പ്രണയമാണ് പ്രവാചക സ്നേഹം
Daily thoughts - ചിന്ത
മോങ്ങം ദര്‍സ്
മോങ്ങം ദര്‍സ്

കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്സുകള് സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്സുകള് എന്നു സമൂഹം പേരുനല്കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്. പള്ളിദര്സുകള് തനതുരൂപത്തില്‍ തന്നെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ സമാനമായ ബദല്‍ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. പള്ളിദര്‍സിന് എല്ലാ അര്‍ത്ഥത്തിലും ബദലാവണം എന്ന നിലയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇന്ന് ഏറെയുണ്ടെന്നത് ആശാവഹമാണ്. പക്ഷേ, പള്ളിദര്സുകള് സാധിച്ചത് സാര്‍ത്ഥകമാക്കാന്‍ കഴിയാത്ത വിധമാണ് അവയിലധികത്തിന്റെയും സ്ഥിതിയെന്നതു പരമാര്‍ത്ഥം. പള്ളികള്‍ സജീവമാവുക, മഹല്ലുകാര്ക്ക് പള്ളിയില്‍ ഒരു പണ്ഡിതന്റെ സാന്നിധ്യമുണ്ടാവുക തുടങ്ങിയവ പള്ളിദര്സുകള് കൊണ്ടുമാത്രം സാധിക്കുന്നതാണ്. മോങ്ങം ദര്‍സ് ഇവിടെ നിറവേറ്റപെടുന്ന ഏറ്റവും വലിയ കര്‍ത്തവ്യം എന്നത് ഇതു തന്നയാണ്.
ഇസ്ലാമിക പഠനത്തിന്റെ മഹത്തായ ഗുണ വിശേഷങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വളർന്നു വരുന്ന തലമുറയെ ഇസ്ലാമിന്റെ ഉന്നതങ്ങളിലേക്ക് കൈപിടിക്കാനാണ് ഇന്ന് പള്ളിദർസുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇതൊരിക്കലും ഒരു താഴ്ന്ന പ്രവർത്തിയല്ലെന്നുള്ള തിരിച്ചറിവാണ് ആദ്യം നമ്മുടെ മനസ്സുകളിലുണ്ടാവേണ്ടത്.
Uniform Civil Code
"ഏകീകൃത സിവില്‍കോഡും മുസ് ലിങ്ങളും" എന്ന വിഷയത്തിൽ ഒരു പ്രമുഖ ബ്ലോഗർ എഴുതിയ പൊതു വീക്ഷണവും യാഥാസ്ഥിക കാഴ്ചപ്പാടുമാണ് താഴെ കൊടുത്തിരിക്കുന്നത്. സാധാരണക്കാർക്ക് വളരെ പെട്ടന്ന് മനസ്സിലാവുന്ന രീതിയിലാണ് ലേഖകൻ ഇതെഴുതിയിട്ടുള്ളത് .
മുസ്ലീങ്ങൾ എന്തുകൊണ്ടാണ് ഏക സിവിൽ കോഡിനെ എതിർക്കുന്നതെന്നും, എന്താണ് അതിന്റെ അടിസ്ഥാനമെന്നും ഈ സന്ദർഭത്തിൽ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്നത്കൊണ്ട് ടി.ടി.എസ് എഡിറ്റേഴ്സ് ആ വ്യക്തിയുടെ എഴുത്ത് ഇവിടെ കൊടുക്കുകയാണ്.
'ഏകീകൃത സിവില്‍കോഡും മുസ് ലിങ്ങളും'
( ആദ്യമേ പറയട്ടെ, ഇതെഴുതുന്ന ബ്ലോഗര്‍ ഒരു ശരീഅത്ത് പണ്ഡിതനോ നിയമവിശാരദനോ അല്ല. ഞാനുന്നയിക്കുന്ന പ്രശ്നം , ഇസ്ലാമിക ശരീഅത്തിന്റെ ശരിതെറ്റുകളുമല്ല. ഏകീകൃത സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍ ജനാധിപത്യ മര്യാദ ഇല്ലാത്തവരും ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവരും ആണെന്നുമാണ് എന്റെ വാദം. സംഘ് പരിവാര്‍ വിഭാഗം ആസൂത്രിതമായി ഉന്നയിക്കുന്ന ആ വാദം മുസ്ലിം സാംസ്കാരികതയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണെന്ന അഭിപ്രായം ഉള്ളവരുടെ കൂട്ടത്തിലാണ് സത്യാന്വേഷിയും. )
രസകരമായ സംഗതി, മുസ്ലിം വ്യക്തി നിയമം അങ്ങേയറ്റം പ്രാകൃതമാണെന്ന നെഗറ്റീവ് സമീപനമല്ലാതെ, ഏകീകൃത സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍ക്ക് തങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന ആ സിവില്‍കോഡിന്റെ മൂര്‍ത്തമായ ഒരു രൂപരേഖ ഇന്നുവരെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്.അതുകൊണ്ടുതന്നെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടാവണമെങ്കില്‍ ആ കോഡിന്റെ രൂപവും ഉള്ളടക്കവും എന്തെന്ന് ആരെങ്കിലും ഒന്നവതരിപ്പിക്കേണ്ടതാണ്. യുക്തിവാദികള്‍ ആദ്യം അതു ചെയ്യട്ടെ.
ഭരണഘടനയുടെ 44-ാം വകുപ്പിലെ പതിനാലു മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒന്നു മാത്രമാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിര്‍ദേശം.അതു നടപ്പാക്കുന്നത് ഭരണഘടനയുടെ തന്നെ ആര്‍ട്ടിക്ക്ള്‍ 25ന് എതിരായി വരുമെങ്കില്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്ക്കല്ല ,മറിച്ച് മൌലികാവകാശങ്ങള്ക്കാണ് രാഷ്ട്രം മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്നവുമില്ലാത്ത, ഒരു മതവിഭാഗവും പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്ത മദ്യ നിരോധനം സംബന്ധിച്ച നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് യുക്തിവാദികളുള്പ്പെടെ ഒരു പുരോഗമനവാദിയും മിണ്ടിക്കാണുന്നില്ല. (അതെങ്ങനെ?സമ്മേളനവും റാലിയും കഴിഞ്ഞു്-ചിലപ്പോള്‍ അതിനു മുന്‍പേ-ബാറിലേക്കു മാര്‍ച്ചു ചെയ്യുന്നവരില്‍ യുക്തിവാദികള്‍ വരെയുള്ളപ്പോള്‍ അവര്‍ എങ്ങനെയാണ് മദ്യനിരോധനത്തെ സംബന്ധിച്ച മാര്‍ഗനിര്‍ദേശക തത്ത്വത്തെപ്പറ്റി ഓര്‍ക്കുന്നത്?).മറിച്ച് ഏകീകൃത സിവില്‍കോഡിനു വേണ്ടി അതിശക്തമായി വാദിക്കുന്ന കമ്യൂണിസ്റ്റുകളാണ്,തൊഴിലാളികളുടെ പേരു പറഞ്ഞ് മദ്യനിരോധത്തെ ശക്തമായി എതിര്‍ക്കുന്നത്. കുടുംബങ്ങളെയും വ്യക്തികളെയും സമൂഹത്തെയും സാമ്പത്തികവ്യവസ്ഥിതിയേയും തകര്‍ക്കുന്നതില്‍ (മദ്യം സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ക്കുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനം ശാസ്ത്രസാഹിത്യപരിഷത്തിന്റെ മാസികയില്‍-ശാസ്ത്രഗതിയില്‍ - ടി പി കുഞ്ഞിക്കണ്ണന് എഴുതിയിരുന്നു. )ഏറ്റവും മുന്പില് നില്ക്കുന്ന, ഏറ്റവും വലിയ സാമൂഹിക തിന്മയായി വളര്‍ന്ന മദ്യപാനശീലം ഇല്ലാതാക്കാന്‍ ബോധവത്കരണം മാത്രം മതി എന്നാണവരുടെ വാദം. മറിച്ച് ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അത് ഉടന്‍ നടപ്പാക്കണമെന്ന് സകല 'പുരോഗാമിക'ളായ മദ്യപരും ശക്തമായി വാദിക്കുന്നു. (കമ്യൂണിസ്റ്റുകള്‍-ഫെമിനിസ്റ്റുകള്‍ വരെ- ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി ഒച്ചവയ്ക്കുന്നില്ല. സംഘികള്‍ക്കും യുക്തിവാദികള്ക്കുമാണ് ധൃതി)
എന്താണ് മുസ്ലിം വ്യക്തിനിയമമെന്നോ ശരീഅത്തെന്നോ സാമാന്യമായിപ്പോലും അറിയാത്തവരാണ് മുസ്ലിം വ്യക്തിനിയമത്തിനെതിരെയും ഏകീകൃത സിവില്കോഡിനുവേണ്ടിയും നിരന്തരമായി ലേഖനങ്ങള്‍ കാച്ചുന്നതെന്നതാണു വാസ്തവം. പ്രസിദ്ധമായ ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ശരീഅത്തിനെതിരെ വിരുദ്ധര്‍ എഴുതിക്കൂട്ടിയ ലേഖനങ്ങള്‍ മാത്രം കണ്ടിട്ടാണ് ഇവരില്‍ പലരും ചമ്പൂപ്രബന്ധങ്ങള്‍ രചിക്കുന്നത്. ചില പോങ്ങന്മാര് ധരിച്ചു വച്ചിരിക്കുന്നത് ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കു് ഒരു നിയമവും മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമവും നിലനില്ക്കുന്നു എന്നാണ്.അതായത് മുസ്ലിങ്ങള്‍ കൈവെട്ടിയാല്‍ അവര്‍ക്കെതിരെ ശരീഅത്ത് അനുസരിച്ചും മറ്റു മതസ്ഥര്‍ അത്തരം അക്രമങ്ങള്‍ കാണിച്ചാല്‍ അവരെ ഇന്‍ഡ്യന്‍ പീനല്കോഡനുസരിച്ചും ശിക്ഷിക്കും എന്നു വരെ അത്തരക്കാര്‍ കരുതുന്നു.
01. ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ നടപ്പാക്കുന്നത് മൌലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാവരുത്. മതസ്വതന്ത്ര്യം മൌലികാവകാശങ്ങളില്പ്പെട്ടതാണ്. മുസ്ലിം വ്യക്തിനിയമങ്ങള്‍ ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഭാഗമാണ്. മതത്തിന്റെ നിര്‍വചനത്തില്‍ വിശ്വാസപ്രമാണങ്ങള്‍ മാത്രമല്ല, ആചാരങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് പരമോന്നത നീതിപീഠം സ്പഷ്ടമാക്കിയിട്ടുണ്ട്.
02. ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമം സമ്പൂര്‍ണമായ ഇസ്ലാമിക ശരീഅത്തല്ല. ക്രിമിനല്‍ നിയമം, തെളിവു നിയമം, കോണ്ട്രാക്റ്റ് ആക്റ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നില്ല. വിവാഹം, വിവാഹമോചനം, ജീവനാംശം, മഹ്ര്, രക്ഷാകര്‍തൃത്വം, പിന്തുടര്ച്ചാവകാശം, സ്ത്രീസ്വത്ത്, ദാനം, വഖ്ഫ്, ട്രസ്റ്റ് എന്നീ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണത്. ഇവയില്‍ ഒരു കാര്യത്തിനും സമുദായാതീതമായ മാനങ്ങളില്ല. അതായത്, മുസ്ലിമും മുസ്ലിമും കക്ഷികളായ പ്രശ്നങ്ങളില്‍ മാത്രമേ വ്യക്തിനിയമം ബാധകമാവൂ.
03. ശരീഅത്തില്‍ സിവില്‍ നിയമങ്ങള്‍ മാത്രമല്ല, ക്രിമിനല്‍ നിയമങ്ങളുമുണ്ട്. ഇന്‍ഡ്യയില്‍ ക്രിമിനല്‍ നിയമങ്ങള്‍ പൌരന്മാര്ക്കെല്ലാം-മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമില്ലാതെ- ബാധകമാണ്. സിവില്‍ നിയമങ്ങളില്‍ത്തന്നെ ,വ്യക്തിനിയമങ്ങള്‍ മാത്രമേ ഏകീകൃതമല്ലാതുള്ളൂ.
04. ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം വേണം. എന്നല്ല വ്യക്തികള്‍ നിയമം കൈയിലെടുത്താല്‍ ഭരണകൂടം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യും. (അതുകൊണ്ടാണല്ലോ അധ്യാപകന്റെ കൈവെട്ടി "ഇസ്ലാമിക ശരീഅത്ത് നടപ്പാക്കി"യ മുസ്ലിങ്ങളെ ഭരണകൂടം പിടികൂടിക്കൊണ്ടിരിക്കുന്നത്). എന്നാല്‍ വിവാഹവും വിവാഹമോചനവും സ്വത്ത് ഓഹരി വയ്ക്കലുമൊക്കെ ശരീഅത്ത് വ്യവസ്ഥയ്ക്കു വിധേയമായി നടപ്പാക്കാന്‍ വ്യക്തികള്‍ വിചാരിച്ചാല്‍ മാത്രം മതി. തര്‍ക്കമുണ്ടായാല്‍ മുസ്ലിം വ്യക്തിനിയമമനുസരിച്ചു തന്നെ വിധി പറയാന്‍ കോടതികളുമുണ്ട്.
05. ശരീഅത്ത്(മുസ്ലിം വ്യക്തിനിയമം) അതില്‍ വിശ്വാസമില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെടുന്നില്ല. മുസ്ലിം സമുദായത്തില്‍ പിറന്നവര്‍ക്കുതന്നെ വിവാഹം കഴിക്കാനും മറ്റും ശരീഅത്താവശ്യമില്ലെങ്കില് മതപരിത്യാഗിയോ യുക്തിവാദിയോ ആയി ഹിന്ദുകോഡിനെയോ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിനെയോ ആശ്രയിച്ച് അതു ചെയ്യാന്‍ നിലവില്‍ ഒരു തടസ്സവും ഇല്ല.
06. ബഹുഭാര്യാത്വം നിയമപരമായി അംഗീകരിച്ചിട്ടുള്ള മുസ്ലിങ്ങളേക്കാള്‍ ബഹുഭാര്യാത്വം ,അത്തരം കാര്യങ്ങളില്‍ നിയതവും ലിഖിതവുമായ വ്യവസ്ഥകളില്ലാത്ത അന്യസമുദായങ്ങളിലുണ്ട്; വിശേഷിച്ചും ചില ഗോത്രസമുദായങ്ങളില്‍! (ഔദ്യോഗികമായിത്തന്നെ ഇക്കാര്യം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്) മുസ്ലിങ്ങളുടെ കാര്യത്തിലാണെങ്കില്‍ പലവിധ നിബന്ധനകള്‍ക്കു വിധേയമായാണ് ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടില്‍ രണ്ടാമത്തെ ഭാര്യയുള്ള മുസ്ലിങ്ങളുടെ എണ്ണം അവഗണാനാര്ഹമാംവിധം കുറവായിരിക്കുന്നത്. വ്യഭിചാരം കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇസ്ലാമില്‍ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധം അനുവദനീയമല്ല.(വിവാഹത്തില്‍ ലൈംഗികതക്കു വളരെയധികം പ്രാധാന്യമുണ്ടെങ്കിലും അതില്‍ മറ്റു പല ഘടകങ്ങളുമുണ്ട്. അതവിടെ നില്ക്കട്ടെ.) എന്നാല്‍ ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്ന 'പുരോഗാമികള്‍,' വിവാഹപൂര്‍വവും വിവാഹേതരവുമായ ലൈംഗികബന്ധത്തെ അനുകൂലിക്കുന്നവരാണ്. "ഒരു സ്ത്രീയോടോ പുരുഷനോടോ ലൈംഗികബന്ധം വേണമെന്ന് പുരുഷനോ സ്ത്രീയോ ആഗ്രഹിക്കുമ്പോള്‍ അതിനു കഴിയുക എന്നത് ലൈംഗിക സ്വാതന്ത്ര്യമല്ല. ബന്ധം വേണമെന്ന് സ്ത്രീയും പുരുഷനും ആഗ്രഹിക്കുമ്പോള്‍ അതിനു തടസ്സം ഉണ്ടാവാതിരിക്കലാണ് ലൈംഗിക സ്വാതന്ത്ര്യം."എന്നാണ് ചരിത്രകാരനും പുരോഗാമിയുമായ ഡോ എം ഗംഗാധരന് പറയുന്നത്. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 സെപ്റ്റംബര്‍ 26 ലക്കത്തില്‍ ഡോ എസ് മായ നടത്തിയ അഭിമുഖം കാണുക )അതായത് ഒരു പുരുഷന് സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടായാല്‍, ആ സ്ത്രീ, സെക്സ് വര്‍ക്കറോ കാള്ഗേളോ കാമുകിയോ വെപ്പാട്ടിയോ ഗേള്ഫ്രണ്ടോ ആരുവേണമെങ്കിലും ആവുന്നതില്‍ ഒരു തെറ്റും ഈ പുരോഗാമികള്‍ കാണുന്നില്ല. എന്നാല്‍ അവര്‍ രണ്ടാമത്തെ ഭാര്യയാകുന്നതുമാത്രം അങ്ങേയറ്റം പിന്തിരിപ്പത്തരവും കാടത്തവുമാണ്.എങ്ങനെയുണ്ട് ലോജിക്?
07. വിവാഹമുക്തകളായ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ചതാണ് ശരീഅത്തിനെതിരായി കോലാഹലം നടത്തുന്നവര്‍ ഉന്നയിക്കുന്ന മുഖ്യമായ ഒരു വിമര്‍ശനം. പ്രസിദ്ധമായ ശാബാനു ബീഗം കേസാണ് അതിന്നവര്‍ ആധാരമാക്കുന്നത്. ആ കേസിലെ യഥാര്‍ഥ വസ്തുതകള്‍ എന്തെന്ന് ഇപ്പോഴും ആ കേസും പൊക്കിപ്പിടിച്ചു നടക്കുന്ന സെക്കുലറിസ്റ്റുകള്‍ക്ക് അറിയാമെന്നു തോന്നുന്നില്ല. ആ കേസിന്റെ പശ്ചാത്തലത്തില്‍ 'മുസ്ലിം യാഥാസ്ഥിതികരുടെ മുന്നില്‍ മുട്ടുമടക്കിയ' രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ1986ലെ 'മുസ്ലിം സ്ത്രീ(വിവാഹമോചനാനന്തര അവകാശ സംരക്ഷണ)ബില്‍' അങ്ങേയറ്റം പിന്തിരിപ്പനാണെന്നും അത് വിവാഹമുക്തകളെ വഴിയാധാരമാക്കുന്നു എന്നുമാണ് ഇത്തരക്കാര്‍ കരുതുന്നത്. എന്നാല്‍ ബില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം വാസ്തവത്തില്‍ ഉണ്ടായത് തങ്ങളെപ്പോലുള്ളവര്‍ ആശങ്കിച്ചതിനു വിപരീതമായിരുന്നു എന്ന് ,ആ ബില്ലിനെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എതിര്‍ത്തിരുന്നവരില്‍ പ്രമുഖനായ അസ്ഗര്‍ അലി എഞ്ജിനീയര്‍ 2003ലെഴുതിയ ലേഖനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
"A couple of years ago the Bombay High Court had awarded the Muslim divorcee maintenance for life under the provisions of the Muslim Women's Act. The Honourable Judge of the Bombay High Court so interpreted the Act that he felt a Muslim divorcee should be given enough within the iddah period to maintain herself for life.
Similarly the Calcutta High Court too while deciding Ms.Shakila Pervin's case opined that she should be given within the iddah period sufficient amount to last her for life. This judgement was given by Justice Basudev Panigrahi of Calcutta High Court on the petition for maintenance by Shakila Pervin against her husband Haider Ali.. However, Haider Ali did not contest the case and remained absent from the Court. The District Magistrate, however, had in its judgement, awarded her, besides her mehr amount of Rs.2500 a maintenance of Rs.800 per month until the iddah period. This judgement was given in 1993. Ms. Pervin, however, was not happy with this judgement and she filed an appeal against the lower court's judgement. The Judge tried to interpret section 3 of the Muslim Women's Act very broadly which says, "a reasonable and fair provision and maintenance to be made and paid to her within the iddah period by her former husband."
Justice Panigrahi maintained that the Supreme Court had unequivocally held that the provisions of section 125 of the Cr.PC procedure override the personal law and it necessitated the enactment of the Act in Parliament in 1986. The judge said that "A divorced Muslim woman is entitled to maintenance after contemplating her future needs and the maintenance is not limited only up to the iddat period. The phrase used in Section 3 (I) (A) of the Act, 1986 is reasonable and fair provision and maintenance to be made to see that the divorced woman get sufficient means of livelihood after divorce and that she does not become destitute or is not thrown out on the street."
Now the full Bench of the Bombay High Court has given similar judgement on 11th of July 2000. The full Bench of the Bombay High Court also held that a Muslim husband must make a "fair and reasonable provision" for his divorced wife within the 'iddat' period to last her for her life time or till such time that she remarries or incurs any other disability under the Muslim Women (Protection of Rights on Divorce) Act, 1986. As Muslim husband's liability to pay maintenance to his divorced wife ceases the moment the 'iddat' period gets over, the Court said he has to provide within that period a reasonable amount to her which should take care of her beyond the iddat period. The Bench came to this conclusion after debating whether a Muslim woman is entitled to get maintenance after the iddat period. The Court also had to resolve the controversy about the scope and effect of the provisions of section 125 to 128 of Cr.P.C. The question before the Court was whether the Muslim husband's liability under Section 3(A) of the MWA to make a reasonable and fair provision and pay maintenance is only restricted to the 'iddat' period or whether it extends beyond the iddat period. The Court also held that while deciding the amount of the provision, several factors including the standard of life enjoyed by the divorced woman during her marriage and the means of income of her former husband will have to be taken into account. If the husband, the Court said, is unable to arrange such a lump sum amount he can ask for instalments and the Court shall consider granting him instalments.
Thus it will be seen that all courts now have been interpreting the Section 3 (a) of MWA, 1986 such as to give benefit of maintenance to Muslim divorcees beyond the iddah period which is in fact the intention of the section 125 of the Cr.P.C. Instead of giving maintenance every month as provided for in Cr.P.C the husband under MWA, 1986 will have to pay lumpsum within the iddah period so as to benefit the divorcee beyond iddah period. The Muslim theologians too were insisting during the Shah Bano agitation that the Qur'an provides for one time provision only as in the verse 2:241. There were of course different interpretations of 2:241 by the companions of the holy Prophet. But some companions like Abdullah bin Abbas did hold that the provision (mata`) has to be substantial and not merely symbolic.
............................................................The Muslim women had feared that the enactment of MWA, 1986 has taken away their right of maintenance beyond the period of iddah. But these court judgements have given them the benefit which perhaps they did not expect."
(അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനവും- UNIFORM CIVIL CODE OR LEGAL PLURALISM -വായിക്കുന്നതു നന്ന്.)
ഖുറാന് ദൈവത്തിന്റെ വചനമാണെന്നും മുഹമദ് നബി അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങള്‍ എല്ലാവരും. അതുകൊണ്ടുതന്നെ ഖുറാനെയും പ്രവാചകചര്യയേയും ആധാരമാക്കിയുള്ള നിയമസംഹിതയെ പാവനമായും കര്‍ശനമായി പാലിക്കേണ്ടതായും ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ കരുതുന്നു.മുസ്ലിങ്ങള്‍ ശരീഅത്തിലെ വ്യവസ്ഥകള്‍ പാലിച്ചു ജീവിക്കുന്നത് ഇതര മതസ്ഥര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കാത്ത സാഹചര്യത്തില്‍ അവരെ മറ്റൊരു നിയമം സ്വീകരിക്കാനായി നിര്‍ബന്ധിക്കാന്‍ അവിശ്വാസികള്‍ക്കോ അന്യമതസ്ഥര്‍ക്കോ എന്തവകാശമാണുള്ളത്? അതു ജനാധിപത്യവിരുദ്ധമല്ലേ? പിന്നെ സുശീലും മറ്റും ചൂണ്ടിക്കാണിക്കുന്ന ഹിന്ദുമതത്തിലേയും മറ്റും അനാചാരങ്ങളെക്കുറിച്ചാണെങ്കില്, അതു മാറ്റാന്‍ ആവശ്യപ്പെടുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നോര്‍ക്കണം. മുസ്ലിം വ്യക്തിനിയമം ശരീഅത്തിനനുസൃതമായി പരിഷ്കരിക്കണമെന്നല്ലാതെ അത് സെക്കുലറിസ്റ്റുകള്‍ പറയുന്ന രീതിയില്‍ മാറ്റണമെന്നോ ഏകീകൃത സിവില്‍കോഡ് സ്വീകരിക്കണമെന്നോ മുസ്ലിങ്ങളിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടു കണ്ടിട്ടില്ല. എന്നിരുന്നാലും ആമിനാ വദൂദിനേയും ഫാത്തിമ മെര്നിസിയേയും പോലുള്ള ഇസ്ലാമിക് ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പരിഗണിക്കാതെ ആധുനിക കാലത്ത് മുസ്ലിം സമൂഹത്തിനും മുന്നോട്ടു പോകാന്‍ പ്രയാസമായിരിക്കും എന്ന വസ്തുത ഇതെഴുതുന്നയാളും കാണുന്നു.
എന്നാല്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ ഉള്ളിലേക്കു വിമര്‍ശനപരമായി നോക്കാന്‍ ഒരിക്കലും പറ്റാത്തവിധം പ്രശ്നമുഖരിതവും സങ്കീര്‍ണവുമാണ് ബാഹ്യമായി അവര്‍ നേരിടുന്ന ഭീഷണികള്‍. ഇക്കാര്യം ഡോ. ബാബാസാഹിബ് അംബേഡ്കര്‍ തന്നെ (നാല്പതുകളില്) ഇങ്ങനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
"ഇന്‍ഡ്യന്‍ മുസല്‍മാനില്‍ പരിവര്‍ത്തന താത്പര്യമില്ലാത്തതിന്റെ കാരണം, ഇന്‍ഡ്യയില്‍ അയാള്‍ കഴിയുന്ന സവിശേഷമായ സാഹചര്യത്തിലാണു കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നു് എനിക്കു തോന്നുന്നു. മുഖ്യമായും ഹൈന്ദവമായ സാമൂഹിക സാഹചര്യങ്ങളുടെ നടുവിലാണ് അയാള്‍ സ്ഥിതി ചെയ്യുന്നത് . ആ ഹൈന്ദവ പരിതസ്ഥിതി എല്ലായ്പ്പോഴും അയാളെ , നിശ്ശബ്ദമായി,എന്നാല്‍ ഉറപ്പായും ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെ അമുസ്ലിമാക്കിക്കൊണ്ടിരിക്കുന്നതായി അയാള്‍ക്കു തോന്നുന്നു. പതുക്കെപ്പതുക്കെയുള്ള ഈ സ്വാധീനത്തില്‍നിന്നുള്ള ഒരു സംരക്ഷണമെന്ന നിലയില്‍ , ഇസ്ലാമികമായ സകലതും നിര്‍ബന്ധമായും നിലനിര്‍ത്തുന്നതിനു് അയാള്‍ പ്രേരിതനാകുന്നു. അത് അയാളുടെ സമൂഹത്തിനു ഗുണകരമാണോ ദോഷകരമാണോ എന്നൊന്നും അയാള്‍ പരിശോധിക്കുന്നില്ല. രണ്ടാമതായി, ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമായും ഹൈന്ദവമാണ്. താന്‍ അടിച്ചമര്‍ത്തപ്പെടുമെന്നും രാഷ്ട്രീയമായ ആ അടിച്ചമര്‍ത്തല്‍ മുസ്ലിങ്ങളെ ഒരധകൃതവര്ഗമാക്കിത്തീര്ക്കുമെന്നും അയാള്‍ക്കു കരുതുന്നു. സാമൂഹികമായും രാഷ്ട്രീയമായും ഹിന്ദുക്കളാല്‍ ഗ്രസിക്കപ്പെടുന്നതില്നിന്ന് തന്നെ സംരക്ഷിക്കേണ്ടതാണെന്നുള്ള ഈ ബോധമാണ്,ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഇന്‍ഡ്യയ്ക്കു പുറത്തുള്ള മുസ്ലിങ്ങളെ അപേക്ഷിച്ച് സാമൂഹിക പരിഷ്കാരത്തിന്റെ കാര്യത്തില്‍ പിന്നിട്ടുനില്ക്കാനുള്ള മുഖ്യകാരണമെന്ന് ഞാന്‍ കരുതുന്നു. സീറ്റുകള്‍ക്കും തസ്തികകള്‍ക്കും വേണ്ടി ഹിന്ദുക്കളോടു നടത്തുന്ന നിരന്തര പോരാട്ടം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് അവരുടെ സകല ഊര്‍ജവും ചെലവഴിക്കുന്നതിനാല്‍ സാമൂഹികപരിഷ്കാരങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമയമോ ചിന്തയോ ഇടമോ അവര്‍ക്കു ലഭിക്കുന്നില്ല. അപ്രകാരമെന്തെങ്കിലും ഉണ്ടെങ്കില്‍പ്പോലും ഏതു വിധേനയും തങ്ങളുടെ സാമൂഹികവും മതപരവുമായ ഐക്യം നിലനിര്‍ത്തുന്നതുവഴി ഹിന്ദുക്കളിലും ഹിന്ദുത്വത്തിലും നിന്നുള്ള ഭീഷണിക്കെതിരായി ഗാഢമായി ഒത്തൊരുമിച്ചുനിന്ന് ഒരു ഏകീകൃത മുന്നണി സൃഷ്ടിക്കാനുള്ള ആഗ്രഹം അതിനെയെല്ലാം അധക്കരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു. സാമുദായിക സംഘര്‍ഷത്തിന്റെ സമ്മര്‍ദം ഈ ആഗ്രഹം ജനിപ്പിക്കുന്നതാണ്." ( ഡോ അംബേഡ്കര്‍ 'പാക്കിസ്ഥാന് അഥവാ ഇന്‍ഡ്യാ വിഭജനം '-)
ഇന്നത്തെ സാഹചര്യം ഇതിനേക്കാള്‍ രൂക്ഷമാണ്.എന്നാല്‍ മുസ്ലിങ്ങളെ നിരന്തരമായി വിമര്‍ശിക്കുന്ന എം എന്‍ കാരശ്ശേരി മുതല്‍ ഹമീദ് ചേന്ദമംഗലൂര്‍ വരെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രിയ താരങ്ങളും കാളിദാസന് മുതല്‍ ജബ്ബാര്‍ മാഷ് വരെയുള്ള ബ്ലോഗര്‍മാരും മുസ്ലിങ്ങള്‍ ഒരു ജനതയെന്ന നിലയില്‍ യാതൊരു പ്രശ്നവും നേരിടുന്നില്ലെന്നും അഥവാ നേരിടുന്നുണ്ടെങ്കില്‍ അതവരുടെ മതവിശ്വാസം മൂലമാണെന്നും പ്രചരിപ്പിക്കുന്നവരാണ്.സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കാണാന്കൂട്ടാക്കാത്ത വിധം അന്ധമായ മുസ്ലിം വിരോധമാണ് അവരെ നയിക്കുന്നത്. മുസ്ലിങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ നിര്‍ത്തി ദലിത്-പിന്നക്ക ജനതകളില്‍ വരെ മുസ്ലിം ശത്രുത വളര്‍ത്തുന്ന ബ്രാഹ്മണ്യ ശക്തികളുമായി താദാത്മ്യപ്പെടുന്നതാണ് മേല്‍പ്പറഞ്ഞവരുടെ മിക്കവാറും എല്ലാ നിലപാടുകളും-വിശേഷിച്ച് മുസ്ലിം വിഷയങ്ങളില്‍. അതുകൊണ്ടാണ് ഇത്തരക്കാരുടെ വിമര്‍ശനങ്ങളെ മുസ്ലിം സമൂഹം വിലവയ്ക്കാത്തത്.
----------------------------------------------------------
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ :
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം ഭരണഘടനയില്‍ ഭദ്രമാക്കിയ മൗലികാവകാശമാണ്. ഏക സിവില്‍ കോഡ് എന്നത് മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നുമാത്രമാണ്. മൗലികാവകാശങ്ങളെക്കാള്‍ ഒരു പ്രത്യേക മാര്‍ഗനിര്‍ദേശക തത്വത്തിന് മുന്‍ഗണന നല്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മതേതര വിശ്വാസികള്‍ തിരിച്ചറിയും. പണ്ഡിറ്റ് നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും പട്ടേലും ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്പികള് മൗലികാവകാശങ്ങളെ ഇന്ത്യയുടെ അഭിമാനമായാണ് കണ്ടത്. ഇന്ത്യയുടെ അന്തസ്സിന്റെ പ്രതീകമാണത്.ശരീഅത്ത് നിയമത്തെ രാജ്യത്ത് ഇല്ലാതാക്കുന്നതിനും ഏക സംസ്കാരം അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള നീക്കം രാജ്യത്തെ സാമൂഹികാന്തരീക്ഷം സങ്കീര്‍ണമാക്കും. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ഉപേക്ഷിക്കാന്‍ കഴിയില്ല. ശരീഅത്ത് നിയമം തിരസ്ക്കരിക്കുന്നത് വിശുദ്ധ ഖുര്‍ആനിനും പ്രവാചകചര്യക്കും എതിരാണ്. അതുകൊണ്ടു തന്നെ വിശ്വാസ വിരുദ്ധമായ കാര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആ നീക്കം ഉള്‍ക്കൊള്ളാനാവില്ല. രാജ്യത്ത് ഭയം വിതച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ഫാസിസ്റ്റ് കക്ഷികള്‍ ശ്രമിക്കുന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ മൗലികാവകാശ നിഷേധത്തെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം
-------------------------------------
ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും
ബഹുസ്വരതയും ബഹുവിധ സംസ്കാരങ്ങളും ജീവിത രീതികളും എല്ലാ സമൂഹങ്ങളിലും വളരെ പ്രകടമാണ്. എല്ലാവരും ഒരു പോലെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യണമെന്ന ഫാഷിസ്റ്റ് വാദം നിരര്‍ത്ഥകവും അബദ്ധവുമാണ്. പല കാരണങ്ങളാല്‍ അപ്രായോഗികവുമാണ്. മാനവിക ചരിത്രം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഗതി ഓരോ ജനവിഭാഗവും അവരുടെ വിശ്വാസ ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അഭിലഷിക്കുന്നു എന്നതാണ് അത്. അടിച്ചമര്‍ത്തുകയോ ഭീഷണിയിലൂടെ തിരുത്തുകയോ ചെയ്യുക പലപ്പോഴും അസാധ്യമാവും. സാമൂഹിക ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമാവാത്തിടത്തോളം അതനുവദിക്കുകയാണ് കരണീയം. അപവാദങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ നാളിതുവരെ കണ്ടതും അത് തന്നെയാണ്.ലോകത്ത് നിലനില്‍ക്കുന്ന മതങ്ങളും സംസ്കാരങ്ങളും ഈ വസ്തുതയെ അംഗീകരിച്ചതായി കാണാന്‍ സാധിക്കും. ഇസ്ലാം മതം ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതാണ്. ബഹുസ്വരതയോടുള്ള സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വം മുസ്ലിമിന്റെ അടിസ്ഥാന സ്വഭാവമായി വിശുദ്ധ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്നു. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും ഉദാത്ത മാനവികത കാണിക്കണമെന്ന് പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു നബി (സ). ബഹുസ്വര സമൂഹത്തില്‍ ഒരു മുസ്ലിം എങ്ങനെ ജീവിക്കണമെന്ന് ഇസ്ലാം കൃത്യമായി വിവരിക്കുന്നുണ്ട്.
പരശ്ശതം മതങ്ങളും ജാതികളും അധിവസിക്കുന്ന ഇന്ത്യയില്‍ പാരസ്പര്യത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നാനാത്വത്തിലെ ഈ ഏകത്വത്തെ അംഗീകരിക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടത് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് എല്ലാവരെയും ഉള്‍ക്കൊള്ളാനും ചിദ്ര ശക്തികളെ അടിച്ചമര്‍ത്താനും കല്പിക്കുന്നു. ഈ വൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ വളരെ സൂക്ഷമതലത്തില്‍ തന്നെ ഭരണഘടന ആവിഷ്കരിച്ചിട്ടുണ്ടെന്നിരിക്കെയാണ് വൈവിധ്യങ്ങള്‍ തല്ലിത്തകര്‍ത്ത് ഒറ്റ ജീവിത രീതിയിലേക്ക് നീങ്ങണമെന്ന ഫാഷിസ്റ്റ് മുറവിളി പല ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ച പോലെ വ്യക്തി നിയമങ്ങളും ഏകീകരിക്കണമെന്നാണ് അവരുടെ വാദം. പാരമ്പര്യത്തെയും പൈതൃകത്തേയും മാത്രമല്ല പ്രായോഗിക ബോധത്തെ പോലും വലിച്ചെറിഞ്ഞുള്ള ഏകീകൃത സിവില്‍ കോഡിനുള്ള സംഘ് പരിവാറിന്റെ ആവശ്യകതയുടെ പിന്നാമ്പുറങ്ങള്‍ വളരെ ആധികാരികമായി പരിശോധിക്കുന്ന കൃതിയാണ് അല്‍ ഹാഫിള് സഈദലി വാഫി രചിച്ച ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും എന്ന കൃതി.
ഭരണഘടനയോളം പഴക്കമുള്ള ഏക സിവില്‍ കോഡ് വാദത്തിന്റെ നാള്‍വഴികളും പ്രായോഗികതയും അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ബഹുസ്വരതയെ അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദങ്ങളുമെല്ലാം ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു. ബഹുസ്വരതയോടുള്ള ഇസ്ലാമിന്റെ സമീപനമാണ് ആദ്യ രണ്ട് അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. തുടര്‍ന്ന് മതങ്ങളും ഇന്ത്യന്‍ ഭരണഘടനയും ഏക സിവില്‍ കോഡിന്റെ ഉത്ഭവവും പരിണാമവും വാദങ്ങളും പ്രതിവാദങ്ങളും ഏകീകൃത സംസ്കാരത്തിന്റെ സാധുത ശരീഅത്ത് സത്യവും മിഥ്യയും സ്ത്രീയുടെ അനന്തരവകാശത്തിലെ തിരുത്തപ്പെടേണ്ട ധാരണകള്‍ എന്നീ അധ്യായങ്ങളിലായി ഈ വിഷയം ഹൃസ്വമെങ്കിലും ഏറെക്കുറെ സമഗ്രമായി സഈദലി വാഫി കൈകാര്യം ചെയ്യുന്നുണ്ട്. അവതാരികയില്‍ എം കെ കൊടശ്ശേരി ഫൈസി സൂചിപ്പിക്കുന്ന പോലെ വസ്തുതയെ ആധികാരികമായി ഉള്‍ക്കൊള്ളാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഇതൊരു റഫറന്‍സ് കൃതിയാണ്. 116 പേജുള്ള പ്രസ്തുത കൃതിയുടെ പ്രസാധനം നിര്‍വഹിച്ചത് വളാഞ്ചേരി മര്‍ക്കസ് വാഫി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമിക് മിഷന് ഓഫ് അലുംനി ഓഫ് മര്‍ക്കസും വിതരണം നടത്തുന്നത് ഇസ്ലാമിക സാഹിത്യ അക്കാദമിയുമാണ്.
ഏക സിവില്‍ കോഡ് ; പൊട്ടിച്ചു കളയേണ്ട ഒരു ചോരകുരുവാണ്
മോദിയുടെ അധികാരാരോഹണത്തിന് ശേഷം ഇന്ത്യയുടെ ആശയ സംവാദ പ്രതലത്തില്‍ ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രതീക്ഷയും, പ്രതികൂലിക്കുന്നവര്‍ക്ക് ആശങ്കകള്‍ക്ക് വകനല്കുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെടുന്നവര് ഇസ്ലാം മതത്തിന്റെ നിയമവ്യവസ്ഥയേയും, ആചാരാനുഷ്ഠാനങ്ങളെയും ഉന്നംവെച്ചു കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. ഏക സിവില്‍ കോഡ് നിലവില്‍ വന്നാല്‍ മുസ്ലിംകളുടെ പ്രാകൃതമായ നാല് കെട്ടല്‍ സമ്പ്രദായം അവസാനിപ്പിക്കും, അസമത്വപൂര്‍ണ്ണമായ അനന്തരാവകാശ നിയമങ്ങള്‍ റദ്ദു ചെയ്യപ്പെടും എന്നു തുടങ്ങിയ അസംബന്ധ ജടിലവും മതസഹിഷ്ണുതക്ക് പോറലേല്‍പ്പിക്കുന്നതുമായ വാദങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആര്.എസ്.എസ് അതിന്റെ സ്ഥാപിത ലക്ഷ്യമായ ഹിന്ദുത്വാധിപത്യം നടപ്പാക്കുവാനാണ് ഏക സിവില്‍ കോഡിന് വേണ്ടി മുറവിളിക്കൂട്ടുന്നത് എന്ന ധാരണയും സമൂഹത്തില്‍ ശക്തമാണ്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന സാമൂഹത്തിന്റെ മുന്നോട്ടു പോക്കിനെ ഒരു തരത്തിലും ബാധിക്കാത്തതും, വ്യക്തി ജീവിതത്തെ, അല്ലെങ്കില്‍ ഓരോ മതങ്ങളുടേയും ആഭ്യന്തര കാര്യങ്ങളെ മാത്രം സ്പര്‍ശിക്കുന്നതുമായ മതനിയമങ്ങള്‍ പിന്തുടരുന്നതും മൂല്യങ്ങള്‍ ആചരിക്കുന്നതുമെല്ലാം സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും ഭംഗം വരുത്തുന്നതാണ് എന്ന 'ഭൂരിപക്ഷത്തിന്റെ' വാദം ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യം എന്താണ് എന്നതിനെ കുറിച്ചും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റിയും സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ഭരണഘടനയുടേയും, ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ഇനിയും അത്തരം ഇടപെടലുകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഒരോ മതേതര വിശ്വാസിയുടേയും അഭിലാഷം. പക്ഷെ അത് മതത്തിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനപരമായ വിശ്വാസ സംഹിതകളും ആചാരങ്ങളും റദ്ദു ചെയ്തു കൊണ്ടുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കുന്ന പണിയാണ് ഭരണകൂടം എടുക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കാനുള്ള അവകാശം വ്യക്തികളുടെ ഒരു കൂട്ടമായ ഭരണകൂടത്തിന് വകവെച്ചു നല്കുന്ന നിയമനിര്‍മാണങ്ങള്‍ മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് എതിര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രീണന രാഷ്ട്രീയമാണ് എന്ന വാദം, ഏകസിവില്‍ കോഡിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എന്ന മറുവാദവുമായി പോരടിക്കുന്ന ഒരു രാഷ്ട്രീയ കാഴ്ച്ചയാണ് ഇന്ന് നിലനില്‍ക്കുന്നത്.
വിഷയം മതവുമായി ബന്ധപെട്ടിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അവഗാഹമുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരുടേയും മതജീവിതത്തെ വ്രണപെടുത്താതെയും, അവഹേളിക്കാതെയും ഉചിതമായ ഒരു തീരുമാനത്തിലെത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ പൊതുജനത്തിന്റെ ബാധ്യതയാണ്. അല്ലാതെ ചില തല്പര കക്ഷികളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി ജനമനസ്സുകളില്‍ നിരന്തരം സംശയത്തിന്റെയും ആശങ്കയുടെയും ഒരിക്കലും അണയാത്ത കനലുകള്‍ അവശേഷിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് നാം കൈകൊള്ളുന്നതെങ്കില്‍ അത് സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാലത്തും എല്ലാ മതസ്ഥരും തങ്ങളുടെ മതവിധികള്‍ വ്യക്തി ജീവിതത്തിലും മതപരമായ സാമൂഹ്യ ജീവിതത്തിലും പാലിച്ചു കൊണ്ടു തന്നെയാണ് ഇന്ത്യയില്‍ സമാധാന പൂര്‍വ്വം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന അനിഷേധ്യമായ യാഥാര്‍ഥ്യം ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മനസ്സിലാക്കണം.
എന്താണ് വഹാബിസം
എന്നാല്‍ അതിനിടയിലും വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ നേടാനും പുതിയ ചിന്താ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കാനുമുള്ള ശ്രമങ്ങള്‍ ഒറ്റപ്പെട്ട ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. പക്ഷെ, അവയൊന്നും വിജയം കണ്ടില്ല. അവയെ മുളയിലെ നുള്ളിക്കളയാനും അതില്‍ നിന്നു സമുദായത്തെ രക്ഷിക്കാനും പണ്ഡിതന്മാര് മുന്നിട്ടിറങ്ങുകയായിരുന്നു. ഉലമാക്കളും ഇമാമുകളും എതിര്‍ത്തു പരാജയപ്പെടുത്തിയ അത്തരം സിദ്ധാന്തങ്ങളിലൊന്നാണ് ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ ഇബ്നു തൈമിയ്യ ഉയര്‍ത്തിയ പുത്തന്‍ ചിന്തകള്‍. താര്‍ത്താരികളുടെ നിരന്തരമുള്ള ആക്രമങ്ങള്‍ക്കിരയായ മുസ്ലിം ലോകം രാഷ്ട്രീയമായി തളരുകയും അരക്ഷിതാവസ്ഥ അനുഭവിക്കുകയും ചെയ്ത ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു ഇബ്നു തീമിയ്യ (1262-1328)യുടെ അരങ്ങേറ്റം.
ഹമ്പലീ മദ്ഹബുകാരനായി പ്രത്യക്ഷപ്പെട്ട ഇബ്നു തീമിയ്യ പിന്നീട് മദ്ഹബുകള്‍ക്കു വിരുദ്ധമായി വിധി പറയാനും സ്വന്തമായി ഒരു ആദര്‍ശ സരണി രൂപപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ഇസ്തിഗാസ, ഖബ്ര്‍ സിയാറത്ത്, സൂഫത്വരീഖത്തുകള് തുടങ്ങിയവയാണ് അദ്ദേഹം നിശിതമായി വിമര്ശിച്ചവ. തൗഹീദിനെ ഉലൂഹിയ്യ, റുബൂബിയ്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയായിരുന്നു അദ്ദേഹം. അതിലൂടെ മക്കാ മുശ്രിക്കുകളെല്ലാം അല്ലാഹുവില്‍ വിശ്വസിച്ചവരായിരുന്നുവെന്നും അതോടൊപ്പം അവര്‍ ആരാധനകള്‍ മറ്റുള്ളവര്‍ക്കു സമര്‍പ്പിക്കുകയായിരുന്നുവെന്നും സമര്‍ത്ഥിച്ചു. അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുകയും ചില ഘട്ടങ്ങളില്‍ മണ്മറഞ്ഞ മഹാത്മാക്കളോടും പുണ്യ പുരുഷന്മാരോടും സഹായമര്‍ത്ഥിക്കുകയും ചെയ്യുന്ന ലോക മുസ്ലിംകളെ മുശ്രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്നു തീമിയ്യ കണ്ടെത്തിയ സൂത്രമായിരുന്നു ഈ തൗഹീദ് വിഭജനം. ഏഴു നൂറ്റാണ്ടു കാലത്തെ ഇസ്ലാമിക പാരമ്പര്യത്തെയും ഉമ്മത്തിന്റെ നടപടിക്രമങ്ങളെയും തിരസ്കരിച്ചുകൊണ്ടാണ് മുസ്ലിം ലോകത്തെ മുശ്രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്നു തീമിയ്യ ഒരുമ്പെട്ടത്. അദ്ദേഹത്തിനു മുമ്പ് മറ്റാരും ഇത്തരമൊരു ശിര്‍ക്കാരോപണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വികലവും വികൃതവുമായ ദൈവ സങ്കല്പമാണ് ഇബ്നു തീമിയ്യ അവതരിപ്പിച്ചത്. അല്ലാഹു സിംഹാസനത്തിലുപവിഷ്ടനാണ്, അവന് ആകാശത്തേക്ക് ഇറങ്ങിവരും, അവനു ശരീരാവയവങ്ങളുണ്ട് തുടങ്ങിയ മുജസ്സിമീവാദങ്ങള് അദ്ദേഹം പുനരവതരിപ്പിച്ചു. പ്രസംഗ വേദിയിലിരുന്നുകൊണ്ടദ്ദേഹം ‘ഞാനീ പീഠത്തില്‍ ഉപവിഷ്ടനായതു പോലെ അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനായിരിക്കുന്നു’ എന്നും മിമ്പറിന്റെ പടികളിറങ്ങി ‘ഇതുപോലെ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും’ എന്നും പറഞ്ഞതിന്റെ അനുഭവ സാക്ഷ്യം ലോകസഞ്ചാരിയായ ഇബ്നു ബത്തൂത്ത ഉള്‍പ്പെടെ നിരവധി പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
അഹ്ലുസ്സുന്നയുടെ മുഖ്യ പ്രചാരകരായ അശ്അരികളെയും അശ്അരീ ചിന്താധാരയെയും ഇബ്നു തീമിയ്യ കടന്നാക്രമിച്ചു. ളഹ്മിയ്യ, നജ്മിയ്യ, ളറാറിയ്യ തുടങ്ങിയ പിഴച്ച പ്രസ്ഥാനങ്ങളില്‍ നിന്നാണ് അശാഇറത്ത്, ആശയങ്ങളും സിദ്ധാന്തങ്ങളും സ്വീകരിച്ചത് എന്നുപോലും ആരോപിച്ചു. ഇപ്രകാരം ഇസ്ലാമിന്റെ ആദ്ധ്യാത്മിക മുറകളായ തസവ്വുഫ്, ത്വരീഖത്ത് തുടങ്ങിയവയും അദ്ദേഹത്തിന്റെ നിശിത വിമര്‍ശനത്തിനു വിധേയമായി. സൂഫീ സരണിയിലെ ഉന്നത ശ്രേണികളായി ഗണിക്കപ്പെടുന്ന ഗൗസ്, ഖുത്വുബ്, അബ്ദാല് തുടങ്ങിയവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു. ‘അഹ്ലുല്‍ ബൈത്തി’ന്റെ സ്ഥാനവും ആദരവും ഇടിച്ചു താഴ്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഹോബി. അതെല്ലാം ശീഇസത്തിന്റെ സിംബലുകളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. ‘മൂന്നു പള്ളികളിലേക്കല്ലാതെ നിങ്ങള്‍ വാഹനമൊരുക്കരുത്’ എന്ന ഹദീസിനു വികല വ്യാഖ്യാനം നല്കി ഖബ്ര്‍ സിയാറത്ത് നിഷിദ്ധമാണെന്ന് വിധിച്ച ഇബ്നു തീമിയ്യ, പുണ്യ നബി(സ)യുടെ റൗളയെ പോലും അതില്‍ നിന്ന് ഒഴിവാക്കിയില്ല.
ഇസ്ലാമിക പ്രമാണങ്ങള്‍ക്കു വിരുദ്ധമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ ഇബ്നു തീമിയ്യ സ്വയം ഒരു മദ്ഹബിന്റെ മുജ്തഹിദാകാന്‍ ശ്രമിക്കുകയായിരുന്നു. ഹമ്പലിയാണെന്നു ആദ്യമൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാന ആശയങ്ങളെപോലും ചില ഘട്ടങ്ങളില്‍ തിരസ്കരിച്ചു. ഒരേ സമയത്ത് ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലുന്നതി(മുത്വലാഖ്)ന്റെ വിധി ഉദാഹരണം. മുത്വലാഖില്‍ മൂന്നു ത്വലാഖും സംഭവിക്കുമെന്നത് സ്വഹാബികളുടെ കാലം മുതലുള്ള മുസ്ലിം ഉമ്മത്തിന്റെ ഏകാഭിപ്രായ(ഇജ്മാഅ്)മാണ്. ഉമര്‍(റ) ഉള്‍പ്പെടെയുള്ള സ്വഹാബികളുടെ വിധിയെ തള്ളിക്കളഞ്ഞുകൊണ്ട് ഇബ്നു തീമിയ്യ ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ എന്നു വിധി പറഞ്ഞു.
ഇത്തരം നൂതന സിദ്ധാന്തങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹം പണ്ഡിതലോകത്തിന്റെ വിമര്‍ശനത്തിനു വിധേയനായി. പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തെ ശക്തമായി ഖണ്ഡിക്കുകയും വാദപ്രതിവാദത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്തു. കോടതികളില്‍ പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ പലപ്പോഴും ഇബ്നു തീമിയ്യക്കു സാധിച്ചില്ല. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലായി അദ്ദേഹം ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
സമകാലികരായ നിരവധി പണ്ഡിതന്മാര് ഇബ്നു തീമിയ്യയുടെ വാദങ്ങളെ നേരിടുകയും അദ്ദേഹത്തിനെതിരെ ‘ഫത്വ’ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇമാം തഖിയുദ്ദീന് സുബുകി (1284-1355) പുത്രന് താജുദ്ദീന് സുബുകി (1326-1370) സഫിയുദ്ദീന് ഹിന്ദി (1242-1317) തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച പ്രമുഖരാണ്. ‘അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും അന്ധനും ബധിരനും നിന്ദ്യനുമാക്കിത്തീര്‍ക്കുകയും ചെയ്തയാള്‍’ എന്നാണ് ഇമാം ഇബ്നു ഹജറില്‍ ഹൈതമി (1504-1567) അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പണ്ഡിത ലോകത്തിന്റെ ഇത്തരം ശക്തമായ ഏതിര്പ്പുകളുണ്ടായതുകൊണ്ട് തന്നെ ഇബ്നു തീമിയ്യന്‍ സിദ്ധാന്തങ്ങള്‍ക്കു നിലനില്ക്കാനായില്ല. അദ്ദേഹത്തിന്റെ കാലശേഷം അവ സ്വയം ഇല്ലാതാവുകയായിരുന്നു. ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് ആണ് പിന്നീട് അദ്ദേഹത്തിന്റെ ചിന്തകള്‍ പുനരവതരിപ്പിച്ചത്.
ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങളില്‍ ആകൃഷ്ടനായ ശൈഖ് നജ്ദി പ്രസ്തുത ചിന്തകള്‍ പ്രചരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനു ഭരണകൂടത്തിന്റെ പിന്തുണ അനിവാര്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഭരണാധികാരികളെ സ്വാധീനിക്കുകയും അവരുടെ ഒത്താശയോടെ ആശയ പ്രചരണം നടത്തുകയുമായിരുന്നു. നജ്ദിനടുത്തുള്ള ഉയയ്നയിലെ ഭരണാധികാരി ഉസ്മാന് ബിന്‍ മുഅമറിനെയാണ് ആദ്യം വശത്താക്കിയത്. എ.ഡി. 1737-ല്‍ അദ്ദേഹത്തിന്റെ അമ്മായി ജൗഹറയെ വിവാഹം ചെയ്തുകൊണ്ട് തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു വഹാബീ ആചാര്യന്.
മുസ്ലിം ലോകത്തെ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചുകൊണ്ടാണ് ശൈഖ് നജ്ദി രംഗപ്രവേശം ചെയ്തത്. മണ്മറഞ്ഞ മഹാത്മാക്കളോട് പ്രകടിപ്പിക്കുന്ന ആദരവ്, അവരെ മധ്യവര്‍ത്തികളായി കണ്ടുകൊണ്ടുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്ബറകളില്‍ നടക്കുന്ന സിയാറത്ത്, ആത്മീയ സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലാണ് ലോക മുസ്ലിംകളെല്ലാം യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്നു പുറത്തു പോയി എന്നദ്ദേഹം ആരോപിച്ചത്. ഇബ്നു തീമിയ്യന്‍ ചിന്തകളെ തീവ്രഭാവത്തോടെ അവതരിപ്പിച്ച ശൈഖ് പലപ്പോഴും തന്റെ മാതൃകാപുരുഷനെ പിന്നിലാക്കി. അദ്ദേഹം അനുവദനീയമെന്നു വിധിയെഴുതിയ പല കാര്യങ്ങളും ‘ശിര്‍ക്ക്’ എന്നു പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ അതിനു രൗദ്രഭാവവും നശീകരണാത്മകതയുമുണ്ടായി.
ഉസ്മാന് ബിന്‍ മുഅമ്മറിന്റെ പിന്തുണയോടെ ശൈഖ് നജ്ദി ആദ്യം കൈവെച്ചത് ഉയയ്നയിലെ സൈദ് ബിന്‍ ഖത്താബി(റ)ന്റെ മഖ്ബറമേലാണ്. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്റെ സഹോദരനായ സൈദ്(റ) യമാമ യുദ്ധത്തില്‍ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റുമുട്ടി മരണപ്പെട്ട പ്രമുഖ സ്വഹാബിയായിരുന്നു. ശൈഖും ഇത്തിരിപ്പോന്ന അനുയായികളും ചേര്‍ന്ന് ആ മഖ്ബറ തകര്‍ത്ത രംഗം വഹാബീ ചരിത്രകാരനായ ഉസ്മാന് ബിന്‍ ബിശ്ര് വിവരിക്കുന്നതിങ്ങനെ: ”പിന്നീട് ശൈഖ്, ജബലിയ്യയിലെ സൈദ് ബിന്‍ ഖത്താബിന്റെ ഖബ്റും ഖുബ്ബയും തകര്‍ക്കാനാണ് ലക്ഷ്യമിട്ടത്. തന്റെ ഈ ആഗ്രഹം ഭരണാധികാരി ഉസ്മാനോട് ശൈഖ് തുറന്നു പറയുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ജബലിയ്യാവാസികളുടെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അങ്ങനെ അവര്‍ അറുനൂറോളം പട്ടാളക്കാരുടെ അകമ്പടിയോടെ ഖുബ്ബ തകര്‍ക്കാനെത്തി. അപ്പോഴേക്കും ജബലിയ്യാവാസികളെല്ലാം അവരെ പ്രതിരോധിക്കാനെത്തിയിരുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഉസ്മാന് അവരെ വിരട്ടിയോടിച്ചു. ജനങ്ങളെല്ലാം പിന്മാറിയപ്പോള് ഉസ്മാന് പറഞ്ഞു: ‘ഇതു തകര്‍ക്കാന്‍ എനിക്കു ധൈര്യം വരുന്നില്ല’. ‘എങ്കില്‍ ആ കോടാലി ഇങ്ങു തരൂ’ എന്നു പറഞ്ഞുകൊണ്ട് ശൈഖ് അതു വാങ്ങുകയും സ്വന്തം കൈകൊണ്ട് ആ ഖുബ്ബ തകര്‍ത്തു നിരപ്പാക്കുകയും ചെയ്തു.” (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/10)
ഉയയ്നയിലെ പ്രമുഖ ഗോത്രങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ശൈഖിനെ ഉസ്മാന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീടദ്ദേഹം 30 കി.മീ. ദൂരത്തുള്ള ദര്ഇയ്യയിലെത്തുകയും ഭരണാധികാരിയായിരുന്ന ഇബ്നു സഊദിനെ സമീപിക്കുകയും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശൈഖ് നജ്ദിയുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ തുടക്കത്തില്‍ വിസമ്മതിച്ചിരുന്ന ഇബ്നു സഊദിനെ പിന്നീട് പാട്ടിലാക്കിയത് അദ്ദേഹത്തിന്റെ ഭാര്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. ഒരു കെട്ടു ബന്ധത്തിലൂടെ ഇബ്നു സഊദുമായുള്ള ബന്ധവും സുദൃഢമാക്കാന്‍ ശൈഖിനു സാധിച്ചു. ഈ കൂട്ടുകെട്ടാണ് പിന്നീട് സഊദി അറേബ്യന്‍ സാമ്രാജ്യത്തിനു വഴി തുറന്നതും വഹാബിസത്തിന്റെ പ്രചാരണം എളുപ്പമാക്കിയതും.
എ.ഡി. 1760-ല്‍ ശൈഖ് നജ്ദിയും ഇബ്നു സഊദും തമ്മില്‍ ദര്ഇയ്യയില് ഒരു കരാറില്‍ ഒപ്പുവെച്ചു. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യത്വ വികസനത്തില്‍ ഇബ്നു സഊദിനെ സഹായിക്കാമെന്ന് ശൈഖ് ഉറപ്പു നല്കി. തങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രത്തിന്റെ മതകാര്യം നജ്ദിക്കും പുത്ര പരമ്പരക്കും, ഭരണ നേതൃത്വം ഇബ്നു സഊദിനും പുത്ര പരമ്പരക്കും നല്കപ്പെടുമെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനു പരസ്പരം സര്‍വ്വ സഹകരണവും നല്‍കുമെന്നും കരാറില്‍ പറഞ്ഞിരുന്നു. ഇസ്ലാമും ആധുനിക സമൂഹവുമെല്ലാം തിരസ്കരിച്ച രാജവാഴ്ചയെ തൗഹീദിന്റെ പേരില്‍ എക്കാലത്തേക്കും അടിച്ചേല്പിക്കുകയായിരുന്നു പ്രസ്തുത കരാറിലൂടെ.
സാമ്രാജ്യ വികസന തല്പരനായിരുന്ന ഇബ്നു സഊദ് അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. ദര്‍ഇയ്യയിലെ ജനങ്ങളോട് വര്‍ഷംതോറും നികുതി വാങ്ങിയിരുന്ന ഇബ്നു സഊദിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചുകൊണ്ട് ശൈഖ് നജിദി പറഞ്ഞു: ‘വരാന്‍ പോകുന്ന ജിഹാദില്‍ നിന്നു കിട്ടുന്ന വരുമാനം ഈ നികുതി പണത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും.’ അഥവാ അറേബ്യയിലുടനീളം ജിഹാദിന്റെ പേരില്‍ കൊള്ളയും കൊലയും നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു വഹാബി ആചാര്യന്. മുസ്ലിം നാടുകള്‍ ഇസ്ലാമിക രാജ്യങ്ങള്‍ തന്നെ അല്ലെന്നും ‘തൗഹീദ്’ അംഗീകരിക്കാത്ത അവിടങ്ങളിലെ ജനങ്ങളോട് ജിഹാദ് ചെയ്യാന്‍ ഇസ്ലാം പറയുന്നുണ്ടെന്നും അതിലൂടെ കിട്ടുന്ന സമ്പത്തുകള്‍ മുഴുവനും ഗനീമത്താണെന്നും ഉപദേശിച്ചു. ലക്ഷക്കണക്കിനു സത്യവിശ്വാസികളെ വഹാബീ തൗഹീദ് അംഗീകരിക്കാത്തതിന്റെ പേരില്‍ അറുകൊല ചെയ്യാനും ഗനീമത്തുകളെന്ന പേരില്‍ അവരുടെ സമ്പാദ്യം കൊള്ള ചെയ്തു കൊണ്ടുപോകാനും ഇബ്നു സഊദിനും കൂട്ടര്‍ക്കും പ്രചോദനം നല്‍കിയത് ശൈഖ് നജ്ദിയുടെ ഈ നിലപാടായിരുന്നു.
രക്തരൂക്ഷിത കലാപത്തിനാണ് അറേബ്യയില്‍ ഇബ്നു സഊദ് തുടക്കം കുറിച്ചത്. ഇമാം ഹസന്(റ), ഹസ്രത്ത് ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളുടേതുള്പ്പെടെ നിരവധി മഖ്ബറകളും മസാറുകളും അദ്ദേഹം തകര്‍ത്തിട്ടുണ്ട്. 1765-ല്‍ ഇബ്നു സഊദ് മരണമടഞ്ഞു. പിന്നീട് അധികാരത്തിലേറിയ പുത്രന് അബ്ദുല്‍ അസീസ് പിതാവിനേക്കാള്‍ വലിയ തീവ്രതയോടെയാണ് വഹാബിസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. 1802-ല്‍ ഒരു അജ്ഞാതന്റെ കുത്തേറ്റു ഇദ്ദേഹം വധിക്കപ്പെടുകയായിരുന്നു. പുത്രന് സുഊദാണ് പിന്നീട് അധികാരത്തിലേറിയത്. വലിയ തീവ്രവാദിയായിരുന്ന സുഊദ് പിതാവിന്റെ ജീവിതകാലത്തു തന്നെ നിരവധി അക്രമങ്ങള്‍ക്കും വഹാബി വല്കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. 1802-ല്‍ നജ്ഫിലും കര്‍ബലയിലും അദ്ദേഹം നടത്തിയ ആക്രമണം കുപ്രസിദ്ധമാണ്. അതേക്കുറിച്ച് വഹാബീ ചരിത്രകാരന് തന്നെ രേഖപ്പെടുത്തുന്നതിങ്ങനെ.
”ഹിജ്റ 1216-ലാണ് സുഊദ് തന്റെ കാലാള്‍പ്പടയോടും കുതിരപ്പടയോടും കൂടി അക്രമത്തിനു പുറപ്പെട്ടത്. നജ്ദിലെ തെക്കന്‍ പ്രദേശങ്ങളിലെയും ഹിജാസിലെയും തിഹാമയിലെയും നഗരവാസികളില്‍ നിന്നും മറ്റുമായി സംഘടിപ്പിച്ച സൈന്യമായിരുന്നു അത്. അദ്ദേഹം കര്‍ബലക്കു നേരെ നീങ്ങുകയും ഹുസൈനിന്റെ നഗരത്തിലുള്ള ജനങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു. ദുല്‍ഖഅ്ദ് മാസത്തിലായിരുന്നു അത്. മുസ്ലിംകള് (വഹാബികള്‍) നഗരത്തിന്റെ മതിലുകള്‍ എടുത്തുചാടി അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള മിക്ക ജനങ്ങളെയും കൊന്നൊടുക്കുകയും ചെയ്തു. എന്നിട്ടവര്‍ ഹുസൈനിന്റെ ഖബറിനുമേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ തകര്‍ത്തു. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൈക്കലാക്കി. മഖാമിനു ചുറ്റുമുണ്ടായിരുന്ന ലോഹ അഴികള്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്നങ്ങളും പതിച്ചവയായിരുന്നു ഈ അഴികള്‍. നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണ്ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യ പ്രതികള്‍, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാതത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരത്തോളം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്ത ശേഷം ഏതാണ്ട് ഉച്ച നേരത്ത് അവര്‍ മടങ്ങി. (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/121,22)
ഇപ്രകാരം വഹാബീ സൈന്യം 1217 (1803)ല്‍ ത്വാഇഫും 1220 (1805)ല്‍ മക്കയും അക്രമിച്ചു നിരവധി വിശ്വാസികളെ കൊന്നൊടുക്കുകയും അവരുടെ സമ്പത്ത് കൊള്ള ചെയ്യുകയും മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വഹാബീ നേതാവായിരുന്ന ഇ.കെ. മൗലവി എഡിറ്ററായി അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ ഇത്തിഹാദ്’ മാസിക അതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
”എന്നാല്‍ വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമൈനിയില്‍ പ്രവേശിച്ചു അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ മഖ്ബറകളും മറ്റും പൊളിച്ചു അവിടെയുണ്ടായിരുന്ന രത്നങ്ങളും മറ്റും കൊള്ളയടിച്ചു. പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റു. ഈ സംഭവം ഹിജ്റ 1220 ക്രിസ്താബ്ദം 1805-ലാണ് നടന്നത്.” (അല്‍ ഇത്തിഹാദ് 1956 സപ്തംബര്‍)
ശൈഖ് നജ്ദിയും സുഊദ് രാജവംശവും എന്തെല്ലാം ഹീനമാര്ഗങ്ങളുപയോഗിച്ചാണ് അറേബ്യയില്‍ വഹാബിസം അടിച്ചേല്‍പിച്ചതെന്ന് ഈ ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാം. ഖവാരിജിസത്തിനു ശേഷം വഹാബിസമല്ലാതെ മറ്റൊരു കക്ഷിയും സമുദായത്തെ മൊത്തത്തില്‍ മതഭ്രഷ്ടു കല്പ്പിച്ചു അറുകൊല ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടില്ല. താന്‍ ആവിഷ്കരിച്ചെടുത്ത ഉട്ടോപ്യന്‍ തൗഹീദ് സ്വീകരിക്കാന്‍ വിസമ്മതിച്ചവരെ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശൈഖ് നജ്ദി ശ്രമിച്ചത്. അതിനു വേണ്ടി സുഊദ് വംശത്തിലെ മൂന്നു രാജാക്കന്മാരെയും തന്റെ ജീവിത കാലത്ത് അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. സുഊദ് ബിന്‍ അബ്ദില്‍ അസീസിന്റെ ഭരണകാലത്ത് 1792 ജൂണ്‍ 22നാണ് വഹാബിസത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് മരണമടഞ്ഞത്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ, ഔലിയാ, ഷുഹദാ, സ്വാലിഹുകളുടെ അന്ത്യവിശ്രമകേന
മഹാന്മാരുടെ ഖബ്.റിടങ്ങൾക്ക്
മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്.ലിം രാജാവായ ദഖ്.യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.
قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً
“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്
نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،
“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്
يصلي فيه المسلمون ويتبركون بمكانهم.
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയും
അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
(ما بين بيتي ومنبري روضة من رياض الجنة(
"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്
(باب فضل بين القبر والمنبر(
‘ഖബ്.റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ) നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്
പുത്തൻവാദികളുടെ
وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين ، مثل نزول الأنوار والملائكة عندها ، وتوقي الشياطين والبهائم لها ، واندفاع النار عنها وعمن جاورها ، وشفاعة بعضهم في جيرانه من الموتى ، واستحباب الإندفان عند بعضهم ، وحصول الأنس والسكينة عندها ونزول العذاب بمن استهان بها ، فجنس هذا حق قال وما في قبور الأنبياء والصالحين من كرامة الله ورحمته ، وما لها عند الله من الحرمة والكرامة فوق ما يتوهمه اكثر الخلق ا.هـ. بحروفه (ابن تيمية في كتابه اقتضاء الصراط المستقيم ص 374 )
"അമ്പിയാ-സ്വാലി
ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.
മുസ്.ലിം സമുദായത്തെ ഖബ്.ര്‍ പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്ത
വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.
" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".
"തങ്ങളുടെ പ്രവാചകന്മാരുടെ
ഏതാണ് ആ ജനത?
ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.
"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "
"യഹൂദരുടെയും നസാറാക്കളുടെയും
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്?
ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.
" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "
"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയു
ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും
ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.
وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)
“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും
അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാ
ജാറങ്ങളിൽ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്
മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോട
"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "
"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്
അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു.
മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റ
ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്
സ്ത്രീകളുടെ പള്ളി പ്രവേശനം: ഇസ്ലാമിക വിധി
ഇസ്ലാമിന്റെ ആവിര്ഭാമവകാലത്ത് പര്ദ്ദാനനിയമം പ്രാബല്യത്തില്‍ വരാതിരുന്നതിനാല്‍ വനിതകള്ക്ക്് പള്ളിയില്‍ പോകുന്നതിന് നബി(സ്വ)അനുമതി നല്കുയകയും അവര്‍ അനുവാദം ചോദിച്ചാല്‍ അനുമതി നല്കിണമെന്നും അവരെ തടയേണ്ടതില്ലെന്നും അവിടുന്ന് നിര്ദ്ദേ ശിച്ചുവെന്നത് യാഥാര്ഥ്യം് തന്നെ. ഇതു തന്നെയാണ് ഇന്നത്തെ പലരുടെയും അവലംബം.
എന്നാല്‍ പര്ദ്ദാ്നിയമം പ്രാബല്യത്തില്‍ വന്നതോടെ നിരുപാധികമായുള്ള അനുമതി തടയുകയാണുണ്ടായതെന്നും അതുകൊണ്ടു തന്നെ ജുമുഅഃ ജമാഅതുകള്ക്ക് വേണ്ടി പള്ളിയില്‍ ഹാജരാകാറുണ്ടായിരുന്ന സ്വഹാബി വനിതകള്‍ അത് നിര്‍ത്തി വെക്കുകയാണുണ്ടായതെന്നും ശേഷം വല്ല വനിതകളും വല്ലപ്പോഴും പള്ളിയില്‍ ഹാജരായെങ്കില്‍ ചോദ്യം ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അവര്‍ വിധേയരാവുകയാണുണ്ടായതെന്നും ഇക്കൂട്ടര്ക്കറിയില്ല.
പ്രശസ്ത ഹനഫീ പണ്ഢിതനായ ഇമാം അലാഉദ്ദീനുല്‍ കാസാനി(റ) (മരണം ഹിജ്റ 587) പറയുന്നത് കാണുക. ജുമുഅഃ, രണ്ട് പെരുന്നാള്‍, മറ്റു നിസ്കാരങ്ങള്‍ എന്നിവക്കൊന്നിനും തന്നെ യുവതികള്‍ പുറപ്പെടുന്നത് തീരെ അനുവദനീയമല്ല. പണ്ഢിതന്മാരുടെ ഇജ്മാഅ് (ഏകോപനം) ഉണ്ട്. നിങ്ങള്‍ വീടുകള്ക്കുനള്ളില് അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന വനിതകളോടുള്ള നിര്ദ്ദേ ശമടങ്ങുന്ന (സൂറതുല്‍ അഹ്സാബിലെ) സൂക്തമാണ് ഇതിന് നിദാനം. വീടുകള്‍ക്കുള്ളില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന ആജ്ഞ അവിടെ നിന്ന് പുറപ്പെടുന്നതിനുള്ള വിലക്കാണല്ലോ. മാത്രമല്ല, പുറപ്പെടുന്നത് നിശ്ചയം നാശത്തിന് കാരണമാണെന്നതില്‍ സന്ദേഹമില്ല. നാശം വരുത്തുന്നത് നിഷിദ്ധമാണ് താനും. നിഷിദ്ധമായ ഒന്നിലേക്ക് വഴിവെക്കുന്നതും നിഷിദ്ധം തന്നെ (ബദാഇഉസ്സ്വനാഇഅ് വാ:1, പേ.275).
സൂറഃ അഹ്സാബിലെ പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുര്ത്വുാബി(റ) എഴുതുന്നു. നിര്‍ബന്ധ ആവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് തടയുകയും അവര്‍ വീടുകളെ അനിവാര്യമാക്കാന്‍ കല്പിക്കുകയുമാണ് ഇസ്ലാമിക ശരീഅത് ചെയ്തിട്ടുള്ളത്. മഹതിയായ ആതിക(റ)പ്രസ്തുത സൂക്തം പാരായണം ചെ യ്യുമ്പോള്‍ മുഖമക്കന നനയും വിധം കരയാറുണ്ടായിരുന്നുവെന്ന് സഅ്ലബി(റ)യും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ജമല് യുദ്ധവേളയില്‍ (മുസ്ലിംകള്ക്കിവടയില് സ്വുല്ഹുയണ്ടാക്കുന്നതിന്ന് വേണ്ടി) ആഇശഃ(റ) യാത്ര ചെയ്തതിലുള്ള അപാകത ചിന്തിച്ചായിരുന്നു അവര്‍ കരഞ്ഞിരുന്നതെന്ന് ഇബ്നു അത്വിയ്യഃ(റ) പറയുന്നു. തങ്ങളുടെ വീട്ടില്‍ ഒതുങ്ങി ഇരിക്കാനായിരുന്നില്ലെ അല്ലാഹു ആജ്ഞാപിച്ചതെന്ന് ആഇശഃ(റ)കരയുമ്പോള്‍ അമ്മാര്‍ (റ) പറയുകയുണ്ടായി (തഫ്സീറുല്‍ ഖുര്ത്വു ബി വാ:14, പേ.179, 180).
നാല് മദ്ഹബുകളുടെയും അംഗീകൃത ഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ ജുമുഅഃ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിന് അനുകൂലമായ യാതൊരു പരാമര്‍ശവും കാണുന്നില്ല.
ഹനഫീ മദ്ഹബ്: “സ്ത്രീകള്‍ ജമാഅതില്‍ സംബന്ധിക്കുന്നത് കറാഹതാകുന്നു”(മുഖ്തസ്വറുല്‍ ഖുദ്ദൂരി പേ.21).
മാലികി മദ്ഹബ്: “യുവതി ഒരിക്കലും ജുമുഅഃ നമസ്കാരത്തിലേക്ക് പുറപ്പെടാന്‍ പാടില്ല” (കിഫായ 2-156).
ശാഫിഈ മദ്ഹബ്: “സ്ത്രീകളല്ലാത്തവര്ക്ക്ല പള്ളിയില്‍ വെച്ചുള്ള ജമാഅതാകുന്നു ഉത്തമം…. സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും വീട്ടില്‍ വെച്ചാണുത്തമം” (മുഗ്നി 1-230).
ഹമ്പലി മദ്ഹബിലും കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ട് (അല്‍ മദാഹിബു 1-385).
ഇബ്നുസിരീന്‍(റ)യില്‍ നിന്ന് അബ്ദുബ്നു ഹുമൈദും(റ)ഇബ്നുല്‍ മുന്ദിനറും(റ) നിവേദനം: “താങ്കള്‍ എന്തുകൊണ്ട് ഹജ്ജിനും ഉംറക്കും പോകുന്നില്ലെന്ന് സൌദ(റ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പ്രസ്താവിച്ചു. നിശ്ചയം ഞാന്‍ ഹജ്ജും ഉംറയും ചെയ്തിട്ടുണ്ട്. ശേഷം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനാണ് അല്ലാഹു എന്നോട് കല്പിച്ചത്. അല്ലാഹുവാണ് സത്യം മരിക്കുന്നതുവരെ ഞാനെന്റെ വീട്ടില്‍ നിന്ന് പുറപ്പെടുകയില്ല.
ഇബ്നുസിരീന്‍(റ)പറയുന്നു. അല്ലാഹുവാണ് സത്യം അവിടുത്തെ ജനാസയല്ലാതെ അവിടുത്തെ വീട് കവാടത്തിലൂടെ പുറപ്പെട്ടിട്ടില്ല”(ഇമാം സുയൂഥി(റ)യുടെ അദ്ദുര്റുല് മന്സ്വൂയര് വാ:5, പേ:195; ഖുര്ത്വു ബി(റ)യുടെ തഫ്സീര്‍ വാ:14, പേ:180; ഇബ്നു അബ്ദില്‍ ബര്റിു(റ)ന്റെ ഇസ്തീആബ് വാ:4, പേ:451 എന്നിവയില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്).
ഉമ്മുനാഇലഃ(റ)യില്‍ നിന്ന് ഇബ്നു അബീഹാതിം(റ)നിവേദനം: “ഉമ്മുനാഇലഃ പറഞ്ഞു. (സ്വഹാബിവര്യനായ) അബൂബര്സാതില് അസ്ലമി(റ)വീട്ടില്‍ വന്നപ്പോള്‍ ഉമ്മുവലദിനെ കണ്ടില്ല. പള്ളിയില്‍ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അവര്‍ വന്നപ്പോള്‍ അബൂബര്സനതില് അസ്ലമി(റ) ആക്ഷേപിക്കുകയും തുടര്‍ന്ന് ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം സ്ത്രീകള്‍ പുറത്ത് പോകുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവര്‍ വീടുകള്‍ക്കു ള്ളില്‍ ഒതുങ്ങി ഇരിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത്. ജനാസയെ പിന്തുടരാനോ പള്ളിയില്‍ വരാനോ ജുമുഅഃക്ക് സംബന്ധിക്കാനോ അവര്‍ക്ക് പാടില്ല” (അദ്ദുര്റുല് മന്‍സ്വൂര്‍ വാ.5, പേ.195).
അബൂ അംറിനിശൈബാനി (റ) യില്‍ നിന്ന് ഇബ്നു അബീശൈബഃ(റ)നിവേദനം. “വെ ള്ളിയാഴ്ച ദിവസം പള്ളിയില്‍ ഹാജരായ ചില വനിതകളെ കല്ല് വാരി എറിഞ്ഞ് പുറത്താക്കുന്നതായി അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെ ഞാന്‍ കണ്ടു” (മുസ്വന്നഫു ഇബ്നിഅബീശൈബ: വാ.2, പേ.283).
ഹാഫിള് അബ്ദുര്റകസാഖി(റ)ന്റെ നിവേദനത്തില്‍ ഇങ്ങനെ കൂടി കാണാം. അവിടുന്ന് പറഞ്ഞു. “സ്ത്രീകളെ! നിങ്ങള്ക്കുറത്തമമായ വീടുകളിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക” (മുസ്വന്നഫു അബ്ദുര്റരസാഖ്, വാ.3, പേ.173). ബൈഹഖി(റ)യുടെ നിവേദനത്തില്‍ ഒന്നുകൂടി കാണാം. നിശ്ചയം ഇത്(പള്ളി)നിങ്ങള്ക്കുാള്ളതല്ല(സുനനുല്‍ ബൈഹഖി വാ.3, പേ.186).
സ്വഹീഹായ പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന നിവേദനത്തില്‍ ഇത്രയും കൂടിയുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. സ്ത്രീകളെ അല്ലാഹു പുറപ്പെടുവിച്ച സ്ഥലത്ത് നിന്ന് നിങ്ങളും പുറപ്പെടുവിക്കുക (മജ്മഉസ്സവാഈദ് വാ.2, പേ.35).
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഉദ്ദേശിച്ചത് പള്ളികളാണ്. അല്ലാഹു പള്ളികളില്‍ നിന്നവരെ പുറത്താക്കിയിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു. അതുകൊണ്ട് തന്നെയാണ് പള്ളികളെ പരാമര്ശി്ച്ച സൂറതുത്തൌബഃയിലെ 108-ാം സൂക്തത്തിലും സൂറതുന്നൂറിലെ 36-ാം സൂക്തത്തിലും അല്ലാഹു പുരുഷന്മാരെ മാത്രം പരാമര്ശിെച്ചത്.
ഇമാം റാസി(റ)എഴുതുന്നു. പുരുഷന്മാരെ മാത്രം പരാമര്ശിിച്ചത് സ്ത്രീകള്‍ ജമാഅത്തിന്റെ അര്ഹരരല്ലാത്തതുകൊണ്ടാണ് (തഫ്സീറുര്റാിസി വാ.24, പേ.5).
ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “പള്ളികളിലുള്ള ജമാഅതുകളും ജുമുഅഃയും സ്ത്രീകള്ക്കി ല്ലാത്തതുകൊണ്ടാണ് പുരുഷന്മാരെ മാത്രം പരാമര്ശി്ച്ചത്”(റൂഹുല്ബനയാന്, വാ.6, പേ.161).
ഇമാം സനാഉല്ലാ(റ)എഴുതുന്നു: “പള്ളികളിലുള്ള ജമാഅതും ജുമുഅഃയും സ്ത്രീകള്‍ ക്കില്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പരാമര്ശിതച്ചത്” (തഫ്സീറുല്‍ മള്ഹരി വാ.6, പേ.541).
ഇമാം ബഗ്വി(റ)യുടെ തഫ്സീറു മആലിമിത്തന്സീചല് വാ.5, പേ.66 ലും സ്വാവി(റ)യുടെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.14 ലും ജമലിന്റെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.227 ലും തഫ്സീറുല്‍ ഖാസിന് (ഹാമിശു ബഗ്വി) വാ.5, പേ.66 ലും റൂഹുല്‍ മആനി വാ.18, പേ.177 ലും തഫ്സീറുല്‍ ഖുര്ത്വു ബി വാ.12, പേ.184 ലും ഇപ്രകാരം കാണാം.
സ്ത്രീകളുടെ പള്ളിപ്രവേശം അല്ലാഹു തന്നെ വിലക്കിയിട്ടുണ്ടെന്നാണ് പ്രസ്തുത ഖുര്ആ ന് സൂക്തങ്ങളെ ആധാരമാക്കിയുള്ള പണ്ഢിതന്മാരുടെ ഉപര്യുക്ത ഉദ്ധരണികള്‍ തെളിയിച്ചത്. എന്നാല്‍ ഇതിന് വിപരീതമായി നബി(സ്വ) സ്ത്രീകള്‍ക്ക് പള്ളിപ്രവേശനത്തിന് പ്രചോദനം നല്കിെയെന്നാണ് പ്രവേശനവാദികള്‍ മുറവിളി കൂട്ടുന്നത്.
ബുഖാരിയുടെ വ്യാഖ്യാനത്തില്‍ അല്ലാമാ അന്വ ര്‍ ശാഹ്(റ) എഴുതുന്നു: സ്ത്രീകള്‍ ജമാഅതുകള്ക്ക് സംബന്ധിക്കുന്നതിന് യാതൊരു പ്രചോദനവും ശരീഅതില്‍ വന്നിട്ടില്ല. എന്നല്ല അവരുടെ പള്ളിപ്രവേശനത്തിന് വിപരീതമാണ് അബൂദാവൂദിന്റെ ഹദീസിലുള്ളത് (ഫൈളുല്‍ ബാരി അലല്‍ ബുഖാരി വാ.2, പേ.322).
അവരുടെ വീടാണവര്ക്കുാത്തമമെന്ന സുനനു അബൂദാവൂദ് വാ.1, പേ.91 ലെ നബിവചനമാണ് അന്വാര് ശാഹ്(റ) ഉദ്ദേശിക്കുന്നത്. ഈ നബിവചനം ബലഹീനമാക്കാനുള്ള വിഫലശ്രമമാണ് പ്രവേശനവാദികള്‍ നടത്തുന്നത്.
ഇബ്നു ഉമറി(റ)ല്‍ നിന്ന് ഇമാം ഹാകിം(റ)ഇത് ഉദ്ധരിക്കുകയും ബുഖാരി, മുസ്ലിമിന്റെ നിബന്ധനയനുസരിച്ച് സ്വഹീഹാണിതെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഹാകിമിന്റെ മുസ്തദ്റക് വാ.1, പേ.209).
ഇബ്നു ഖുസൈമഃ(റ) തന്റെ സ്വഹീഹ് വാ.3, പേ.93 ലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഖുസൈമഃ(റ)യുടെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഹാഫിളു ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി വാ.2, പേ.494 ല്‍ പറയുന്നു. ഇമാം അഹ്മദ്(റ) ഈ ഹദീസുദ്ധരിച്ചതായി തഫ്സീര്‍ ഇബ്നുകസീര്‍ വാ.3, പേ.294 ല്‍ കാണാം. അബൂദാവൂദിന്റെ നിവേദക പരമ്പര തന്നെ ഇമാം ബുഖാരി(റ)യുടെ നിബന്ധനയനുസരിച്ച് സ്വഹീഹാണെന്ന് ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് വാ.4, പേ.197 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഉമ്മു ഹുമൈദി സ്സാഇദിയ്യഃ(റ)യില്‍ നിന്ന് ഇമാം ഇബ്നു ഖുസൈമഃ(റ)നിവേദനം. അവര്‍ നബി(സ്വ)യുടെ അരികില്‍ വന്ന് ഇപ്രകാരം പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം നിങ്ങളുടെ കൂടെ ഞാന്‍ നിസ്കരിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് പ്രതിവചിച്ചു. എന്റെ കൂടെ നിനക്ക് നിസ്കരിക്കാനാഗ്രഹമുണ്ടെന്ന് നിശ്ചയം എനിക്കറിയാം. എന്നാല്‍ നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നീ നിസ്കരിക്കലാണ് അടുത്തുള്ള അറയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാള്‍ നിനക്കുത്തമം. അതില്‍ വെച്ച് നിസ്കരിക്കലാണ് വീടിന്റെ മറ്റു വശത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. അവിടെ വെച്ച് നിസ്കരിക്കലാണ് നിന്റെ കുടുംബപള്ളിയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. കുടുംബപള്ളിയില്‍ വെച്ച് നിസ്കരിക്കലാണ് എന്റെ ഈ പള്ളിയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. ഇതുകേട്ട് ഉമ്മു ഹുമൈദി സ്സാഇദിയ്യഃ (റ) തന്റെ വീടിന്റെ ഇരുളില്‍ ഒരു പ്രൈവറ്റ് റൂം നിസ്കാരത്തിനുവേണ്ടി സജ്ജമാക്കുകയും മരിക്കുന്നതു വരെ അവിടെ വെച്ച് തന്നെ നിസ്കരിക്കുകയും ചെയ്തു (സ്വഹീഹു ഇബ്നി ഖുസൈമ വാ.3, പേ.95).
ഇബ്നു അബീ ആസ്വിം ഈ ഹദീസുദ്ധരിച്ചതിന്റെ ആദ്യഭാഗത്ത് ഇപ്രകാരമുണ്ട്. ഉമ്മു ഹുമൈദി സ്സാഇദിയ്യഃ (റ) പറഞ്ഞു. തങ്ങളുടെ കൂടെ ഞങ്ങള്‍ നിസ്കരിക്കുന്നത് ഞങ്ങളുടെ ഭര്ത്താ ക്കന്മാര് വിലക്കുകയാണ്. എന്നാല്‍ തങ്ങളുടെ കൂടെ നിസ്കരിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു (ഇബ്നുല്‍ അസീറി(റ)ന്റെ ഉസുദുല്‍ ഗാബഃ ഫീമഅ്രിഫതിസ്സ്വഹാബ: വാ.5, പേ.578).
പ്രസ്തുത ഹദീസ് ഇബ്നു അബീശൈബഃ(റ)മുസ്വന്നഫ് വാ.2, പേ.385 ലും ഇബ്നുഹിബ്ബാന്‍(റ) തന്റെ സ്വഹീഹ് വാ.3, പേ.488 ലും നിവേദനം ചെയ്തിട്ടുണ്ട്. അബ്ദുബ്നു ഹുമൈദും (റ) ഇബ്നുല്‍ മുന്ദിടറും(റ)നിവേദനം ചെയ്തതായി അദ്ദുര്റു ല്‍ മന്സൂിര് വാ.5, പേ.52ലും കാണാം. ഇമാം അഹ്മദ്(റ)തന്റെ മുസ്നദ് വാ.6, പേ.371 ലും ഇമാം ത്വബ്റാനി(റ)തന്റെ അല്മുദഅ്ജമുല് കബീര്‍ വാ.25, പേ.168 ലും ഈ ഹദീസുദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദി(റ)ന്റെ നിവേദക പരമ്പര നല്ലതാണെന്ന് ഫത്ഹുല്ബാുരി വാ.2, പേ.495 ലും ത്വബ്റാനി(റ)യുടെ നിവേദക പരമ്പര യോഗ്യരാണെന്ന് മജ്മഉസ്സവാഇദ് വാ.2, പേ.34 ലും പ്രസ്താവിച്ചിട്ടുണ്ട്.
അബൂറാഫിഇ(റ)ല്‍ നിന്ന് ഇബ്നു അസാകിര്‍(റ) നിവേദനം. നബി(സ്വ) പറഞ്ഞു. നി ശ്ചയം മൂസാനബി(അ)യോടും ഹാറൂന്‍ നബി(അ)യോടും തങ്ങളുടെ ജനതക്ക് വേണ്ടി വീടുകള്‍ തയ്യാറാക്കാന്‍ അല്ലാഹു ആജ്ഞാപിച്ചു. തങ്ങളുടെ പള്ളിയില്‍ അശുദ്ധിയുള്ളവര്‍ താമസിക്കരുതെന്നും സ്ത്രീകളെ പള്ളിയിലേക്കടുപ്പിക്കരുതെന്നും അല്ലാഹു നിര്ദ്ദേ ശിക്കുകയുണ്ടായി. എന്നാല്‍ എന്റെ ഈ പള്ളിയില്‍ ഒരു സ്ത്രീയെയും അടുപ്പിക്കുന്നത് അനുവദനീയമല്ല. അശുദ്ധിയുള്ളവര്‍ താമസിക്കുകയും അരുത്. (അദ്ദുര്റുശല് മന്സ്വൂസര് വാ.3, പേ.314).
ഈ അടിസ്ഥാനത്തിലാണ് ഇമാം ഇബ്നു ഖുസൈമഃ(റ) ഇപ്രകാരം പറഞ്ഞത്. മറ്റു പള്ളികളിലുള്ള ആയിരം നിസ്കാരങ്ങളേക്കാള്‍ ഉത്തമമാണ് എന്റെ ഈ പള്ളിയിലുള്ള ഒരു നിസ്കാരമെന്ന നബിവചനം പുരുഷന്മാരെ ഉദ്ദേശിച്ചാണ്. സ്ത്രീകളെ ഉദ്ദേശിച്ചല്ല. (സ്വഹീഹു ഇബ്നിഖുസൈമഃ വാ.3, പേ.94).
യസീദിന്റെ പുത്രി അസ്മാഅ്(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവര്‍ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമര്പ്പി ക്കാനാണ് തങ്ങളെക്കൊള്ളെ ഞാന്‍ വന്നത്.
താനീ പുറപ്പെട്ടതറിഞ്ഞ സര്‍വ്വ സ്ത്രീകളും എന്റെ അഭിപ്രായത്തില്‍ തന്നെയാണ്. പ്രവാചകരെ! നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങള്‍. സ്ത്രീ സമൂഹമായ ഞങ്ങള്‍ നിങ്ങളുടെ വീടുകള്‍ക്കു ള്ളില്‍ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാരശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്. പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കില്‍ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാര്ഗ്ത്തിലുള്ള ജിഹാദ് ഇതിനേക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങള്‍ക്ക് മാത്രമാണ്). നിങ്ങളില്പെകട്ട ഒരാള്‍ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങള്‍ നിങ്ങളോട് പങ്കാളികളാവുന്നത്. ഇത് ശ്രവിച്ച നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീന് കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങള്‍ ശ്രവിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീന് കാര്യത്തെ സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങള്‍ ഭാവിച്ചിരുന്നില്ല. ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണെ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവര്‍ തന്റെ ഭര്ത്താപവുമായി നല്ല നിലക്ക് കൂടി വര്‍ത്തി ക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവര്തി് നക്കലും മേല്പ്റഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാര്ഹചമായ കാര്യമാണ്. ഇതുകേട്ട അവര്‍ സന്തോഷാധിക്യത്താല്‍ തക്ബീര്‍ ചൊല്ലിക്കൊണ്ട് പിരിഞ്ഞുപോയി. (അദ്ദുര്റുകല് മന്സ്വൂ്ര് വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിര്‍(റ) തന്റെ താരിഖില്‍ നിവേദനം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ വീടുകള്ക്കു്ള്ളില് ഒതുങ്ങിക്കൂടേണ്ടവരാണെന്നും പരപുരുഷന്മാരോടൊപ്പം ജുമുഅഃ ജമാഅതുകളില്‍ അവര്‍ പങ്കെടുക്കുന്നത് വിലക്കപ്പെട്ടതാണെന്നും ഉപര്യുക്ത ഹദീസുകള്‍ തെളിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരുന്നു നബി(സ്വ)യുടെ ഭാര്യമാരൊക്കെയും അവരുടെ വീടുകള്ക്കുിള്ളില് ഒതുങ്ങി കൂടുകയും ജുമുഅഃ ജമാഅതുകള്ക്ക് പങ്കെടുക്കാതിരിക്കുകയും ചെയ്തത്.
ഇമാം ശാഫിഈ(റ) പറയുന്നത് കാണുക. ഉമ്മഹാതുല്‍ മുഅ്മിനീന്‍ റസൂലുല്ലാഹി(സ്വ)യുടെ ഭാര്യമാര്‍ ആരും തന്നെ വല്ല പള്ളിയിലും ജുമുഅഃക്കോ ജമാഅതിനോ പങ്കെടുത്തതായി നാം അറിഞ്ഞിട്ടില്ല. (അത് അവര്ക്ക്അ ബാധ്യതയായിരുന്നെങ്കില്‍) നബി(സ്വ)യോടുള്ള സാമീപ്യം കാരണം അവരായിരുന്നു ബാധ്യത വീട്ടാന്‍ ഏറ്റവും കടമപ്പെട്ടവര്. എന്നാല്‍ പിന്നെ അവര്‍ക്ക് പര്‍ദ്ദാ നിയമം വന്നതു കൊണ്ടല്ലേ അവര്‍ പോവാതിരുന്നതെന്ന് സംശയിക്കുന്നുവെങ്കില്‍ മറുപടി ഇപ്രകാരമാണ്. പര്ദ്ദാവനിയമം ആദ്യം അവതരിച്ചിട്ടില്ലല്ലോ. അത് പിന്നീടല്ലേ അവതരിക്കപ്പെട്ടത്. പര്‍ദ്ദാ നിയമം അവര്ക്കുപള്ള ബാധ്യതയെ ഒരിക്കലും എടുത്ത് കളഞ്ഞിട്ടില്ല(ഇമാം ശാഫിഈ(റ)യുടെ ഇഖ്തിലാഫുല്‍ ഹദീസ് (ഹാമിശുല്‍ ഉമ്മ് വാ.7, പേ.172)).
പര്ദ്ദാാനിയമം നിലവില്‍ വരുന്നതിന്ന് മുമ്പും ജുമുഅഃ ജമാഅതുകള്ക്ക് പങ്കെടുക്കല്‍ സ്ത്രീകളുടെ ബാധ്യതയൊന്നുമല്ലായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് തന്നെയാണ് റസൂലുല്ലാഹി(സ്വ)യുടെ ഭാര്യമാരാരും പോകാതിരുന്നതിന്റെ രഹസ്യവും.
മുഹമ്മദുബ്നു ഹസം (മരണം ഹി. 430) പറയുന്നത് കാണുക: നബി(സ്വ)യുടെ ഭാര്യമാരൊക്കെയും വീടുകള്‍ക്കു ള്ളില്‍ ഒതുങ്ങിക്കൂടുന്നവരും പള്ളികളിലേക്ക് പുറപ്പെടാത്തവരുമായിരുന്നുവെന്ന് ധാരാളം ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട് (അല്‍ മുഹല്ലാ വാ.4, പേ.196).
ഇമാം ശാഫിഈ(റ) തന്നെ പറയട്ടെ. നിശ്ചയം നബി(സ്വ)യുടെ അഹ്ലുബൈതില്‍ പെട്ട സ്ത്രീകള്‍, പെണ്മശക്കള്, ഭാര്യമാര്‍, പരിചാരകര്‍ തുടങ്ങിയിട്ടുള്ള ധാരാളം സ്ത്രീകള്‍ നബി(സ്വ)യുടെ കൂടെയുണ്ടായിരുന്നു. അവരില്‍ പെട്ട ആരും തന്നെ ജുമുഅഃക്കോ ജമാഅതിന്നോ രാത്രിയോ പകലോ പുറപ്പെട്ടതായി നാം അറിയുന്നില്ല. മസ്ജിദു ഖുബായിലേക്കോ മറ്റു പള്ളിയിലേക്കോ പോയിരുന്നില്ല. നബി(സ്വ)യാണെങ്കില്‍ നടന്നും വാഹനം കയറിയും അവിടെ പോകാറുണ്ടായിരുന്നു. അപ്രകാരം തന്നെ മുസ്ലിംകളില് നിന്നുള്ള സലഫുസ്സ്വാലിഹുകളില്‍ ആരും തന്നെയോ ജമാഅതിന്നൊ ജുമുഅഃക്കൊ പോകാന്‍ ആജ്ഞാപിച്ചതായും നാം അറിയുന്നില്ല. അവര്‍ക്ക് അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അവ കല്പിപക്കേണ്ടതും അനുമതി നല്കേുണ്ടതുമായിരുന്നു (ഇഖ്തിലാഫുല്‍ ഹദീസ് വാ.7, പേ.174).
ചുരുക്കത്തില്‍ പര്ദ്ദാസനിയമം വരുന്നതിന് മുമ്പ് പോലും ജുമുഅഃ ജമാഅതുകള്ക്ക്് സംബന്ധിക്കാന്‍ നബി(സ്വ) ഒരു സ്ത്രീക്കും പ്രചോദനം നല്കിുയിട്ടില്ല. മറിച്ച് ഒരനുമതി മാത്രം നല്കുഒകയായിരുന്നു.
അതുകൊണ്ടു തന്നെ പര്‍ദ്ദാ നിയമത്തിന് മുമ്പ് പോലും ചുരുക്കം ചില സ്ത്രീകളല്ലാതെ ജുമുഅഃ ജമാഅതിന് പുറപ്പെട്ടിരുന്നില്ലെന്നും മുസ്ലിം വനിതകളോട് ജുമുഅഃക്കും ജമാഅത്തിന്നും പങ്കെടുക്കുന്നതിലുപരി ശ്രേഷ്ഠത വീട്ടില്‍ വെച്ച് നിസ്കരിക്കുന്നതാണെന്ന് നബി(സ്വ) പറഞ്ഞുവെന്നും ഇബ്നുതൈമിയ്യഃ തന്റെ മജ്മൂഉല്‍ ഫതാവ വാ.6, പേ.458 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
എന്നാല്‍ പിന്നെ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിന്ന് നിങ്ങള്‍ വിലക്ക് കല്പികക്കരുതെന്നും അവര്ക്ക്ു അനുമതി നല്കിണമെന്നും കുറിക്കുന്ന ഹദീസുകള്‍ക്ക് എന്ത് മറുപടി പറയും എന്നതാണ് വലിയ ആനക്കാര്യമായി ചോദിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇമാം അലാഉദ്ദീന്‍(റ) ഇതിന്ന് മറുപടി പറഞ്ഞിട്ടുണ്ട്. അതിപ്രകാരമാണ്. ഇസ് ലാമിന്റെ ആവിര്ഭാ്വ കാലത്ത് സ്ത്രീകള്‍ ജുമുഅഃക്കും ജമാഅതിന്നും സംബന്ധിച്ചിരുന്നതിനെ പരാമര്ശിനച്ചാണത്. പിന്നീട് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ ആജ്ഞ വന്നപ്പോള്‍ പോകാമെന്ന നിയമത്തിന്ന് പ്രാബല്യമില്ലാതായി (ബദാഇഉസ്സ്വനാഇഅ്, വാ.1, പേ.125).
ചുരുക്കത്തില്‍ പരപുരുഷന്മാര് പങ്കെടുക്കുന്ന ജുമുഅഃ ജമാഅതുകള്ക്ക് സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ വല്ല പുണ്യവും ഉള്ളതായി ഇസ്ലാം പറയുന്നില്ല. ഇത് ബിദ്ഈ പ്രസ്ഥാന നേതാക്കള്‍ തന്നെ സമ്മതിച്ചതും സ്ത്രീകളെ രംഗത്തേക്കിറക്കാനുള്ള ശ്രമം ആധുനിക നവീന വാദികളുടെ തലയില്‍ നിന്നുടലെടുത്തതുമാകുന്നു.
നിസ്കാരം: അവഗണിക്കുന്നുവോ?
നിസ്കാരം ഒഴിവാക്കുന്നവനോട്..
💥🔥🔥🔥🔥🔥🔥🔥🔥🔥
തൌഹീദ് ഒരു തുറന്ന ചര്‍ച്ച
പൂര്‍വ വേദക്കാര്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ഖബറടക്കം ചെയ്തുകൊണ്ടിരിക്കെ ഒരാളില്‍ നിന്ന് പണക്കിഴി കുഴിമാടത്തിലേക്ക് വീണു. മൂടുകല്ല് വെക്കാനുള്ള തിരക്കിനിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല. ഖബറടക്കം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് അയാള്‍ പണക്കിഴിയുടെ കാര്യം ഓര്‍ത്തത്. നേരെ കുഴിമാടത്തിനരികിലേക്ക് നടന്നു. പതിയെ ഖബര്‍ തുറക്കാന്‍ തുടങ്ങി. മൂടുകല്ല് ഇളക്കിയപ്പോള്‍ കണ്ട കാഴ്ച ഭീതിയുളവാക്കുന്നതായിരുന്നു. ഇടുങ്ങിയ കല്ലറയില്‍ കിടക്കുന്ന മയ്യിത്തിന്റെ ശരീരമാസകലം അഗ്നി ഭക്ഷണമാക്കിയിരിക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. മുകളിലേക്ക് പടര്‍ന്നു കയറുന്ന അഗ്നി കണ്ട് ഭയചകിതനായ അയാള്‍ പെട്ടെന്ന് തന്നെ കുഴിമാടം മണ്ണിട്ട് മൂടി, സഹോദരിയുടെ വീട്ടില്‍ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചു. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം അന്വേഷിച്ച അയാള്‍ക്ക് കിട്ടിയ മറുപടി അവള് നിശ്ചിത സമയത്ത് നിന്നും പിന്തിപ്പിച്ച് നിസ്കരിക്കുന്നവളായിരുന്നു എന്നായിരുന്നുവത്രെ!
അഞ്ച് നേരം നിസ്കരിക്കുന്നവരാണ് നാം. എങ്കിലും ജോലിത്തിരക്കോ മറ്റോ കാരണമായി നിര്‍വഹിക്കുന്ന നിസ്കാരം കൃത്യ സമയത്താകാറുണ്ടോ? ഇല്ലെന്നായിരിക്കും പലര്‍ക്കും ഉത്തരം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “തങ്ങളുടെ നിസ്കാരത്തെപറ്റി അശ്രദ്ധവാന്മാരായ നമസ്കാരക്കാരക്കാര്‍ക്കാണ് വൈല് എന്ന നരകം’. “വൈല്’ എന്നാല്‍ നരകത്തിലെ ഒരു ചെരുവാണ്. ഭൂമിയിലെ വന്‍ പര്‍വതങ്ങള്‍ അവിടുത്തെ നേരിയ അഗ്നി സ്പര്‍ശമേറ്റാല്‍ ഉരുകിയൊലിച്ച് പോകുമെന്ന് പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും ദുഷ്കരമായ നരകത്തിലെ പ്രധാനപ്പെട്ട ഒരു ചെരുവ് തന്നെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത് നിസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്കാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: “തീരെ നിസ്കരിക്കാത്തവരും, നിശ്ചിത സമയത്ത് നിസ്കാരം നിര്‍വഹിക്കാതെ പിന്തിപ്പിക്കുന്നവരും, മനഃപൂര്‍വം ഖളാആക്കി നിസ്കരിക്കുന്നവരും ഈ അശ്രദ്ധവാന്മാരുടെ ഗണത്തില്‍ പെടുന്നു’. സമയത്തിന്് നിസ്കരിക്കാന്‍ സൗകര്യമില്ലാത്തവര്‍ സമൂഹത്തില്‍ നന്നേ കുറവാണ്. എന്നിട്ടും പലരും അലസരായി മാറുന്നു. അതിന് കാരണം പറയുന്നത് അവരുടെ ജോലിത്തിരക്കുകളാണ്. എന്നാല്‍ പലര്‍ക്കും നന്നിഷ്ടപ്രകാരം നിര്‍ത്തിവെക്കാവുന്ന തൊഴിലുകളേ ഉള്ളൂ. നിസ്കാരം അകാരണമായി പിന്തിക്കുന്നവന്റെ ശിക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മാണ് ഈ അശ്രദ്ധക്ക് കാരണം.
മഹത്ത്വങ്ങളും ശിക്ഷകളും
ഇമാം സുയൂത്വി(റ) പറയുന്നു: സമയാനുസൃതമായി നിസ്കരിക്കുന്നവരെ നാഥന് അഞ്ച് ഗുണങ്ങള്‍ നല്കി ആദരിക്കും. ജീവിത ക്ലേശങ്ങള്‍ ഉയര്‍ത്തുക, ഖബര്‍ ശിക്ഷ ഏല്‍ക്കാതിരിക്കുക, നന്മതിന്മകള് രേഖപ്പെടുത്തിയ ഗ്രന്ഥം വലതുകയ്യില്‍ നല്കപ്പെടുക, ഇടിമിന്നല്‍ വേഗത്തില്‍ സ്വിറാത്ത് പാലം വിട്ട് കടക്കുക, വിചാരണക്ക് വിധേയനാകാതെ സ്വര്‍ഗപ്രവേശനം അനുവദിക്കുക എന്നീ കാര്യങ്ങളാണവ. കൃത്യസമയത്തുള്ള നിസ്കാരത്തിന്റെ മഹത്ത്വങ്ങളും എതിരുപ്രവര്‍ത്തിച്ചാലുള്ള ദൂഷ്യഫലങ്ങളും വിളിച്ചോതുന്ന ധാരാളം ഹദീസുകളുണ്ട്.
നബി(സ്വ) പറയുന്നു: “കൃത്യസമയത്ത് നിസ്കാരം നിര്‍വഹിക്കുന്ന അടിമയില്‍ നിന്ന് നിസ്കാരം വാനലോകത്തേക്ക് ഉയര്‍ത്തപ്പെടും. അര്ശിന്റെ അറ്റം വരെ ശോഭിക്കുന്ന ആകര്‍ഷണീയ പ്രഭയുണ്ടായിരിക്കും അതിന്. തന്നെ കൃത്യമായി നിര്വഹിച്ചവന് വേണ്ടി നിസ്കാരം പൊറുക്കലിനെ ചോദിക്കും. “എന്നെ നീ സൂക്ഷിച്ചപ്രകാരം നാഥന് നിന്നെയും സൂക്ഷിക്കട്ടെ’ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. എന്നാല്‍ അകാരണമായി പിന്തിപ്പിച്ചവന്റെ നിസ്കാരവും അപ്രകാരം ഉയര്‍ത്തപ്പെടും. അര്‍ശ് വരെ നിഴലിക്കുന്ന അന്ധകാരമായിരിക്കുമതിന്. വാനലോകത്ത് എത്തേണ്ട താമസം വസ്ത്രം ചുരുട്ടും പ്രകാരം ചുരുട്ടി അതിന്റെ ഉടമയുടെ മുഖത്തേക്കെറിയും. നീ എന്നെ പാഴാക്കിയത് പോലെ നാഥന് നിന്നെയും പാഴാക്കിക്കളയട്ടെ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ (ത്വബ്റാനി).
നിസ്കാരം കൃത്യസമയത്തു നിര്‍വഹിച്ചവര്‍ക്ക് ലഭിക്കുന്ന പവിത്രതകളും അല്ലാത്തവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും മൂലം രണ്ട് വിഭാഗത്തെയും ഖിയാമത്ത് നാളില്‍ വേറിട്ട് മനസ്സിലാക്കാന്‍ സാധിക്കും. മഹത്തുക്കള്‍ പറയുന്നു: “നിസ്കാരം അവഗണിച്ചവന്റെ മുഖത്ത് ഖിയാമത്ത് നാളില്‍ ആണികള്‍ തറച്ച് മൂന്ന് പലകകള്‍ തൂക്കും. ഒന്നാമത്തേതില്‍ “അല്ലാഹുവോടുള്ള കടമ പാഴാക്കിയവനേ’ എന്നും രണ്ടാമത്തേതില്‍ “നാഥന്റെ കോപത്തിന് അര്‍ഹനാക്കപ്പെട്ടവനേ’ എന്നും മൂന്നാമത്തേതില്‍ “രക്ഷിതാവിന്റെ കടമയെ ഇഹലോകത്ത് വെച്ച് പാഴാക്കിയതിനാല്‍ അവന്റെ അനുഗ്രഹം ലഭിക്കാതെ ഈ ദിവസം നിന്നെ പരീക്ഷിക്കട്ടെ’ എന്നും ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകും.
നിസ്കാരം കൃത്യസമയത്തു നിര്‍വഹിച്ചവര്‍ക്ക് ലഭിക്കുന്ന പവിത്രതകളും അല്ലാത്തവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും മൂലം രണ്ട് വിഭാഗത്തെയും ഖിയാമത്ത് നാളില്‍ വേറിട്ട് മനസ്സിലാക്കാന്‍ സാധിക്കും. മഹത്തുക്കള്‍ പറയുന്നു: “നിസ്കാരം അവഗണിച്ചവന്റെ മുഖത്ത് ഖിയാമത്ത് നാളില്‍ ആണികള്‍ തറച്ച് മൂന്ന് പലകകള്‍ തൂക്കും. ഒന്നാമത്തേതില്‍ “അല്ലാഹുവോടുള്ള കടമ പാഴാക്കിയവനേ’ എന്നും രണ്ടാമത്തേതില്‍ “നാഥന്റെ കോപത്തിന് അര്‍ഹനാക്കപ്പെട്ടവനേ’ എന്നും മൂന്നാമത്തേതില്‍ “രക്ഷിതാവിന്റെ കടമയെ ഇഹലോകത്ത് വെച്ച് പാഴാക്കിയതിനാല്‍ അവന്റെ അനുഗ്രഹം ലഭിക്കാതെ ഈ ദിവസം നിന്നെ പരീക്ഷിക്കട്ടെ’ എന്നും ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകും.
എന്നാല്‍ നിസ്കാരത്തിന് വേണ്ടി അംഗശുദ്ധിവരുത്തുന്നവര്‍ മഹ്ശറയില്‍ വെച്ച് കൈകാലുകള്‍ പ്രകാശിക്കുന്നവരായി കാണപ്പെടും. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന് കനിഞ്ഞേകിയ സമ്മാനമാണ് അഞ്ചുനേരത്തെ നിസ്കാരം. പൂര്‍വിക സമുദായങ്ങളെ അപേക്ഷിച്ച് നമുക്ക് അഞ്ച് നേരത്തെ നിസ്കാരം എത്ര ലളിതം! ഗത്യന്തരമില്ലെങ്കില്‍ പോലും ഉപേക്ഷിച്ചുകൂടാനാവാത്ത സല്‍കര്‍മമാണ് നിസ്കാരം. ശാരീരിക പ്രയാസങ്ങള്‍ക്കനുസരിച്ച് ചാരി നിന്നും ഇരുന്നും ചെരിഞ്ഞ് കിടന്നും മലര്‍ന്നു കിടന്നും കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചും ശാരീരിക ചലനം പോലുമില്ലാത്തവര്‍ ഹൃദയം കൊണ്ടെങ്കിലും നിസ്കരിക്കണമെന്ന് വിശുദ്ധ മതം നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും ചിലര്‍ നിസ്കാരക്കാര്യത്തില്‍ അശ്രദ്ധവാന്മാരായി മാറുന്നു.
ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധചെലുത്തേണ്ടത് ഉമ്മമാരാണ്. ഭര്‍തൃവീട്ടിലെ കാര്യകര്‍ത്താക്കളാണവര്‍. മക്കളും ഭര്‍ത്താവും ദീനീചിട്ടയോടെ ജീവിക്കാന്‍ പ്രചോദനമാവേണ്ടവര്‍. അവര്‍ തന്നെ ചില്ലറ കാരണങ്ങള്‍ പറഞ്ഞ് നിസ്കരിക്കാതിരിക്കുന്നവരാകരുത്. വീട്ടുജോലികളും കല്ല്യാണത്തിരക്കുകളും നമ്മുടെ നിസ്കാര നിര്‍വഹണത്തിന് വിലങ്ങുതടിയാകരുത്. പഠിതാക്കളായ പെണ്‍കുട്ടികളുടെ കാര്യവും തഥൈവ. നിസ്കാരം നിര്‍വഹിക്കാത്തവര്‍ക്ക് മറ്റു കര്‍മങ്ങളൊന്നും ഫലപ്രദമാവുകയില്ല. ആദ്യം നിസ്കാരമാണ് പരിശോധിക്കപ്പെടുക. പുരുഷന്മാര്ക്ക് കൃത്യമായി നിസ്കരിക്കാനൊരു ഉപായമാണ് ജമാഅത്ത്; പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗവും. സ്വഹാബത്തിന്റെ കാലത്ത് പള്ളിയിലേക്ക് വരാത്തവരെ മുനാഫിഖുകളാ (കപടവിശ്വാസി) യിട്ടായിരുന്നു കണ്ടിരുന്നത്. അവര്‍ അത്രയും ഗൗരവത്തോടെ ജമാഅത്തിനെ പരിഗണിച്ചിരുന്നു.
കടപ്പാട്: Ibrahim Kottakkal