ് ഇന്ത്യയില്‍ സമാധാന പൂര്‍വ്വം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന അനിഷേധ്യമായ യാഥാര്‍ഥ്യം ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മനസ്സിലാക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ